കൊല്ലം: ഇടതുമുന്നണിയെ വിറപ്പിച്ച് ചാത്തന്നൂരിൽ താമര വിരിഞ്ഞു. എൻ ഡി എ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു. 4002 വോട്ടുകൾക്കാണ് ഗോപകുമാർ ഇവിടെ വിജയിച്ചത്. പാർട്ടി പ്രവർത്തകർ കഴിഞ്ഞ പത്ത് വർഷമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ചാത്തന്നൂരിൽ കണ്ടതെന്ന് ഗോപകുമാർ പറഞ്ഞു.
രാജ്യത്തിന്റെ പുരോഗതിയെ തകർക്കുന്ന ഇടത്-വലത് രാഷ്‌ട്രീയത്തിന് ചാത്തന്നൂർ നൽകിയ പ്രതികരണം ബിജെപിയുടെ വികസന രാഷ്‌ട്രീയത്തിന് വലിയ പിന്തുണയാണ്.
2016ലും 2021ലും രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. ഒരു യുഡി എഫ് തരംഗമുണ്ടായിട്ടും കമ്യൂണിസ്റ്റ് കോട്ട തകർത്ത് വരാൻ ജനങ്ങൾ ഒപ്പം നിന്നുംവെന്ന് ഗോപകുമാർ പറഞ്ഞു. ജനങ്ങൾ കാത്തിരുന്ന, ഒരു മാറ്റത്തിന് വേണ്ടിയുള്ള വിജമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലം പുറത്തു വന്നതോടെ അണികൾ ആവേശത്തിലായി. ഇത്തവണ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ, എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു. ചിട്ടയായ പ്രവർത്തനവും താഴേത്തട്ടിലുള്ള സ്വാധീനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ബി.ബി. ഗോപകുമാറിന്റെ അക്ഷീണമായ സംഘടനാ പ്രവർത്തനങ്ങളും സമ്പൂർണ്ണ സമർപ്പണവുമാണ് ഈ ചരിത്ര വിജയം സാധ്യമാക്കിയത്.
















