ന്യൂദല്‍ഹി: ചില അല്‍ഗൊരിതങ്ങളെ അടിസ്ഥാനമാക്കിയാണ് മെറ്റയുടെ കമ്പനികളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ പോസ്റ്റുകളുടെ പ്രാധാന്യം തീരുമാനിക്കുന്നത് എന്നാണ് കമ്പനിയുടെ അവകാശവാദം. പക്ഷെ ഇപ്പോള്‍ ഇതിന്‍റ പേരില്‍ മെറ്റാ തലവൻ അരുൺ ശ്രീനിവാസനെതിരെ നിരവധി ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്.
ഇതിന് മെറ്റയ്‌ക്ക് കൃത്യമായ മറുപടിയില്ല. കാരണം അല്‍ഗൊരിതം ഒന്നുമല്ല, മറിച്ച് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുകയാണ് മെറ്റയുടെ പ്രഖ്യാപിത ലക്ഷ്യമെമെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുകളുടെ പ്രാധാന്യം തീരുമാനിക്കപ്പെടുന്നതെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വിമര്‍ശനം.
പ്രധാനമന്ത്രി മോദി വിദ്യാര്‍ത്ഥികളോട് നടത്തിയ സുപ്രധാന പോസ്റ്റ് കുറച്ചു ദിവസങ്ങൾക്ക് ഫെയ്ബുക്കും ഇന്‍സ്റ്റഗ്രാമും ബ്ലോക്ക് ചെയ്തത് എന്ത് അല്‍ഗൊരിതം അടിസ്ഥാനമാക്കിയാണ്? അതിന് പിന്നില്‍ അല്‍ഗൊരിതമൊന്നുമല്ല, മോദിയുടെ പരിഹസിക്കുക, അത് വഴി സിജെപിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുക-ഇതാണ് മെറ്റയുടെ നാലാം കിട അല്‍ഗൊരിതമെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. .
നിങ്ങളുടെ ഫീഡിൽ ഇന്ത്യാ വിരുദ്ധ വംശീയ റീലുകൾ നിറഞ്ഞു നിൽക്കുന്നത് എങ്ങനെയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അലോസരപ്പെടുത്തുന്നതും ഓക്കാനം ഉണ്ടാക്കുന്നതുമായ സിജെപി അനുകൂല റീലുകൾ? ഇന്ത്യയിൽ നേപ്പാൾ പോലുള്ള അക്രമാസക്തമായ വിപ്ലവത്തിന് ആഹ്വാനം ചെയ്ത റീലുകൾ? ഭീകരാക്രമണങ്ങൾക്ക് പാകിസ്ഥാനെയല്ല, ബിജെപിയെയാണ് കുറ്റപ്പെടുത്തിയ വീഡിയോകളെല്ലാം?- ഇങ്ങിനെ നിരവധി ചോദ്യങ്ങളാണ് മെറ്റായുടെ തലവന്‍ അരുണ്‍ ശ്രീനിവാസനെതിരെ ഉയരുന്നത്.
ഈ ഇന്ത്യാ വിരുദ്ധ പോസ്റ്റുകള്‍ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിറയുന്നതിന് പിന്നില്‍ ഒരു അല്‍ഗൊരിതവുമില്ല. ഇന്ത്യാ വിരുദ്ധ അജണ്ടയല്ലാതെ. ഈ വഞ്ചകനും പിന്നിലേക്ക് കുത്തുന്നവനുമായ അരുൺ ശ്രീനിവാസിന്റെ മേൽനോട്ടത്തിലാണ് ഇതൊക്കെ സംഭവിച്ചത്.
എന്തായാലും സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ തെലങ്കാനയിലെ ഹൈദരാബാദിൽ മെറ്റ തലവന്‍ അരുണ്‍ ശ്രീനിവാസനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഹിന്ദുക്കളാണ് ഹിന്ദുക്കളുടെ ഏറ്റവും വലിയ ശത്രുക്കളെന്നും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ കുറിയ്‌ക്കുന്നു.
















