തിരുവനന്തപുരം: മുസ്ലിംലീഗ്, നടനായ സിദ്ധിഖ് തുടങ്ങി പലരെക്കൊണ്ടും തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് സതീശന്‍ പറയിച്ചിട്ടുണ്ടെങ്കിലും സതീശന് അനുകൂലമായി ജയിച്ച് ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാത്രമേ ഉള്ളൂ എന്നിരിക്കെ സതീശന്റെ മുഖ്യമന്ത്രിസ്ഥാനം സംശയനിഴലില്‍. വിഡി സതീശനെ ഹൈക്കമാന്‍റ് ദല്‍ഹിയ്‌ക്ക് വിളിച്ചിട്ടുണ്ട്.
ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ളവർക്ക് ഹൈക്കമാൻഡ് മുൻഗണന നൽകുമെന്നതിനാൽ, സതീശൻ ക്യാമ്പ് ആശങ്കയിലാണ്. സതീശനെ പിന്തുണച്ച ആറ് പേരില്‍ മൂന്ന് പേര്‍ മുന്‍ കെപിസിസി ഭാരവാഹികള്‍ മാത്രമാണ് . സതീശനൊപ്പമുണ്ടെന്ന് കരുതിയ സന്ദീപ് വാര്യര്‍ വരെ കെസിയുടെ കേന്ദ്രത്തിലെ പിടിപാട് മനസ്സിലാക്കി ഇപ്പോള്‍ കെസിയെ ആണ് പിന്തുണയ്‌ക്കുന്നത്.
കോണ്‍ഗ്രസ് ദേശീയപ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാഹുല്‍ ഗാന്ധിയുമായുള്ള അന്തിമചര്‍ച്ചയ്‌ക്ക് ശേഷം കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. രണ്ട് കേന്ദ്രനിരീക്ഷകരാണ് കേരളത്തില്‍ എംഎല്‍എമാരുടെ മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് വിവിധ എംഎല്‍എമാരില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നും അഭിപ്രായം കേള്‍ക്കുന്നത്.
എംഎല്‍എമാരുടെ എണ്ണം മാത്രം പോര, കേരളത്തിലെ പൊതുജനവികാരം കൂടി കണക്കിലെടുക്കണമെന്ന് സതീശന്‍ പക്ഷം വാദിക്കുന്നു. ഒപ്പം മുസ്ലിം ലീഗിനെക്കൊണ്ട് കോണ്‍ഗ്രസിന് മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. നടന്‍ സിദ്ദീഖ് പോലും സതീശന് വേണ്ടി രംഗത്ത് വന്നിരുന്നു. ഹൈക്കമാന്‍ഡ് ആരെതീരുമാനിച്ചാലും സ്വീകരിക്കുമെന്ന നിലപാടാണ് കെ. മുരളീധരനുള്ളത്. ഞായറാഴ്ചയോടെ എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും അവസാനമുണ്ടാകുമെന്ന് പറയുന്നു.
63 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ആകെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 46 എംഎല്‍എ മാരുണ്ട്. രമേശ് ചെന്നിത്തലയുടെ പക്കല്‍ 22 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പടുമ്പോഴും എട്ട് എംഎല്‍എമാരെ ഒപ്പമുള്ളൂ എന്ന് പറയപ്പെടുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രഖ്യാപനം ഉണ്ടായേക്കും. തുടർന്ന് രണ്ട് ദിവസത്തിനകം പുതിയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
















