Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഉഗ്രരൂപിയായ രണദേവത ‘അന്തിമഹാകാളന്‍’

ശേഷന്‍. ബിbyശേഷന്‍. ബി
May 10, 2026, 05:46 am IST
inSamskriti

അന്ത്യാളന്റെ ആരാധനാ കേന്ദ്രങ്ങള്‍ ക്ഷേത്രമെന്ന പേരിലല്ല അറിയപ്പെടുന്നത്. കോട്ട അല്ലെങ്കില്‍ കാവ് എന്ന പദമാണ് ഏറെയും ഉപയോഗിച്ചുകാണുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട ശൈവാലയമായ ഏറ്റുമാനൂരപ്പന്റെ കീഴേടമായ അന്തിമഹാകാളന്‍ കാവില്‍ പഞ്ചമൂര്‍ത്തി സങ്കല്‍പത്തിലാണ് അന്തിമഹാകാളന്‍ ആരാധന നടക്കുന്നത്. അന്തിമഹാകാളന്‍, അയലി (ഐയലി ) യക്ഷി, ശാസ്താവ്, ദുര്‍ഗ, വെള്ളാംഭഗവതി എന്നിവരാണ് ഈ പഞ്ചമൂര്‍ത്തികള്‍.

എണ്ണിയാലൊടുങ്ങാത്ത ദേവതാ സങ്കല്‍പ്പങ്ങള്‍ ഉള്ള നാടാണ് കേരളം. ശൈവ വൈഷ്ണവ, ശാക്തേയ രീതിയില്‍ അനവധി ഭാവങ്ങളുള്ള ദേവതകളെ കേരളത്തില്‍ ആരാധിക്കുന്നുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട മൂര്‍ത്തീ ഭാവമാണ് അന്തിമഹാകാളന്റേത്. അന്തിനേരത്ത് ആളുന്ന കാളന്‍ (സന്ധ്യാ നേരത്ത് നടനമാടുന്ന ശിവന്‍) ആണ് അന്തിമഹാകാളന്‍.
അന്ത്യാളന്‍, അന്തിമാളന്‍, അന്തിമഹാകാളന്‍ എന്നീ പേരെല്ലാം ഈ മൂര്‍ത്തി അറിയപ്പെടുന്നുണ്ട്. വലത് കയ്യില്‍ ചുരികയും ഇടത് കയ്യില്‍ വില്ലും തോളില്‍ അമ്പും പുലിത്തോലും ഉടുത്ത് സര്‍പ്പത്തെ മാലയായി അണിഞ്ഞിരിക്കുന്ന ഉഗ്ര രൂപമാണ് അന്തിമഹാകാളന്റേത്.

ചില ഇടങ്ങളില്‍ നെല്‍വയലുകളില്‍ കൃഷിയുടെ സംരക്ഷകനായി ഗോത്ര ദേവത സ്വരൂപമായും, പണ്ട് കാലങ്ങളില്‍ യുദ്ധവിജയം നേടാന്‍ യുദ്ധ ദേവതയായും ആരാധിച്ചിരുന്നതിനു തെളിവുകളുണ്ട്. പ്രാചീന ഗോത്ര കലയായ മുറംകുലുക്കി പാട്ടില്‍ അന്തി മാളനും മല്ലി മുത്തിയും എന്ന പദ പ്രയോഗത്തില്‍ സ്തുതിച്ചു കാണുന്നു.

അന്ത്യാളന്റെ ആരാധനാ കേന്ദ്രങ്ങള്‍ ക്ഷേത്രമെന്ന പേരിലല്ല അറിയപ്പെടുന്നത്. കോട്ട അല്ലെങ്കില്‍ കാവ് എന്ന പദമാണ് ഏറെയും ഉപയോഗിച്ചുകാണുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട ശൈവാലയമായ ഏറ്റുമാനൂരപ്പന്റെ കീഴേടമായ അന്തിമഹാകാളന്‍ കാവില്‍ പഞ്ചമൂര്‍ത്തി സങ്കല്പത്തിലാണ് അന്തിമഹാകാളന്‍ ആരാധന നടക്കുന്നത്. അന്തിമഹാകാളന്‍, അയലി (ഐയലി) യക്ഷി, ശാസ്താവ്, ദുര്‍ഗ, വെള്ളാംഭഗവതി എന്നിവരാണ് പഞ്ചമൂര്‍ത്തികള്‍. തൊടുപുഴക്കടുത്തുള്ള കുറിഞ്ഞിക്കാവിലും പ്രധാന പ്രതിഷ്ഠ അന്തിമഹാകാളനും, ഐയലി യക്ഷിയുമാണ്. ഇവ കൂടാതെ വള്ളുവനാടന്‍ പ്രദേശങ്ങളിലും ധാരാളം അന്തിമഹാകാളന്‍ കാവുകള്‍ ഉണ്ട്. തൃശൂര്‍ ജില്ലയിലെ ചേലക്കരയില്‍ സ്ഥിതി ചെയ്യുന്ന അന്തിമഹാകാളന്‍ കാവും ഏറെ പ്രധാനപ്പെട്ട കാവുകളില്‍ ഒന്നാണ്. അന്തിമഹാകാളന്‍ ഭദ്രകാളിയോടൊപ്പം അമരുന്നു.

ദാരിക യുദ്ധത്തില്‍ ഭദ്രകാളിയെ സഹായിച്ച ദേവതാ സങ്കല്‍പമായാണ് ഇവിടത്തെ ദേവത അറിയപ്പെടുന്നത്. ഭദ്രകാളിയും പരിവാരങ്ങളും ദാരികനെ ബന്ധസ്ഥനാക്കി കാവിനടുത്തുള്ള ഒട്ടുപാറകണ്ടത്തില്‍ വെച്ച് വധിച്ചു എന്നാണ് സങ്കല്‍പം ഇതിനു ഭദ്രകാളിയെ സഹായിച്ചത് അന്തിമഹാകാളനാണ്. ഇവിടത്തെ ഭദ്രകാളി പ്രതിഷ്ഠ കൊടുങ്ങല്ലൂരമ്മയുടേതാണെന്നും പറയപ്പെടുന്നു. ഭദ്രകാളിയെ പോലെ അന്തിമഹാകാളനും ഏറെ പ്രിയപ്പെട്ടതാണ് ആട്ടും പാട്ടും. വേല ദിവസം ഇവിടെ അരങ്ങേറുന്ന ദാരികവധം ദൃശ്യാവിഷ്‌കാരവും കാള പാട്ട് എന്ന ചടങ്ങും വളരെ പ്രശസ്തമാണ്.

കാവിലെ കളമെഴുത്ത് പാട്ട് നടത്തുന്നത് കല്ലാറ്റ് കുറുപ്പന്മാരാണ്. മുന്‍പ് സൂചിപ്പിച്ച രൂപത്തില്‍ ചുരികയും, അമ്പും വില്ലും ഏന്തിയ രൂപത്തില്‍ അന്തിമഹാകാളന്റെയും ഇടത് ഭാഗത്ത് ഭദ്രകാളിയുടേയും കളം പഞ്ചവര്‍ണ്ണ പൊടികള്‍ കൊണ്ട് ചിത്രീകരിക്കും. മറ്റു ചില കാവുകളില്‍ അന്തിമഹാകാളന്റെ ഒപ്പം ഐയലി യക്ഷിയേയും, രുധിര ഭയങ്കരിയേയും വരയ്‌ക്കും.

ഇനിയും ഒട്ടനവധി ചരിത്രങ്ങളും, ഐതീഹ്യങ്ങളും കേരളത്തിന്റെ തനത് മൂര്‍ത്തിയായ അന്തിമഹാകാളനേപ്പറ്റി ഒളിഞ്ഞു കിടപ്പുണ്ട്.

Tags: kerala templesAnthimahakalankavu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Varadyam

വാരാഹി നവരാത്രി വിശേഷം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.