കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലിയില്‍ വര്‍ധനവ്. നാലുദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ ഇന്ന് വർധനവുണ്ടായത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ യഥാക്രമം 13,160 രൂപയും 1,05,280 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 10810 രൂപയായി.
ഇന്നലെ 22 കാരറ്റിന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. 1,04,720 രൂപയായിരുന്നു വില. തിങ്കളാഴ്ച 22 കാരറ്റ് പവന് 1,040 രൂപയും ശനിയാഴ്ച 360 രൂപയുമാണ് കുറഞ്ഞത്. ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയർന്നു. ഇതിനുശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം അന്താരാഷ്‌ട്രവിപണിയിൽ സ്പോട്ട് ഗോൾഡിന് വിലയിടിവ് രേഖപ്പെടുത്തി. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 29.10 ഡോളർ കുറഞ്ഞ് 4,033.78 ഡോളറായി. 0.72 ശതമാനമാണ് കുറഞ്ഞത്.
അമേരിക്ക- ഇറാന്‍ സംഘര്‍ഷം വീണ്ടും കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ എണ്ണവില വര്‍ധനയെ തുടര്‍ന്നുള്ള വിലക്കയറ്റ ആശങ്ക അമേരിക്കയില്‍ ഒഴിഞ്ഞതാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ സഹായിച്ചത്. വിലക്കയറ്റ സമ്മര്‍ദ്ദം കുറഞ്ഞതോടെ പലിശനിരക്ക് കൂട്ടാന്‍ ഉടനടി അമേരിക്കന്‍ കേന്ദ്രബാങ്ക് തയ്യാറാവില്ല എന്ന റിപ്പോര്‍ട്ട് ആണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാന്‍ തയ്യാറായിരുന്നുവെങ്കില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ അത് ഇടയാക്കുമായിരുന്നു. പത്തുദിവസത്തിനിടെ 3000 രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചുവരവ്.















