തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ ചൊല്ലിയുള്ള തർക്കത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെയും പ്രതിപക്ഷത്തിനെതിരെയും കടുത്ത രാഷ്‌ട്രീയ ആരോപണങ്ങളുമായി മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് . ആർ.എസ്.എസ് നേതാക്കളുടെ ചിത്രത്തിന് മുന്നിൽ കുമ്പിട്ട് നിന്ന് നിലവിളക്ക് കൊളുത്തിയ രാഷ്‌ട്രീയ പാരമ്പര്യമല്ല സഖാവ് പിണറായി വിജയന്റേതെന്നും, അദ്ദേഹത്തെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്നും മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം മാത്രമല്ല, കെ.എസ്.യു പോലും വലിയ രീതിയിൽ വിമർശനം ഉയർത്തിയിട്ടുള്ളതാണെന്നും റിയാസ് ഓർമ്മിപ്പിച്ചു.ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് വേണ്ടി അസംബന്ധങ്ങൾ വിളിച്ചുപറയുകയാണെന്നും റിയാസ് പ്രതികരിച്ചു.
നേരത്തെ, താൻ ഹിന്ദു ഐക്യവേദി നേതാക്കളെ രഹസ്യമായല്ല കണ്ടതെന്നും ഔദ്യോഗികമായാണ് സന്ദർശിച്ചതെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പണ്ട് ആർ.എസ്.എസ് നേതാക്കളെ മാധ്യമപ്രവർത്തകരെ മാറ്റിനിർത്തി മസ്കറ്റ് ഹോട്ടലിൽ ഒളിച്ചുപോയി കണ്ടതുപോലെ ദുരൂഹമായ കൂടിക്കാഴ്ചയല്ല താൻ നടത്തിയതെന്നായിരുന്നു വി.ഡി സതീശന്റെ മുൻ പ്രതികരണം.
















