ന്യൂദല്‍ഹി: സ്വന്തം പോക്കറ്റില്‍ നിന്നും പണം ചെലവാക്കിയാണ് രഞ്ജിനി ഹരിദാസ് ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നീറ്റ് പരീക്ഷാക്രമക്കേടുകള്‍ക്കെതിരായ സമരത്തില്‍ പങ്കെടുക്കാന്‍ കുതിച്ചത്.
വിദ്യാര്‍ത്ഥികളുടെ സമരം കണ്ട് മനസ്സലിഞ്ഞാണ് ദല്‍ഹിയിലേക്ക് പോയതെന്ന് രഞ്ജിനി ഹരിദാസ് പറയുന്നു. “അങ്ങനെയാണ് ഡൽഹിക്ക് പോകാമെന്ന് തീരുമാനിച്ചത്. സമരത്തിൽ പങ്കെടുക്കാൻ വരുന്നവരെ എങ്ങനെയെങ്കിലും അവിടെ എത്തിക്കാതിരിക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നിട്ടുപോലും അവിടെയെത്തിയ ജനക്കൂട്ടം ഒന്നു കാണണമായിരുന്നു. ഈ വിഷയത്തിൽ ചുരുങ്ങിയത് അറുപതോളം സ്റ്റോറിയെങ്കിലും ഞാൻ ഇട്ടിട്ടുണ്ടാകും”- ഇതാണ് രഞ്ജിനി ഇതേക്കുറിച്ച് പറഞ്ഞത്.
അതുപോലെ രൂക്ഷമായ പ്രശ്നമാണ് പഞ്ചാബിലെ ആറ് പരീക്ഷാപേപ്പര്‍ ചോര്‍ന്ന സംഭവം. ഇതിനെതിരെ ഇപ്പോള്‍ പഞ്ചാബ് ഭരിയ്‌ക്കുന്ന ആംആ്ദമി പാര്‍ട്ടിക്കെിരെ ബിജെപിയും ശിരോമണി അകാലിദളും സമരം ചെയ്തുവരികയാണ്. ഇതില്‍ പങ്കെടുക്കാന്‍ രഞ്ജിനി ഹരിദാസ് വരണമെന്നാണ് സമരക്കാര്‍ ക്ഷണിക്കുന്നത്. ദല്‍ഹിയിലേക്ക് പറന്നതുപോലെ സ്വന്തം പോക്കറ്റില്‍ നിന്നും പണം ചെലവാക്കി പഞ്ചാബിലെ വിമാനത്താവളത്തില്‍ പറന്നിറങ്ങാനാണ് ബിജെപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ അഭ്യര്‍ത്ഥിക്കുന്നത്.
അതുപോലെ ജാര്‍ഖണ്ഡിലും പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കോണ്‍ഗ്രസ് കൂടി ഭരിയ്‌ക്കുന്ന ജാര്‍ഖണ്ഡിലെ സര്‍ക്കാരിനെതിരെ കടുത്ത സമരം നയിക്കുകയാണ് ബിജെപി. ഇവിടേയും ന്യായത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന, പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ ആഞ്ഞടിക്കുന്ന രഞ്ജിനി ഹരിദാസ് എത്തണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
















