ന്യൂദല്‍ഹി: മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, പക്ഷെ ജാമിയ മിലിയ സര്‍വ്വകലാശാലയുടെ ഈ വിസി ഭാരതീയതത്വചിന്തയും സംസ്കാരവും പഠിച്ചയാളാണ്. അതുകൊണ്ട് തന്നെ ചില മുസ്ലിം സംഘടനകള്‍ ഇയാളെ ആര്‍എസ്എസുകാരന്‍ എന്നും പഴയ എബിവിപിക്കാരന്‍ എന്നും മുദ്രകുത്തുകയാണ്. കാരണം ഇന്ത്യയില്‍ ജനിച്ച മുസ്ലിങ്ങളും ശിവഭഗവാന്റെ ഡിഎന്‍എ ഉള്ളവരാണ് എന്ന് പറയുന്നത് അവരുടെ വ്യത്യസ്തമായ മതബോധത്തിന് തിരിച്ചടിയാണ്.
കഴിഞ്ഞ ദിവസം സര്‍വ്വകലാശാലയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ “എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ ശിവഭഗവാന്റെ ഡിഎന്‍എ ആണ് ” എന്ന് ഇദ്ദേഹം പറഞ്ഞതോടെ ഇടത് വിദ്യാര്‍ത്ഥി സംഘടനകളായ എസ് എഫ് ഐയും എഐഎസ്ഒയും കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ് യുഐയും ഹാലിളകിയ നിലയിലാണ്.
സ്വഭാവത്തിലും ഭാഷയിലും പ്രദേശത്തിലും വ്യത്യസ്തരാണെങ്കിലും ഇന്ത്യയില്‍ ഉള്ള എല്ലാവരും ശിവഭഗവാന്റെ പിന്‍മുറക്കാരാണ് എന്നാണ് മസ് ഹര്‍ ആസിഫ് പ്രസംഗത്തില്‍ പറഞ്ഞത്. എല്ലാ ജീവജാലങ്ങളുടെയും വികസനം, വളർച്ച, പുനരുൽപാദനം,സ്വഭാവം, പ്രവര്‍ത്തനം എന്നിവയെ നിയന്ത്രിക്കുന്ന അടിസ്ഥാന ഘടകമാണ് ഡിഎന്‍എ. വിസിയായ മസ് ഹര്‍ ആസിഫിന്റെ വിവാദമായ പ്രസംഗത്തിലെ വരികള്‍ ഇതാണ്: “ഇവിടെ ഇരിക്കുന്ന എല്ലാവരെയും നോക്കുമ്പോൾ, എല്ലാവരും ഒരേ മാതൃഭാഷയോ, പ്രദേശമോ, സംസ്കാരമോ പങ്കിടുന്നവരാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഭൂമിശാസ്ത്രപരമായ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, ഇവിടെ ഒരു ഭൂമിശാസ്ത്രപരമായ പശ്ചാത്തലത്തിൽ മാത്രമാണ് ഞാൻ സംസാരിക്കുന്നത്, നിങ്ങൾ ഒരേ പ്രദേശത്ത് നിന്നുള്ളവരാകാൻ സാധ്യതയില്ല. നിങ്ങളുടെ മതങ്ങളും വ്യത്യസ്തമായിരിക്കാം. എന്നിരുന്നാലും, ഈ വ്യത്യാസങ്ങളെല്ലാം ഉണ്ടെങ്കിലും, നമ്മള്‍ ഇന്ത്യക്കാരായി തുടരുന്നു. നമ്മുടെ ഡിഎൻഎയിൽ മഹാദേവന്റെ ഡിഎൻഎ അടങ്ങിയിരിക്കുന്നതിനാൽ നമ്മള്‍ ഇന്ത്യക്കാരാണ്.”
ഇദ്ദേഹം ജെഎന്‍യുവില്‍ പ്രൊഫസറായിരുന്നു. ഈയിടെയാണ് ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിസി ആയത്. ചൈനീസ്, കിഴക്കൻ ഏഷ്യൻ പഠന മേഖലയിലെ ആദരണീയ പണ്ഡിതനായ പ്രൊഫസർ മസർ ആസിഫ്, ജെഎൻയുവില്‍ ഗവേഷണത്തിലൂടെയും അധ്യാപനത്തിലൂടെയും അക്കാദമിക് മേഖലയ്‌ക്ക് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ്.
ഇന്ത്യയിലെ വിദ്യാഭ്യാസത്തിന് നൽകിയ സംഭാവനകൾക്കും സമ്പന്നമായ പൈതൃകത്തിനും പേരുകേട്ട ജാമിയ മില്ലിയ ഇസ്ലാമിയ എന്ന ചരിത്രപരമായ പ്രധാന്യമുള്ള സ്ഥാപനത്തെ നയിക്കാൻ വൈവിധ്യമാർന്ന പശ്ചാത്തലമുള്ള ഒരു പരിചയസമ്പന്നനായ അക്കാദമിഷ്യനെയാണ് മോദി സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. അതിന്റെ പ്രതിഫലനമാണ് ആസിഫിന്റെ വൈസ് ചാൻസലർ നിയമനം. ഈ സർവകലാശാല നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്, കൂടാതെ രാജ്യത്തെ സങ്കീർണ്ണമായ സാമൂഹിക-രാഷ്‌ട്രീയ വിഷയങ്ങളിൽ ഇടപെടുന്ന ബൗദ്ധിക സംവാദങ്ങളുടെ കേന്ദ്രം കൂടിയാണ് ഈ സര്‍വ്വകലാശാല.
















