Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവമാണ് തവനൂരില്‍ ആടിനെ തലയറുത്ത് നടത്തിയ പ്രകടനത്തിലും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെ ഫ്‌ലക്‌സ് ബോര്‍ഡ് ബോംബെറിഞ്ഞ് തകര്‍ത്ത സംഭവത്തിലും പ്രകടമായത്. തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ഇവര്‍ ജയിക്കുമ്പോള്‍ ആക്രമികമായ രീതിയിലാണ് ആഹ്ലാദം പ്രകടിപ്പിക്കുന്നത്. ഇത് വലിയ അപകട സൂചനയാണ് നല്‍കുന്നത്.

കോലം കത്തിക്കല്‍ പോലുള്ളതില്‍ നിന്ന് വ്യത്യസ്തമാണിത്. മിണ്ടാപ്രാണികളുടെ ജീവനെടുത്ത് ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നത് ജിഹാദി സ്വഭാവമാണ്. തവനൂരില്‍ തോറ്റ ജലീലിനെ ഉദ്ദേശിച്ചാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു പ്രകടനം നടന്നത്. ജലീലിനെ ആരോ ‘ആട് ജലീല്‍’ എന്ന് വിളിച്ചിരുന്നു. അതിന്റെ പേരിലാണ് ജലീലിനെ ഉദ്ദേശിച്ച് ആടിന്റെ തലയറത്ത് പ്രകടനം നടത്തിയത്. ഭരണത്തിലേറുന്നതിന് മുമ്പ് തന്നെ ഇത്തരത്തില്‍ ഭീകരത സൃഷ്ടിക്കുന്നു എന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. സിപിഎം ഇത്തരത്തിലുള്ള ക്രൂരതകള്‍ കാട്ടാറുണ്ട്. ആ വഴിക്ക് തന്നെയാണ് മുസ്ലിം ലീഗും പോകുന്നത് എന്നാണ് രണ്ട് സംഭവങ്ങളും നല്‍കുന്ന സൂചന.

Recent Posts