Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

അജി ബുധനൂര്‍byഅജി ബുധനൂര്‍
Apr 7, 2026, 12:21 am IST
inKerala

തിരുവനന്തപുരം: രക്തസാക്ഷി, പ്രകൃതിദുരന്തസഹായ ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ കൊള്ളയടിച്ചു. ഇങ്ങനെ കോടികളാണ് രണ്ടു പാര്‍ട്ടികളും അവരുടെ നേതാക്കളും തട്ടിയെടുത്തത്. മൂന്നിരട്ടി പിരിക്കും, രക്തസാക്ഷികളുടെ കുടുംബത്തിനു കുറച്ചു നല്കും, ഒരുവിഹിതം പാര്‍ട്ടിക്കും ബാക്കി നേതാക്കളുടെ പോക്കറ്റിലും.

നാന്‍ പെറ്റ മകനേയെന്ന് അലമുറയിട്ട, മഹാരാജാസ് കോളജില്‍ പിഎഫ്‌ഐ ഭീകരര്‍ കുത്തിക്കൊന്ന അഭിമന്യുവിന്റെ അമ്മയുടെ വിലാപം വിറ്റു ലക്ഷങ്ങളാണ് സിപിഎം നേതാക്കള്‍ തട്ടിയത്.

രക്തസാക്ഷി ഫണ്ടിലേക്ക് 3.10 കോടി പിരിച്ചെന്നും ഇടുക്കി ജില്ലാ കമ്മിറ്റി 71 ലക്ഷം പിരിച്ചെന്നുമാണ് വ്യക്തമാക്കിയത്. എന്നാല്‍ ഇടുക്കിയില്‍ നിന്ന് ഒരുകോടിയിലേറെയാണ് പിരിച്ചത്. അഭിമന്യുവിന്റെ വീട്ടുകാര്‍ക്ക് ധനസഹായം, വീടുപണി എന്നിവയ്‌ക്ക് 50 ലക്ഷത്തോളം ചെലവഴിച്ചു. മഹാരാജാസില്‍ അഭിമന്യുവിനു സ്മാരകവും പണിതു. എല്ലാച്ചെലവും കഴിച്ച് ബാക്കി എവിടെയെന്ന് അജ്ഞാതം. അഭിമന്യുവിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായ കേന്ദ്രമായി കാമ്പസില്‍ പണിത കെട്ടിടം വന്‍തുകയ്‌ക്ക് സഹ. ബാങ്കിന് വാടകയ്‌ക്കു കൊടുത്തു.

സ്‌കോളര്‍ഷിപ്പിനായി പു.ക.സയും പണം പിരിച്ചു. പക്ഷേ സ്‌കോളര്‍ഷിപ്പില്ല. സിപിഎം ജില്ലാ കമ്മിറ്റി ഇടപെട്ടു വിവാദം മുക്കി. കണ്ണൂരില്‍ സിപിഎമ്മിലെ ധനരാജ് രക്തസാക്ഷി ഫണ്ടും അടിച്ചുമാറ്റി. ധനരാജ് കെട്ടിടം പണി ഫണ്ടിലെ 35 ലക്ഷം വകമാറ്റി. പയ്യന്നൂരിലെ സഹകരണ ജീവനക്കാരില്‍ നിന്ന് ശേഖരിച്ച 70 ലക്ഷം കണക്കിലില്ല. വിവാദമായപ്പോള്‍ 64 ലക്ഷം കണക്കില്‍ വന്നു. അപ്പോഴും ആറ് ലക്ഷമില്ല.

ഇതുമായി ബന്ധപ്പെട്ട് 91 ലക്ഷം രൂപയാണ് കാണാനില്ലാത്തത്. 40 ലക്ഷം രൂപ വകമാറ്റി, 51 ലക്ഷത്തിന്റെ കണക്കേയില്ല. വെട്ടിപ്പ് പുറത്തു കൊണ്ടുവന്ന സഖാവ് വര്‍ഗ വഞ്ചകനായി, പാര്‍ട്ടിക്കു പുറത്തായി. സിപിഎം വഞ്ചിയൂര്‍ ബ്രാഞ്ച് അംഗം വിഷ്ണുവിന്റെ രക്ഷസാക്ഷി ഫണ്ടിനായി 10 ലക്ഷം രൂപ പിരിച്ചു. കുടുംബത്തിന് നല്കിയത് അഞ്ചു ലക്ഷം. ബാക്കി ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി തട്ടിയെടുത്തു. മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി പിരിച്ച തുക സംബന്ധിച്ച് ആരോപണങ്ങളുയര്‍ന്നിട്ടും കണക്കില്ല.

ഒടുവില്‍ കൈയിലുണ്ടായിരുന്ന പണം വാങ്ങി സിപിഎം പ്രശ്‌നം പരിഹരിച്ചു. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് എസ്എഫ്‌ഐ പിരിച്ച ഫണ്ട് കാണാനില്ല. പണത്തിനായി തെരുവില്‍ തല്ല്. ഒടുവില്‍ യൂണിറ്റ് പിരിച്ചുവിട്ടു കണക്കു മുക്കി.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസും പിന്നിലല്ല. വയനാട് ദുരന്ത ബാധിതര്‍ക്ക് കെപിസിസി വീടു പണിയാന്‍ പിരിച്ച പണവും ചെലവഴിച്ച കണക്കും തമ്മില്‍ വലിയ പൊരുത്തക്കേട്. ഫണ്ട് വിവാദമായതോടെ വീടു പണിക്ക് വസ്തു വാങ്ങാന്‍ കെപിസിസിയില്‍ ധാരണയായി. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പണപ്പിരിവ് നടത്തി. 5.38 കോടി ലഭിച്ചെന്നാണ് കണക്ക്. ഇതുകൊണ്ടു വസ്തു വാങ്ങിയെന്നും അതില്‍ 90 ലക്ഷം രൂപ ബാധ്യതയുണ്ടെന്നുമാണ് നേതൃത്വം പറയുന്നത്. 3.21 കോടിയാണ് വസ്തു വാങ്ങാന്‍ ചെലവായതെന്നും ബാക്കി എവിടെയെന്നും വയനാട് കോണ്‍ഗ്രസ് നേതൃത്വം ചോദിക്കുന്നു.

Tags: CPM Keralaധനരാജ് രക്തസാക്ഷി ഫണ്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.