
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് തന്റെ വസതിയിലും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുന്നതിനിടെ കടുത്ത രാഷ്‌ട്രീയ പ്രതികരണവുമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
“വളഞ്ഞിട്ടടിച്ചോളൂ…..
പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും”, എന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
റെയ്ഡ് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികളുടെ നീക്കത്തിനെതിരെ മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. നിലവിൽ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും ഇഡി ഉദ്യോഗസ്ഥർ വിപുലമായ പരിശോധനയാണ് നടത്തുന്നത്. അതേസമയം, മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണാ വിജയന്റെ മൊഴി ഇഡി രേഖപ്പെടുത്തുകയാണ്.