Kerala

സത്യപ്രതിജ്ഞാച്ചടങ്ങില്‍ വന്ദേമാതരം പാടിയതില്‍ മുഹമ്മദ് റിയാസിന് ആശങ്ക….ആദ്യ രണ്ട് വരിയില്‍ കൂടുതല്‍ പാടിയതിലാണത്രേ ആശങ്ക

ആദ്യ രണ്ട് വരി മാത്രമാണ് അംഗീകരിക്കപ്പെട്ടതെന്നും മറ്റ് വരികള്‍ വിവാദപരമാണെന്നുമാണ് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതില്‍ മുന്‍ മന്ത്രി മുഹമ്മദ് റിയാസിന് ആശങ്ക. ആദ്യ രണ്ട് വരി മാത്രമാണ് അംഗീകരിക്കപ്പെട്ടതെന്നും മറ്റ് വരികള്‍ വിവാദപരമാണെന്നുമാണ് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് സത്യപ്രതിജ്ഞാച്ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്നതില്‍ നിര്‍ബന്ധമുണ്ട്. തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലും വന്ദേമാതരം മുഴുവനായി ആലപിക്കപ്പെട്ടിരുന്നു.

ബങ്കിം ചന്ദ്രചാറ്റര്‍ജി (അഥവാ ബങ്കിം ചന്ദ്ര ചതോപാധ്യായ) 1870 ല്‍ രചിച്ചതാണ് വന്ദേമാതരത്തിലെ വരികള്‍. ആദ്യ രണ്ട് വരികള്‍ ഭാരതത്തെ സ്തുതിക്കുന്നതാണ്. തുടര്‍ന്നുള്ള വരികളില്‍ ഭാരതാംബയെ ഗ്ഗാദേവിയോടും ലക്ഷ്മീ ദേവീയോടും ഉപമിക്കുന്നതാണ്  മാതൃരാജ്യമായ ഭാരതത്തെ ഉപമിക്കുന്നതിനാണ് മുസ്ലിം ലീഗ് നേതാക്കള്‍ ബഹളമുണ്ടാക്കുന്നത്. ഭാരതത്തിന്റെ ദേവതകളായ ദുര്‍ഗ്ഗാദേവിയും ലക്ഷ്മീദേവിയും ഹിന്ദു ദൈവങ്ങളാണെന്നാണ് മുസ്ലീം ലീഗ് നേതാക്കളുടെ പ്രശ്നം. മുഹമ്മദ് റിയാസിന് ഇതാണോ പ്രശ്നം എന്ന് ഈ സമൂഹമാധ്യമപോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.അധികാരനഷ്ടത്തോടെ ചോര്‍ന്നു പോയ പ്രാധാന്യം തിരിച്ചുപിടിക്കാനാണ് റിയാസ് ഈ വന്ദേമാതരവിവാദത്തിലൂടെ ശ്രമിക്കുന്നതെന്ന് സിപിഎമ്മിലെ തന്നെ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Recent Posts