
ന്യൂഡൽഹി : കഴിഞ്ഞ ദിവസമാണ് രാഘവ് ഛദ്ദയടക്കം 7 എം പിമാർ ആം ആദ്മി പാർട്ടിയെ പിളർത്തി ബിജെപിയിൽ എത്തിയത് . മോദിയെ തകർക്കുമെന്നും , ബംഗാളിൽ മമത ബാനർജിയ്‌ക്കായി വോട്ട് ചോദിക്കാൻ എത്തുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞ് 48 മണിക്കൂറിനുള്ളിലാണ് സ്വന്തം പാർട്ടി തന്നെ പിളർന്നത്.
മമതയ്‌ക്ക് പിന്തുണ അറിയിക്കുമ്പോൾ ആം ആദ്മിയ്‌ക്ക് രാജ്യസഭയിൽ 10 MP മാർ ഉണ്ടായിരുന്നു. പിന്തുണ അറിയിച്ചതിന് പിന്നാലെ 7 പേർ ബിജെപിയിൽ എത്തി. ബംഗാളിലെ നിലവിലെ രാഷ്‌ട്രീയ കാലാവസ്ഥയെ “ഇന്ത്യൻ ജനാധിപത്യത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട പോരാട്ടങ്ങളിൽ” ഒന്നായി വിശേഷിപ്പിച്ച കെജ്രിവാൾ ഇന്ന് സ്വന്തം നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്.
നേരത്തേ, രാജ്യസഭയിലെ എ.എ.പിയുടെ ഉപനേതാവ് സ്ഥാനത്തുനിന്ന് രാഘവ് ചദ്ദയെ മാറ്റിയിരുന്നു. പകരം ഡോ. അശോക് മിത്തലിനെ പുതിയ ഉപനേതാവായി നിയമിക്കുകയും ചെയ്തിരുന്നു. രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്ന് ആം ആദ്മി പാർട്ടിയുമായി രാഘവ് ചദ്ദ ഇടഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചദ്ദ എ.എ.പി വിട്ടത്.
പഞ്ചാബ് സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് ‘ഓപ്പറേഷൻ ലോട്ടസ്’ ആസൂത്രണം ചെയ്തതായി മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് പ്രതികരിച്ചിരുന്നു. പഞ്ചാബിലെ എ എ പി സർക്കാരിനെ അടക്കം ഈ കൂറുമാറ്റം ബാധിക്കും.
ബംഗാളിൽ താമസിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് രാഷ്‌ട്രീയവിദഗ്ധർ പറയുന്നത് . മോദിയെ താഴെയിറക്കി മമതയെ പ്രധാനമന്ത്രിയായി വാഴിക്കാൻ നടന്നയാളാണ് കെജ്രിവാളെന്നും , എന്നാൽ അമിത് ഷാ എന്ന ചാണക്യനെ കെജ്രിവാൾ മറന്ന് പോയെന്നുമാണ് ചില റിപ്പോർട്ടുകൾ.2024 മാർച്ചിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഞ്ചാബിൽ നടത്തിയ സന്ദർശനവേളയിലാണ് കൂടുമാറ്റത്തിന്റെ പദ്ധതികൾ രൂപപ്പെട്ടതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.2024 മുതൽ തന്നെ എഎപിക്കുള്ളിൽ ആഭ്യന്തര കലഹങ്ങൾ നിലനിന്നിരുന്നു. 2024 മാർച്ച് 14-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഞ്ചാബിലെ മോഗയിൽ നടത്തിയ ‘ബദ്‌ലാവ് റാലി’ (Badlav Rally) സമയത്താണ് അതൃപ്തരായ എഎപി എംപിമാരെ പാർട്ടിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ബിജെപി കൈക്കൊണ്ടതെന്നാണ് സ്രോതസുകൾ സൂചിപ്പിക്കുന്നത്