കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്നിരുന്ന വിപണിയിലാണ് ഇന്നത്തെ കുറവ്. അക്ഷയ തൃതീയ ദിവസമായ ഇന്നലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു വിപണി. ഇതിന് പിന്നാലെയാണ് ഇന്ന് ആശ്വാസമാകുന്നത്.
ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,880 രൂപയായി താഴ്ന്നു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ അക്ഷയ തൃതീയ ദിനം കഴിഞ്ഞതിന് പിന്നാലെയാണ് ഇന്നത്തെ ഈ കുറവ് എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് വമാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 2,80,000 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 280 രൂപ, 8 ഗ്രാമിന് 2,240 രൂപ, 10 ഗ്രാമിന് 2,800 രൂപ, 100 ഗ്രാമിന് 28,000 രൂപ എന്നിങ്ങനെയാണ് വില നിലവാരം.
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം തുടർച്ചയായി കയറ്റിറക്കങ്ങളിലാണ് കേരളത്തിൽ സ്വർണ്ണ വ്യാപാരം നടന്നത്. ഏപ്രിൽ മാസത്തെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് രണ്ടാം തിയ്യതി വൈകുന്നേരമാണ്. പവന് 1,09,240 രൂപയായിരുന്നു വില. ഇക്കഴിഞ്ഞ 18, 19 തിയ്യതികളിലാണ് ഈ മാസത്തെ ഉയർന്ന നിരക്കായ പവന് 1,14,240 രൂപ നിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ വലിയ സ്വർണ്ണ വില്പനയാണ് സംസ്ഥാനത്തെ ജ്വല്ലറികളിലുണ്ടായത്. ഇതേ ദിവസം സ്വർണ്ണം ഉൾപ്പെടെയുള്ള ലോഹങ്ങൾ വാങ്ങുന്നത് സൗഭാഗ്യദായകമാണ് എന്ന വിശ്വാസമാണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില്പന വരുമാനം ഉയർന്നെങ്കിലും, വില ഉയർന്നു നിൽക്കുന്നതിനാൽ വില്പന നടന്ന സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായി.
ഇന്നലെ വൈകുന്നേരമുള്ള കണക്കുകളിൽ ഏകദേശം 1,260 കോടി രൂപയുടെ സ്വർണ്ണ വ്യാപാരമാണ് അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്ത് നടന്നത്. രാത്രി ഏറെ വൈകിയും ജ്വല്ലറികൾ തുറന്നിരുന്നതിനാൽ വില്പക്കണക്കുകൾ വീണ്ടും ഉയരാനും സാധ്യതയുണ്ട്















