Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 08:57 am IST
in Kerala

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷാദ് ക്രൂരമർദ്ദനമേറ്റു മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അഖിലയെയും രണ്ടാനച്ഛൻ അഷ്കറിനെയും നെടുമങ്ങാട് പോലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തു . കുഞ്ഞിന്റെ മരണം രണ്ടാനച്ഛന്റെ നിരന്തരവും ക്രൂരവുമായ മർദ്ദനം മൂലമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകയ്‌ക്ക് താമസിക്കുന്ന അഖിലയുടെ മകനാണ് കൊല്ലപ്പെട്ട അർഷാദ്. അറസ്റ്റിലായ പ്രതികളെ ഇന്ന് രാവിലെ 11 മണിയോടെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്ന് പറഞ്ഞാണ് അഷ്കർ കുട്ടിയെ തിരുവനന്തപുരം എസ്‌.എ.റ്റി (SAT) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ കുഞ്ഞ് അൽപ്പസമയത്തിനകം മരണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ കുഞ്ഞിന്റെ തലയ്‌ക്ക് പിന്നിൽ ശക്തമായി ക്ഷതമേറ്റ പാടുകളും, കാൽപ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ ലൈറ്റർ ഉപയോഗിച്ച് പൊള്ളിച്ച കടുത്ത മുറിവുകളും കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്‌ക്ക് വാശിപിടിച്ച് കരഞ്ഞ കുഞ്ഞിന്റെ തലയ്‌ക്ക് പിന്നിൽ അഷ്കർ ക്രൂരമായി അടിക്കുകയായിരുന്നു. അടിയേറ്റ് അബോധാവസ്ഥയിൽ വീണ കുഞ്ഞിനെ ഇയാൾ കട്ടിലിൽ കിടത്തി. പിന്നീട് കുഞ്ഞ് ഛർദ്ദിക്കുന്ന ശബ്ദം കേട്ടെത്തിയ പരിസരവാസികളോടാണ് ആഹാരം തൊണ്ടയിൽ കുരുങ്ങിയതാണെന്ന വ്യാജക്കഥ അഷ്കർ പറഞ്ഞത്. നാട്ടുകാരാണ് കുഞ്ഞിനെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കാൻ അഷ്കറിനെ നിർബന്ധിച്ചതും സഹായിച്ചതും.

വെങ്കിട്ടക്കാല സ്വദേശിനിയായ അഖിലയുടെ ആദ്യ ഭർത്താവ് പാലോട് സ്വദേശിയാണ്. ഒരു വർഷം മുൻപ് ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷമാണ് അഖില അഷ്കറിനെ ഒപ്പം കൂട്ടിയത്. നർത്തകിയായ അഖില ആഴ്ചകളായി ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലായിരുന്നു. ഈ സമയത്ത് കുഞ്ഞും അഷ്കറും മാത്രമാണ് വാടകവീട്ടിൽ ഉണ്ടായിരുന്നത്. കുഞ്ഞിന്റെ ദേഹത്തെ മുറിവുകളും ചതവുകളുമെല്ലാം കട്ടിലിൽ നിന്ന് ഉരുണ്ടുവീണും തീയിൽ കളിച്ചും ഉണ്ടായതാണെന്നാണ് അഷ്കർ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്.

എന്നാൽ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ കുഞ്ഞിന്റെ പിതാവിന്റെ ബന്ധുക്കൾ മരണത്തിൽ കടുത്ത ദുരൂഹത ആരോപിച്ച് പോലീസിനെ സമീപിക്കുകയായിരുന്നു. നെടുമങ്ങാട് പോലീസ് അഷ്കറിനെയും അഖിലയെയും കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുഞ്ഞിനെ ഉയരമുള്ള സ്ഥലത്തുനിന്ന് തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും, സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും, വടി ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും പ്രതി അഷ്കർ പോലീസിനോട് സമ്മതിച്ചു.

അഷ്കർ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചിരുന്ന വിവരം അമ്മ അഖിലയ്‌ക്ക് കൃത്യമായി അറിയാമായിരുന്നെന്നും അവരുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഇതെല്ലാം നടന്നതെന്നും കുഞ്ഞിന്റെ പിതാവിന്റെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിലയെയും കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവിന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി പാലോട് പച്ചയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Tags: AkhilaAshkernedumangadu baby murder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനനേന്ദ്രിയത്തിന്റെ തൊലിയുരിച്ച നിലയിൽ, ശരീരമാകെ സിഗരറ്റ് പൊള്ളൽ! അഷ്‌കർ ചോരക്കുഞ്ഞിനോട് കാട്ടിയത് സമാനതകളില്ലാത്ത പൈശാചികത

Kerala

കൊല്ലം സ്വദേശിനിയെ ആലുവയിലെ ലോഡ്ജിൽ കാമുകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുതൽ വിവരങ്ങൾ, അഖിലയും ബിനുവും മുമ്പും പലതവണ ലോഡ്ജിലെത്തി

Entertainment

അച്ഛന്‍ നെക്‌സലൈറ്റ് ആണ്ചേച്ചി സന്യാസം സ്വീകരിച്ചതില്‍ എനിക്ക് ഞെട്ടലില്ല:എന്റെ വീട്ടില്‍ നോര്‍മലായിട്ട് അമ്മ മാത്രമേ ഉള്ളു: നിഖില വിമല്‍

Kerala

ചാലിയാറില്‍ കാടിനുളളില്‍ ആദിവാസി പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍

Kerala

ഹാദിയ പുനര്‍വിവാഹം ചെയ്തത് സ്വന്തം ഇഷ്ടപ്രകാരം, തടങ്കലിലല്ലെന്നും പൊലീസ്; പിതാവിന്റെ ഹര്‍ജിയില്‍ നടപടികള്‍ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

മ്യാൻമർ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ ; പ്രധാനമന്ത്രി മോദിയുമായും ചർച്ചകൾ നടത്തും

എംഇആര്‍എഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.