തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ വിമര്‍ശനത്തിന് കുടിവെള്ളം തരേണ്ട ചുമതല വാട്ടര്‍ അതോറിറ്റിയ്‌ക്കാണെന്നും അത് സംസ്ഥാനസര്‍ക്കാരിന് കീഴിലാണെന്നും അതിന് ഒരു മന്ത്രിയുണ്ടെന്നും തിരിച്ചടിച്ച് മേയര്‍ രാജേഷ്. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ബിജെപി കയ്യടക്കിയ ശേഷം കോര്‍പറേഷന്‍ ഭരണം ശരിയല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസിനെ വിട്ട് അതിക്രമം കാണിച്ചും കുടിവെള്ളം മുട്ടിച്ചും ഇടത് സര്ക്കാര്‍ വലിയ തലവേദന സൃഷ്ടിക്കുകയാണ്.
വട്ടിയൂര്‍ക്കാവിലെ നെട്ടയത്തുണ്ടായ സംഘര്‍ഷവും അതിന് ശേഷം പൊലീസ് നടത്തിയ അതിക്രമവും ബിജെപിയ്‌ക്ക് നേരെയുള്ള കടന്നാക്രമണമായിരുന്നു.ഇതിനെതിരെ മുന്‍ ഡിജിപിയും കൗണ്‍സിലറുമായ ആര്‍.ശ്രീലേഖയുടെ നേതൃത്വത്തില്‍ വനിതാകൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധ സമരം വലിയ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
.
നീണ്ട 45 വർഷമായി സിപിഎം കൈ അടക്കിപിടിച്ചിരുന്ന ഒരു സാമ്രാജ്യമാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിച്ചതിലൂടെ തകര്‍ന്നത്. കമ്മീഷൻ, അഴിമതി, ബിനാമി ഇടപാടുകൾ, വാടക തട്ടിപ്പ്, കൈക്കൂലി അങ്ങനെ തിരുവനന്തപുരത്തെ പാർട്ടിയുടെ ഫണ്ട് പിരിവിന്റെ പ്രധാന ഉറവിടമാണ് 4 മാസം മുമ്പ് അവർക്ക് നഷ്‌ടമായത്. ആ നഷ്‌ടമാണ് സിപിഎമ്മുകാരുടെ ഹാലിളക്കത്തിന് കാരണമെന്ന് ബിജെപി വിമര്‍ശിക്കുന്നു.
400 രൂപ വാടക വരുന്ന നിലവിളക്കിന് ഇടത് ഭരണസമിതി വാടക നൽകിയത് 6000 രൂപ ലക്ഷങ്ങളും ആയിരങ്ങളും മാസ വാടക വരുന്ന നഗരത്തിലെ കോർപ്പറേഷന്റെ പല കെട്ടിടങ്ങളും വാടകയ്‌ക്ക് കൊടുക്കുന്നത് ആയിരം രൂപയുടെ താഴെ വിലയിൽ അതിൽ പലതും ബിനാമി ഇടപാടുകൾ. ഇത്തരം കാര്യങ്ങൾ നിലവിലെ ഭരണ സമിതി ദിവസവും കണ്ടത്തി വരുകയാണ്. ഇതെല്ലാം സിപിഎം നേതാക്കളെ വല്ലാതെ അസ്വസ്ഥരാക്കുകയാണ്, – ബിജെപി പറയുന്നു.
മേയര്‍ വി.വി. രാജേഷ് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പ്രധാനഭാഗങ്ങള്‍:
വരാൻ ഇരിക്കുന്ന 2026 ലെ ഓണക്കാലത്ത് തിരുവനന്തപുരം കോർപ്പറേഷന്റെ കീഴിലുള്ള പുത്തരിക്കണ്ടം മൈതാനം 2025 ലെ ഇടത് ഭരണസമതി അന്ന് വാടയ്‌ക്ക് നൽകി അതും തുച്ഛമായ തുകയ്‌ക്ക് . എന്നാൽ ഓണക്കാലത്ത് പുത്തരിക്കണ്ടം മൈതാനം പോലുള്ള സ്ഥലം വൻ തുക നൽകി എടുക്കാൻ നിരവധി പേർ ഉണ്ടാക്കും എന്നത് സത്യമാണ്. അപ്പോൾ കോർപ്പറേഷന്റെ നഷ്‌ടം ആരുടെ ലാഭമാണ് എന്നത് നമ്മൾ ഒരോരുത്തരും ചിന്തിക്കേണ്ട ഒന്നാണ്. ഇങ്ങനെ നിരവധി ഇടപാടുകളാണ് വർഷങ്ങളായി ചിലരുടെ കീശ നിക്കാൻ വേണ്ടി മാത്രം തിരുവനന്തപുരത്ത് നടന്നു വരുന്നത്.
കുടിവെള്ള വിതരണം
സംസ്ഥാനത്ത് പ്പൈപുകൾ വഴിയുള്ള കുടിവെള്ള വിതരണം നിയന്ത്രിക്കുന്നത് ആരാണ് ? കേരളാ വാട്ടർ അതോറിറ്റി. മാസാമാസം കാശ് വാങ്ങുന്നത് അതും അവർ തന്നെ. അതിന് പ്രതേക മന്ത്രി, വകുപ്പ്, ബോർഡ്, ഉദ്യോഗസ്ഥർ എന്നീ എല്ലാ സൗകരങ്ങളും. എന്നാൽ പ്പൈപുകൾ വഴി വെള്ളം വന്നില്ല എങ്കിൽ കുറ്റം കോർപ്പറേഷന്റെ… ഏജാതി ക്യാപ്സൂൾ ജനം മണ്ടന്മാർ അല്ല എന്ന് ഇവർക്ക് ഇനിയും പിടിക്കിട്ടിയില്ല അല്ലേ ?
തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം.
മൂന്ന് മാസം മുൻപ് വരെ കോർപ്പറേഷൻ ഭരിച്ചതും 45 വർഷം തുടർച്ചയായി ഇവിടം ഭരിച്ചവർക്കും ഇന്ന് വരെ പറയാൻ കഴിയാത്ത ഒന്നുണ്ട് എവിടെയാണ് ഒരു കേന്ദ്രീകൃതമായ മാലിന്യ സംസ്കരണ പ്ലാൻ്റ് നഗരസഭക്ക് ഉള്ളത് എന്നത്. ഏകദേശം 10 ലക്ഷത്തിന് മുകളിൽ ജനസംഖ്യ ഉള്ള ഒരു സ്ഥലത്ത് അവിടെ ഉണ്ടാകുന്ന മാലിന്യങ്ങൾ സംസ്‌കരിക്കാൻ ഒരു സംവിധാനം ഒരുക്കാൻ 45 വർഷം ഭരിച്ചവർക്ക് കഴിഞ്ഞില്ല എന്നാൽ 3 മാസം മുമ്പ് വന്നവർ തിരുവനന്തപുരത്ത് ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞ് കരയുകയാണ് മന്ത്രി വി.ശിവന്‍ കുട്ടി ഉള്‍പ്പെടെയുള്ളവര്‍.
സ്ട്രീറ്റ് ലൈറ്റ്
വ്യക്തമായി ഇന്ന് മേയർ ഇതിന് മറുപടി കൊടുത്തിട്ടുണ്ട് പുതിയ ഭരണ സമിതി നിലവിൽ വന്ന ശേഷം പുതിയ ടൈൻ്റർ വിളിക്കാൻ സമയം കിട്ടിയിട്ടില്ല ബഡ്ജറ്റ് കഴിഞ്ഞ് നിലവിൽ കേരളത്തിൽ പെരുമാറ്റ ചട്ടം നിലവിൽ ഉള്ള സമയമാണ് ഇനി മെയ് 4 ന് ശേഷം മാത്രമേ ഭരണപരമായ തീരുമാനങ്ങളിൽ നടപടികൾ എടുക്കാൻ സാധ്യമാകു അത് കഴിഞ്ഞ ഉടൻ തന്നെ കോർപ്പറേഷന്റെ കീഴിൽ വരുന്ന തെരുവുകൾ പ്രവർത്തന സജ്ജമായി മാറ്റാനുള്ള നടപടികൾ സ്വീകരിക്കും.
















