തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് അടിച്ചുതകർക്കുകയും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്ത ഡിവൈഎഫ്ഐ, സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത് ശക്തമായ നിയമനടപടികള്‍.
കേരളത്തിന്റെ ഇട്ടാവട്ടത്തിൽ കിടന്ന് തായം കളിക്കുന്നത് പോലെ ആയിരിക്കില്ല ഇഡിയുടെ നപടികള്‍. അകത്തായാല്‍ സിപിഎം ക്രിമിനലുകൾ പുറംലോകം കാണാൻ ഏറെക്കാലമെടുക്കും.
ഒരു റെയ്ഡിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തെ രാഷ്‌ട്രീയ പാർട്ടി പ്രവർത്തകർ ആക്രമിച്ചാല്‍ ആ അക്രമികളെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാന്‍ ഇഡിക്ക് ഒരു സ്റ്റാൻഡേർഡ് എസ്കലേഷൻ പ്രോട്ടോക്കോള്‍ ഉണ്ട്. ആദ്യം ആക്രമണം, നശീകരണം, ഏതെങ്കിലും അക്രമികളുടെ ഐഡന്‍റിറ്റികൾ എന്നിവ വിശദീകരിച്ചുകൊണ്ട് ഇഡി ലോക്കൽ പോലീസിൽ ഒരു ഔപചാരിക പരാതി ഫയൽ ചെയ്യും.
കേന്ദ്ര സേന സംരക്ഷണം: ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പ്രാദേശിക പോലീസ് പരാജയപ്പെട്ടാലോ പ്രതികരിക്കുന്നില്ലെങ്കിൽ, അവരുടെ പരിധി സുരക്ഷിതമാക്കാൻ കേന്ദ്ര സായുധ അർദ്ധസൈനിക സേനകളിൽ നിന്ന് (ഉദാ. സിആർപിഎഫ് അല്ലെങ്കിൽ ബിഎസ്എഫ്) വിന്യസിക്കാനോ ബാക്കപ്പ് നൽകാനോ ഇഡി ഇനി അഭ്യർത്ഥിക്കും. ഇതേ പ്രദേശത്ത് (പിണറായിയുടെയോ മകളുടെയോ മരുമകന്റെയോ) വീണ്ടും റെയ്ഡിനെത്തിയാല്‍ കേന്ദ്രസേനയും വരുമെന്നര്‍ത്ഥം.
ധനമന്ത്രാലയത്തിനും റിപ്പോര്‍ട്ട് :അക്രമത്തിന്റെ വീഡിയോ തെളിവുകൾ ഉൾപ്പെടെ – വിശദമായ ഒരു സംഭവ റിപ്പോർട്ട്- ഏജൻസി സമാഹരിക്കുകയും അത് അതിന്റെ ആസ്ഥാനത്തിനും ധനമന്ത്രാലയത്തിനും സമർപ്പിക്കുകയും ചെയ്യും.
നിയമ, ജുഡീഷ്യൽ എസ്കലേഷൻ: പക്ഷപാതമില്ലാത്ത നിയമനടപടി ഉറപ്പാക്കാൻ, അക്രമികളെ അന്വേഷിക്കാൻ ഇഡിക്ക് ഉന്നത കോടതികളിൽ അപേക്ഷിക്കാം അല്ലെങ്കിൽ മറ്റ് ഫെഡറൽ ഏജൻസികളെ (എൻഐഎ അല്ലെങ്കിൽ സിബിഐ പോലുള്ളവ) ഉൾപ്പെടുത്താം. ഈ ആക്രമണങ്ങൾ സാധാരണയായി ഒരു ഫെഡറൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിനാൽ, ആക്രമണകാരികൾക്കും ഇതിൽ ഉൾപ്പെട്ട രാഷ്‌ട്രീയ വ്യക്തികൾക്കും കടുത്ത നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.
ബംഗാളിലെ തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ അനുയായികള്‍ ഒരിയ്‌ക്കല്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചു….പിന്നെ സംഭവിച്ചത്
റേഷന്‍ കുംഭകോണ അഴിമതി അന്വേഷിക്കാന്‍ ബംഗാളില്‍ പോയ ഇഡി ഉദ്യോഗസ്ഥരെ അന്ന് എതിരാളികളില്ലാതെ വിലസിയിരുന്ന തൃണമൂല്‍ നേതാവും ഗുണ്ടയുമായ ഷാജഹാന്‍ ഷെയ്ഖിന്റെ ഗുണ്ടകള്‍ തല്ലി. അന്ന് പ്രാണരക്ഷാര്‍ത്ഥം ഇഡി ഉദ്യോഗസ്ഥര്‍ക്ക് ഓടി രക്ഷപ്പെടേണ്ടിവന്നു. പിന്നീട് 120 പേരടങ്ങുന്ന സായുധ ധാരികളായ കേന്ദ്രസേനയുമായാണ് ഇഡി വീണ്ടും റെയ്ഡിനെത്തിയത്. ലോക്കല്‍ പൊലീസിന് ഈ ഗുണ്ടകള്‍ക്കെതിരെ പരാതി നല്‍കി. നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വൈകാതെ സിബിഐയും ഈ അന്വേഷണത്തിന്റെ ഭാഗമായി. ഷാജഹാന്‍ ഷെയ്ഖിനെ സിബിഐ അന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഷാജഹാന്‍ ഷെയ്ഖിന്റെ 27 കോടി രൂപയോളം വിലവരുന്ന മത്സ്യ ഫാമുകളും ഭൂമികളും കെട്ടിടങ്ങളും ഇഡി പിടിച്ചെടുത്തു. തിരുവായ്‌ക്ക് എതിര്‍വായില്ലാതെ ഭൂമികയ്യേറ്റം, കള്ളപ്പണം വെളുപ്പിക്കല്‍, ബൂത്ത് പിടിച്ചെടുക്കല്‍ എന്നീ അക്രമങ്ങളുമായി വിലസിയിരുന്ന നേതാവായിരുന്നു ഷാജഹാന്‍ ഷെയ്ഖ്. പക്ഷെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഷാജഹാന്‍ ഷെയ്ഖിന്റെ അഹന്ത കെട്ടടങ്ങി.
















