Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

ഡോ. എം.വി. നടേശന്‍byഡോ. എം.വി. നടേശന്‍
Apr 26, 2026, 07:57 am IST
inMain Article

ഉപനിഷത്ത് പാരമ്പര്യത്തിന്റെ മനുഷ്യാവതാരമായ ശ്രീനാരായണ ഗുരുദേവന്റെ ജ്ഞാനമാര്‍ഗത്തിന്റെ ശരിയായ കാവല്‍ക്കാരനായിരുന്നു മുനി ഗുരു നാരായണ പ്രസാദ്. വൈജ്ഞാനിക രംഗത്തും ആധ്യാത്മിക രംഗത്തും നല്‍കിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന് രാജ്യം പത്മശ്രീ നല്‍കി (2024) ആദരിച്ചിരുന്നു. ദല്‍ഹിയിലേക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ രാഷ്‌ട്രപതിക്ക് വേണ്ടി ചീഫ് സെക്രട്ടറി നാരായണ ഗുരുകുലത്തില്‍ എത്തിയാണ് ബഹുമതി സമര്‍പ്പിച്ചത്.

ആറ്റിങ്ങലിനടുത്തുള്ള നഗരൂരില്‍ ജി. മാധവന്‍-നാരായണി ദമ്പതികളുടെ മകനായി പിറന്ന പ്രസാദാണ് നാരായണ ഗുരുകുലം അധ്യക്ഷനായ മുനി ഗുരു നാരായണ പ്രസാദായി മാറിയത്. കൊല്ലം ഇറിഗേഷന്‍ സബ് ഡിവിഷന്‍ ഓഫീസില്‍ സെക്കന്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാന്‍ എന്ന തസ്തികയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച സമയത്താണ് ഗുരുകുലത്തിന്റെ സ്ഥാപകാചാര്യനായ നടരാജഗുരുവിനെ കണ്ടു മുട്ടുന്നത്. അങ്ങനെ വര്‍ക്കലയിലെ നാരായണ ഗുരുകുലത്തില്‍ താമസിച്ച് ജോലിക്ക് പോയിക്കൊണ്ടിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് ഗുരുകുലം അന്തേവാസിയായി മാറി.

1970 ല്‍ നടരാജഗുരുവില്‍ നിന്നു ബ്രഹ്‌മചര്യ ദീക്ഷയും, 1985 ല്‍ നിത്യ ചൈതന്യ യതിയില്‍ നിന്നു സംന്യാസ ദീക്ഷയും സ്വീകരിച്ച അദ്ദേഹം 1999 ല്‍ ഗുരുകുലത്തിന്റെ അധ്യക്ഷനായി. കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന നാരായണ ഗുരുകുലങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വേദാന്ത വിജ്ഞാനത്തെ പ്രചരിപ്പിക്കുന്നതിനുമായി സിംഗപ്പൂര്‍, മലേഷ്യ, ഓസ്‌ട്രേലിയ, അമേരിക്ക, ഫിജി, ഇംഗ്‌ളണ്ട്, റഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നടരാജഗുരുവിന്റെ നേതൃത്വത്തില്‍ (1970 ) ഏഴിമലയില്‍ സംഘടിപ്പിച്ച ലോകസമാധാന സമ്മേളനത്തിന്റെ മുഖ്യ സംഘാടകനും വിഷയ അവതാരകനുമായിരുന്നു. മോസ്‌കോയില്‍ (1987) നടന്ന ലോകമതനേതാക്കളുടെ വട്ടമേശ സമ്മേളനത്തില്‍ ഭാരതത്തിന്റെ വേദാന്ത പാരമ്പര്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തതും, 2011 സിംല ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സംഘടിപ്പിച്ച അന്താരാഷ്‌ട്ര ദാര്‍ശനിക സമ്മേളനത്തിന്റെ അധ്യക്ഷനായി പങ്കെടുത്തതും പ്രസാദ് സ്വാമിയുടെ ദാര്‍ശനിക ഗരിമയുടെ മഹത്വത്തെ വെളിവാക്കുന്നതാണ്.

സിംലയില്‍ അവതരിപ്പിച്ച പ്രബന്ധം പ്യുവര്‍ ഫിലോസഫി സിംപ്ലിഫൈഡ് ഫോര്‍ യൂത്ത് (യുവ ദര്‍ശനം) എന്ന പേരില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഉതകുന്ന വിധത്തില്‍ പിന്നീട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യ വിഭവശേഷി വികസന മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയമായി മാറ്റണം എന്ന് പറഞ്ഞു കൊണ്ട് കേന്ദ്ര സര്‍ക്കാരിന് പലതവണ കത്തെഴുതിയിരുന്നു. മനുഷ്യന്‍ മറ്റുള്ള എന്തെങ്കിലും ഉണ്ടാക്കാന്‍ ജനിച്ച വിഭവമല്ല. സ്വയം വികസിക്കേണ്ട ആത്മീയതയുടെ ആവിഷ്‌ക്കാരമാണ് എന്ന കാഴ്ചപ്പാടാണ് ഇക്കാര്യത്തില്‍ അദ്ദേഹം മുന്നോട്ട് വെച്ചത്. 2021 ല്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ മന്ത്രാലയമായി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തന്റെ ദീര്‍ഘകാലമായുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമായാണ് അദ്ദേഹം കണ്ടത്. ബ്രഹ്‌മവിദ്യയെ അറിവിന്റെ ശാസ്ത്രമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവിനെ അക്കാദമിക പണ്ഡിതന്മാര്‍ പോലും അഭിനന്ദിച്ചിരുന്നു. തത്ത്വചിന്ത, മനഃശാസ്ത്രം, സോഷ്യോളജി, ഉപനിഷത് ദര്‍ശനം, ശ്രീനാരായണഗുരു ദര്‍ശനം എന്നിവയില്‍ ഗവേഷണം നടത്തുന്ന നിരവധി വിദ്യാര്‍ഥികളാണ് രാജ്യത്തിനകത്തും പുറത്തുനിന്നുമായി മാര്‍ഗദര്‍ശനത്തിനായി മുനിഗുരുവിന്റെ അടുത്ത് എത്തിയത്.

ഭാരതത്തിന്റെ ഗുരുപാരമ്പര്യത്തെ പുനഃപ്രതിഷ്ഠിക്കുകയും ത്യാഗത്തിലൂടേയും പരിശുദ്ധിയിലൂടേയും മാതൃകാ ജീവിതം നയിക്കുകയും ചെയ്ത ഈ സംന്യാസി ശ്രേഷ്ഠനെ ശ്രീരാമകൃഷ്ണ മഠം സംഘടിപ്പിച്ച യതിപൂജയില്‍ പ്രഥമസ്ഥാനം നല്‍കിയാണ് ആദരിച്ചത്.

പ്രസിദ്ധമായ പത്ത് ഉപനിഷത്തുക്കള്‍, ഭഗവത് ഗീത, അഷ്ടാവക്രഗീത, ദക്ഷിണാമൂര്‍ത്തി സ്‌തോത്രം ശ്രീനാരായണഗുരുദേവ കൃതികള്‍ എന്നിവയ്‌ക്ക് വിസ്തൃതമായ വ്യാഖ്യാനമാണ് രചിച്ചത്. കൂടാതെ 27 സ്വതന്ത്ര കൃതികള്‍, പതിനഞ്ച് പരിഭാഷകള്‍, ഇംഗ്ലീഷ് ഭാഷയിലുള്ള ഇരുപത്തിയാറ് കൃതികള്‍. ഇവയെല്ലാം ദാര്‍ശനിക തനിമയോടെ പകര്‍ന്നു നല്‍കുന്നതില്‍ മുനിഗുരു കാണിച്ച അസാധാരണ വൈഭവം എടുത്തു പറയേണ്ടതാണ്. 1973 മുതല്‍ ഗുരുകുലത്തിന്റെ മുഖപത്രമായ ഗുരുകുലം ദാര്‍ശനിക മാസികയുടെ മുഖ്യപത്രാധിപര്‍ എന്ന നിലയിലും ആനുകാലികങ്ങളിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട് . സാധാരണക്കാരായ ആളുകളെ പോലും വേദാന്ത വിജ്ഞാനത്തിന്റെ ലോകത്തേക്ക് നയിച്ച മുനിഗുരു പഴയ തലമുറയിലുള്ളവര്‍ക്ക് പ്രിയപ്പെട്ട പ്രസാദണ്ണനാണ്.

വിവിധ മതസമ്പ്രദായങ്ങളേയും ദര്‍ശനങ്ങളേയും സമന്വയിപ്പിച്ച് കൊണ്ടുപോകുന്നതിലും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം അതിന്റെ തനിമയില്‍ പ്രചരിപ്പിക്കുന്നതിലും മാതൃകാപരമായ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി. ”സുവിശേഷങ്ങള്‍ വേദാന്തദൃഷ്ടിയില്‍” എന്ന പുസ്തകം സഭകള്‍ക്കും മതത്തിനും ഇടയില്‍ മറഞ്ഞു നില്‍ക്കുന്ന യേശുവിനെ വീണ്ടെടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് എന്നാണ് ഡി. സി ബുക്‌സ് പറഞ്ഞത്. അല്ലാഹുവിന്റെ നാമത്തില്‍- വിശുദ്ധ ഖുര്‍ആന്‍: ജീവിത ദര്‍ശനം എന്ന കൃതിയും ഇതുപോലെ ഏകത്വദര്‍ശനം കണ്ടെത്താനുള്ള പരിശ്രമമാണ്. ഹിന്ദു മതത്തിലെ ശാസ്ത്ര വീക്ഷണം എന്ന കൃതി വിവിധ ദാര്‍ശനിക പദ്ധതികളുടെ അടിസ്ഥാനത്തില്‍ ഹിന്ദുമതത്തെ അവതരിപ്പിക്കുന്നതാണ്.

ശ്രീശങ്കരാചാര്യരുടെ അദ്വൈതം തുടങ്ങി ശ്രീനാരായണ ഗുരുദര്‍ശനം വരേയും, പ്ലേറ്റോ, അരിസ്റ്റോട്ടില്‍, കണ്‍ഫ്യൂഷ്യസ്, റൂസ്സോ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലെ ദാര്‍ശനികന്മാരേയും മലയാളിക്ക് പരിചയപ്പെടുത്തുന്നതില്‍ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതാണ്. നടരാജഗുരുവിന്റെയും നിത്യ ചൈതന്യ യതിയുടേയും ഇംഗ്ലീഷിലെഴുതിയ പ്രൗഢമായ കൃതികളെല്ലാം മലയാളിക്ക് സമ്മാനിച്ച മുനിഗുരുവിനോട് തീര്‍ച്ചയായും കേരളം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.
ഗുരു മുനിയിതാ മുന്നില്‍
അറിവിന്‍ പ്രകാശമായി;
കാലത്തിന്‍ കരുതലായ
ജ്ഞാനദീപിക തന്നെയാം.
എന്ന പ്രാര്‍ത്ഥന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു.

Tags: passed awaySage Gurunarayana PrasadGuardian of Knowledge
ഡോ. എം.വി. നടേശന്‍
ഡോ. എം.വി. നടേശന്‍
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല റിട്ട.പ്രൊഫസര്‍ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍
Seva Bharathi

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു
Kerala

ബിഎംഎസിനെ കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനയാക്കിയത് അജിത്

India

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

Literature

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.