Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതം വിതച്ച് സത്യപ്രതിജ്ഞ; 20 പേര്‍ കുഴഞ്ഞുവീണു, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 11:17 am IST
in Kerala, India

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വി.ഡി. സതീശന്റെ സത്യപ്രജ്ഞാ ചടങ്ങില്‍ കടുത്ത സുരക്ഷാവീഴ്ച. മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും പാളി. വിഐപി ഏരിയകളില്‍ പോലും ജനം തിങ്ങിക്കയറി. തിക്കിലും തിരക്കിലും കുഴഞ്ഞുവീണത് ഇരുപതോളം പേര്‍. വന്‍ ദുരന്തം ഒഴിവായത് ഭാഗ്യംകൊണ്ട്.

12,000 പേര്‍ക്കുള്ള വേദിയാണ് സജ്ജീകരിച്ചത്. എന്നാല്‍ ഇരുപതിനായിരത്തിലധികം സാധാരണ പാസ് മാത്രം നല്‍കി. വിഐപികള്‍ക്കുള്ള പാസുകള്‍ വേറെയും. കൂടാതെ പാസില്ലാതെ പൊതുജനത്തിന് പ്രവേശിക്കാമെന്ന അറിയിപ്പുകൂടി വന്നതോടെ സ്റ്റേഡിയം രാവിലെ എട്ടുമണിയോടെ നിറഞ്ഞു. വിഐപി ഗ്യാലറികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ കയ്യേറി. പിന്നാലെ പാസുമായി എത്തിയവര്‍ക്ക് പന്തലിനുള്ളിലേക്ക് കയറാന്‍പോലും ആയില്ല. പോലീസുകാരും നിയന്ത്രണം ഏറ്റെടുക്കാന്‍ തയാറായില്ല. അതീവ സുരക്ഷയുള്ള മന്ത്രിമാരും നേതാക്കളും ഉള്‍പ്പെടെ ഇരിക്കേണ്ട വേദിയില്‍ പോലും പ്രവര്‍ത്തകര്‍ കയറിയിറങ്ങി. നൂറുകണക്കിന് പേരാണ് സത്യപ്രതിജ്ഞാവേദിയില്‍ നിലയുറപ്പിച്ചത്. നിയുക്ത എംഎല്‍എമാര്‍ക്കും പ്രമുഖ പാര്‍ട്ടി നേതാക്കള്‍ക്കും പോലും സദസില്‍ ഇരിപ്പിടം കിട്ടിയില്ല. മന്ത്രിമാരുടെ കുടുംബാംഗങ്ങളും ഇരിപ്പിടം കിട്ടാതെ വലഞ്ഞു.

പന്തലില്‍ അതീവ തിരക്ക് അനുഭവപ്പെട്ടതോടെ മന്ത്രിമാര്‍ക്കു പോലും വേദിയിലേക്ക് പ്രവേശിക്കാനായത് ഏറെ ശ്രമകരമായാണ്. വിഐപി ഗേറ്റിന് മുന്നില്‍ പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. രണ്ട് പോലീസുകാരെ പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

പന്തലില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരുക്കിയിരുന്ന കമ്പിവേലികള്‍ തകര്‍ത്തു. ഉന്തിലും തള്ളിലും 20ഓളം പേരാണ് കുഴഞ്ഞുവീണത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അല്‍പനേരം കൂടി നീണ്ടിരുന്നെങ്കില്‍ തിരക്ക് നിയന്ത്രണാതീതമായി വലിയ ദുരന്തത്തിലേക്ക് നീങ്ങുമായിരുന്നു.

നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണവും ജനത്തെ വലച്ചു. കിലോമീറ്ററുകള്‍ക്ക് മുന്നേതന്നെ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞിട്ടതും റോഡുകള്‍ ബാരിക്കേഡ് വച്ച് അടയ്‌ക്കുകയും ചെയ്തതോടെ ഗതാഗതവും താറുമാറായി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും ആംബുലന്‍സിനു പോലും അതിവേഗം കടന്നുപോകാനാകാതെ വന്നു. ഏറെ പണിപ്പെട്ടാണ് ഗവര്‍ണറുടെയും മന്ത്രാമാരുടെയും വാഹനങ്ങള്‍ക്ക് സ്റ്റേഡിയത്തിലേക്ക് കടക്കാനായത്.

 

Tags: Security breachoath-takingTrivandrum Central Stadium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

Kerala

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; സത്യപ്രതിജ്ഞ 9 മണി മുതല്‍, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

Kerala

ആഭ്യന്തരം നല്‍കും; ചെന്നിത്തല വഴങ്ങി, ഇനി മന്ത്രിമാര്‍ക്കായി പിടിവലി, സത്യപ്രതിജ്ഞ നാളെ

Kerala

പൂജപ്പുര പോലീസ് കാന്റീനില്‍ മോഷണം; നഷ്ടപ്പെട്ടത് നാലു ലക്ഷം രൂപ, സ്ഥലത്തെ എല്ലാ കാമറകളും പ്രവർത്തനരഹിതം

Kerala

ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ച വരുത്താന്‍ ഗൂഢാലോചന; അനില്‍കുമാറിനും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കുമെതിരെ പരാതി 

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.