Lifestyle

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

എല്ലാ ജനങ്ങളും ഏതെങ്കിലും ഒരു തരത്തിൽ വിഗ്രഹത്തെ (രൂപം) ആരാധിക്കുന്നവരാണ് .

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മനസ്സിൽ ഏതെങ്കിലും സങ്കല്പരൂപത്തിൽ ഒരു ദൈവത്തെ ആരാധിക്കുന്നതിനെ വിഗ്രഹം എന്ന് പറയാം. അത്തരണത്തിൽ എല്ലാ ജനങ്ങളും ഏതെങ്കിലും ഒരു തരത്തിൽ വിഗ്രഹത്തെ (രൂപം) ആരാധിക്കുന്നവരാണ് . പ്രാകൃതരായ ചിലര്‍ വിഗ്രഹത്തെ മാത്രം അല്ല പലതിനെയും ഈശ്വരനായി കണക്കാക്കുന്നു .

സഗുണ ബ്രഹ്മത്തിലേക്ക് ശ്രദ്ധ നയിക്കാന്‍ സാമാന്യ ജനങ്ങളുടെ മനസ്സിനും ബുദ്ധിക്കും ഉള്ക്കൊeള്ളാന്‍ പറ്റിയ ഏതെങ്കിലും ഒരു പ്രതിരൂപത്തെ പ്രതിനിധി എന്ന നിലയില്‍ പ്രതിഷ്ഠിക്കുന്ന രീതി യില്‍ നിന്നാണ് ഈശ്വരന്മാരുടെ വിഗ്രഹങ്ങളും ചിത്രങ്ങളും, സാളഗ്രാമം, ശിവലിംഗം തുടങ്ങിയ പ്രതീകങ്ങളും ആരാധനാ വസ്തുക്കളായത് എന്നും പറയാറുണ്ട് . ഈശ്വരനെ ഓര്ക്കാന്‍ പറ്റിയ എന്തും പ്രതീകമായി സ്വീകരിക്കാം. എന്നാല്‍ പ്രതീകം പ്രതീകമാനെന്നുള്ള ബോധ്യം വേണം. അതൊരിക്കലും ബ്രഹ്മത്തിന് പകരമാകുന്നില്ല.

വിഷ്ണുസംഹിതയില്‍ പറഞ്ഞിരിക്കുന്നത് “പ്രതിമാസ്വല്പബുദ്ധിനാം” എന്നാണ്. അപ്പോൾ അല്പബുദ്ധികൾക്ക് വേണ്ടിയാണ് വിഗ്രഹം എന്നും പറയാം .എന്നാല്‍ അതിലും വലിയ ഒരു തത്വം വിഗ്രഹ ചിന്തയില്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം .വിഗ്രഹതത്വം പ്രപഞ്ചത്തിന്റെ നാനാരൂപങ്ങള്‍; ഗുണങ്ങള്‍, നാമങ്ങള്‍ എന്നതുകളെ സൂക്ഷിക്കുന്ന നിയമമാണെന്നും അല്ലെങ്കില്‍ പ്രപഞ്ചമില്ലെന്നും മനസ്സിലാക്കിയിട്ടാണ് ആചാര്യന്മാര്‍ വിഗ്രഹത്തെ മാനിച്ചുകൊണ്ട് വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ മാനിക്കാന്‍ നമ്മെ പഠിപ്പിച്ചത്.

ഇലക്ട്രിസിറ്റി ഉണ്ടെന്നറിയുന്നത് ഫാന്‍, ലൈറ്റ് തുടങ്ങിയ ഉപാധികളില്‍ കൂടിയാണ്. ഈ ഉപാധികളാണ് വിഗ്രഹങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം. കാരണം കാണുക, തൊടുക, അനുഭവിക്കുക എന്നതുകളെല്ലാം മാദ്ധ്യമങ്ങളില്‍ കൂടിയേ കഴിയൂ. ഈ മാദ്ധ്യമങ്ങളാണ് വിഗ്രഹങ്ങള്‍. ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള വിഗ്രഹങ്ങളിലൂടെയാണ് ആചാര്യന്മാര്‍ നമുക്ക് ഈ തത്വം കാണിച്ചു തന്നിട്ടുള്ളതും .മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ സൗന്ദര്യമുള്ള ശരീരം വിഗ്രഹവും, സൗന്ദര്യം നല്കിയ ചൈതന്യം ജീവനുമാണ്. ശരീരത്തെ കൂടാതെ ജീവനോ ജീവനെ കൂടാതെ ശരീരത്തെയോ ബഹുമാനിക്കാനും കഴിയുന്നില്ല. വിഗ്രഹത്തില്‍ ചൈതന്യം പ്രസരിക്കുന്നു എന്നുള്ളതാണ് വിഗ്രഹാരാധനയുടെ രഹസ്യം. ഒന്നിനെ ഒഴിവാക്കിമറ്റൊന്നിനെ സ്വീകരിക്കുവാന്‍ സാദ്ധ്യമല്ല. എങ്കിലും അടിസ്ഥാനമായത് ചൈതന്യസ്വരൂപമായ ജീവന്‍തന്നെ. ആര്‍ക്കും ജഡമായ ശരീരത്തെ സ്‌നേഹിക്കാന്‍ കഴിയില്ലല്ലോ .

Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts