Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2026, 08:19 am IST
in Entertainment

സ്വന്തം മകളുടെ പ്രായമുള്ള, 17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്”:ഇനിയെനിക്ക് സഹിക്കാൻ വയ്യ, ഇവന്റെ ഈ സ്വഭാവം ലോകം അറിയണം: ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ
മുൻ ഭർത്താവ് ഫിറോസ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിഗ് ബോസ് താരവും രണ്ടാം ഭാര്യയുമായ സജ്‌ന രംഗത്ത്.
ശാരീരികവും സാമ്പത്തികവും ലൈംഗികവുമായ അതീവ ഗുരുതര ആരോപണങ്ങൾ ആണ് സജ്‌ന ഉന്നയിക്കുന്നത്.

താൻ മാത്രമല്ല, ഫിറോസിന്റെ ആദ്യ ഭാര്യയും സമാനമായ ക്രൂരതകൾക്ക് ഇരയായിരുന്നുവെന്നും സ്വന്തം മകളുടെ പ്രായമുള്ള 17 വയസ്സുകാരിയെപ്പോലും അയാൾ പീ.ഡിപ്പിച്ചുവെന്നുമാണ് സജ്‌ന വിഡിയോയിലൂടെ വെളിപ്പെടുത്തിയത്.
തന്റെ പേരിലുള്ള വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഫിറോസ് ഖാൻ തന്നെയോ തന്റെ മക്കളെയോ കൊല്ലാൻ പോലും മടിക്കാത്ത ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണെന്നും സജ്‌ന ആരോപിച്ചു.
ലഹരി ഉപയോഗം, വിവാഹവാഗ്ദാനം നൽകി സ്ത്രീകളെ ചതിക്കൽ, തുടങ്ങി നീണ്ട ആരോപണങ്ങൾ ആണ്
സജ്‌ന മാധ്യമങ്ങളോട് പറഞ്ഞത്.

സജ്നയുടെ വാക്കുകൾ: ഫിറോസ് ഖാന്റെ ആദ്യ ഭാര്യയും പേടിച്ചാണ് ജീവിക്കുന്നത്. ഞാൻ അനുഭവിക്കുന്ന അതേ പീഡനമാണ് അവരും അനുഭവിച്ചത്. ആ കുഞ്ഞിന് 17 വയസ്സായി. ഒരു തരി സ്വർണം പോകട്ടെ ഒരു മിഠായി പോലും മേടിച്ചിട്ടില്ല. ഇവരും പറയുന്നത് അവരെ വിവാഹമോചനം ചെയ്തിട്ടില്ലെന്നാണ്. അപ്പോൾ എന്റെ വിവാഹവും നിയമവിരുദ്ധമാണ്. ഇവൻ ഇത്രയും ദ്രോഹം ചെയ്തതുപോരെ – എന്നാണ് സജ്‌ന പറയുന്നത്.

പ്രശ്നങ്ങൾ തുടങ്ങാൻ കാരണം എനിക്കുള്ള അഞ്ചു സെന്റ് സ്ഥലവും വീടുമാണ്. ആ വസ്തു അവന്റെ പേരിലോട്ട് എഴുതിക്കൊടുത്താൽ എനിക്ക് വിവാഹമോചനം തരാം എന്നാണ് പറയുന്നത്.
അത് പറ്റില്ല എന്ന് ഞാൻ പറഞ്ഞു. എനിക്ക് എന്റെ കുഞ്ഞുങ്ങളുണ്ട്. എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ളത് നിങ്ങൾക്ക് അടിച്ചുപൊളിക്കാൻ തരാൻ പറ്റില്ല എന്ന് പറഞ്ഞു എന്നാണ് സജ്‌ന പറയുന്നത്.
ആ വീട് ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. എന്റെ പേരിൽ ആ വീടിന് 15 ലക്ഷം രൂപ ലോൺ എടുത്തിട്ടുണ്ട്. അത് ലാപ്‌സ് ആയി കിടക്കുകയാണ്. കൂടാതെ ഒരു ക്രെഡിറ്റ് കാർഡ് എന്റെ തലയിലാക്കി. അവന് ഞാൻ ഗിഫ്റ്റ് ആയി കൊടുത്ത ബുള്ളറ്റിന്റെ തിരിച്ചടവും എന്റെ തലയിലായി. എന്റെ സിബിൽ സ്കോർ പോയി, ഇപ്പോൾ എനിക്ക് ഒരു പേഴ്സണൽ ലോൺ പോലും എടുക്കാൻ പറ്റാത്ത രീതിയിൽ എന്നെ ഉരുക്കി ഇട്ടിരിക്കുകയാണ് എന്നും സജ്‌ന പറഞ്ഞു.
ഇത്രയും കാലം ഞാൻ സഹിച്ച് സഹിച്ച് ഇവിടെ വരെ എത്തി. ഇനി എനിക്ക് സഹിക്കാൻ വയ്യ. എന്നെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചതാണ് എന്നും സജ്‌ന പറയുന്നു.

എന്റെ കയ്യിൽ തെറ്റുണ്ടെങ്കിൽ ഞാൻ നിയമത്തിന് മുന്നിൽ പോകില്ലായിരുന്നു. ഇയാളുടെ ആദ്യ ഭാര്യയെയും അയാൾ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ട്. അവർക്ക് മീഡിയയിൽ വന്ന് സംസാരിക്കാൻ പേടിയാണ്, കാരണം അവരുടെ ഫാമിലി അത്രയും റെപ്യൂട്ടഡ് ആണ്.
150 പവനിലധികം അവർക്ക് നഷ്ടമായിട്ടും അവർ സഹിച്ചു നിൽക്കുകയാണ്. ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ ഇതിനകത്ത് കിടന്ന് പീഡനം അനുഭവിക്കുകയാണ്.
ഇയാളുടെ കണ്ണിൽ ഞങ്ങൾ വെറും മോശക്കാരികൾ, വേ.ശ്യകൾ, തെണ്ടികൾ. പക്ഷേ ഈ ഞങ്ങൾ തന്നെയല്ലേ കഷ്ടപ്പെട്ട് രണ്ട് കുഞ്ഞുങ്ങളെ നോക്കുന്നത്? സഹികെട്ടാണ് ഇതൊക്കെ പറഞ്ഞുപോകുന്നത്- എന്നാണ് സജ്‌ന പറയുന്നത്.
എന്റെ ജീവിതത്തിൽ ആരൊക്കെ വന്നാലും ഇവനെന്താണ്. ഇവനെന്താണ് പ്രശ്നം എന്നും സജ്‌ന ചോദിക്കുന്നു.
ഇവൻ കാണിച്ചു കൂട്ടുന്ന പോക്രിത്തരങ്ങളെ കുറിച്ച് ഒരാൾ ഒരു വിവരം തന്നിട്ടുണ്ട്, അത് ഞാൻ വിളിച്ചു തിരക്കി. അതൊരു മൈനർ കേസാണ്. സ്വന്തം മകളുടെ പ്രായമുള്ള, 17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്.
പ്രേമമെന്ന് പറഞ്ഞ് നടിച്ചാണ് ആ കുഞ്ഞിനെ ചതിച്ചത്. ആ കുഞ്ഞ് എന്നോട് റിക്വസ്റ്റ് ചെയ്യുകയാണ്, ‘ഇത്താ എന്റെ പേര് ഇതിനകത്ത് എടുത്തിടല്ലേ, എനിക്ക് കല്യാണം കഴിക്കാനുള്ളതാണ്’ എന്ന്.
അതുകൊണ്ട് ഞാൻ അത് പറയുന്നില്ല. ഫിറോസിന്റെ മകളെ സ്വന്തം മകളായാണ് കാണുന്നത്. അതുപോലെ ഈ കുട്ടിയെയും മകളായി തന്നെയാണ് കാണുന്നത്. അതേ പ്രായമുള്ള കുട്ടി എന്നോട് അപേക്ഷിക്കുകയാണ്. പക്ഷേ നിയമപരമായി ഞാൻ മൂവ് ചെയ്യുന്നുണ്ട്. ഇവന്റെ ഈ സ്വഭാവം ലോകം അറിയണം. എനിക്കും കുഞ്ഞിനും ഇനി നാണക്കേട് നോക്കിയിട്ട് കാര്യമില്ല എന്നും സജ്‌ന പറയുന്നു.

ഒരു ബിഗ് ബോസ് കണ്ടസ്റ്റന്റിന്റെ കൂടെ ബെംഗളൂരിൽ ലഹരി ഉപയോഗിച്ച് ഹോട്ടൽ റൂം എടുത്ത് ആർമാദിച്ച കാര്യമുണ്ട് എന്നും സജ്‌ന പറയുന്നു.
ഞാൻ ആ പെൺകുട്ടിക്ക് മെസ്സേജ് അയച്ചിട്ടുണ്ട്. പുള്ളിക്കാരി മാപ്പ് പറയുന്നില്ലെങ്കിൽ ആ ബിഗ് ബോസ് കണ്ടസ്റ്റന്റ് ആരാണെന്ന് ഞാൻ വെളിപ്പെടുത്തും എന്നും സജ്‌ന വ്യക്തമാക്കി.
മറ്റൊരു ആയുർവേദ ഡോക്ടറെ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് ശാരീരികമായി ഉപയോഗിച്ച ശേഷം ചതിച്ച കാര്യവുമുണ്ട്.
ഷിയാസ് കരീമിന്റെ കേസിൽ വന്ന ഒരു പെൺകുട്ടിയുമായി ഇയാൾക്ക് അഫയർ ഉണ്ടായിരുന്നു. അതും ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. ഒരുപാട് പെൺകുട്ടികളുമായി ഇയാൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്, ചതിച്ചിട്ടുണ്ട് എന്നും സജ്‌ന പറയുന്നു.
ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ല. ‘നിന്നെ വെട്ടിക്കൊല്ലും’ എന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തുന്നു എന്നും സജ്‌ന പറഞ്ഞു.

എനിക്ക് ജീവിക്കണം. വേണ്ട വേണ്ട എന്ന് വച്ചിട്ടും ഫിറോസ് ഖാൻ തന്നെയാണ് ഇതെല്ലാം പറയിപ്പിച്ചത്. ഉർവശീശാപം ഉപകാരം എന്നു പറയുന്നതുപോലെ ഇത്രയും വൈറൽ ആയത് ഒരുപക്ഷേ എല്ലാത്തിന്റെയും അവസാനമാകട്ടെ. എനിക്ക് ഒരു സ്വാതന്ത്ര്യം വേണം എന്നും സജ്‌ന പറഞ്ഞു.
എന്നെയും എന്റെ കുഞ്ഞുങ്ങളെയും അയാളുടെ ആദ്യ ഭാര്യയെയും ഈ പീഡനത്തിൽ നിന്ന് രക്ഷിക്കണം. ഇയാളുടെ പീഡനത്തിൽ പേടിച്ചാണ് ജീവിക്കുന്നത്.
ഞാൻ പറയുന്നതൊന്നും കള്ളത്തരമല്ല. എന്റെ കയ്യിൽ തെറ്റുണ്ടെങ്കിൽ നിയമപരമായി പോകേണ്ട കാര്യമില്ലല്ലോ? മൈനർ പെൺകുട്ടിയുടെ കാര്യം വരെ ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് സത്യമാണോ എന്നത് നിയമപരമായി തന്നെ കണ്ടുപിടിക്കട്ടെ എന്നും സജ്‌ന പറഞ്ഞു.

 

Tags: Big BossdivorceLatest newssajna noorfiroz khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

India

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

India

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

പുതിയ വാര്‍ത്തകള്‍

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.