Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

ബിജെപി സംസ്ഥാനപ്രസിഡന്‍റും നേമത്ത് സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ എന്തുകൊണ്ട് നേമത്ത് ജയിക്കണമെന്ന കാര്യകാരണങ്ങള്‍ നിരത്തുന്ന കേരളത്തിലെ മികച്ച പോഡ് കാസ്റ്ററായ ഷാരിഖ് ഷംസുദ്ദീന്റെ യൂട്യൂബ് അഭിമുഖം വൈറലായി പ്രചരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2026, 10:06 pm IST
in Kerala
പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)

തിരുവനന്തപുരം: ബിജെപി സംസ്ഥാനപ്രസിഡന്‍റും നേമത്ത് സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ എന്തുകൊണ്ട് നേമത്ത് ജയിക്കണമെന്ന കാര്യകാരണങ്ങള്‍ നിരത്തുന്ന കേരളത്തിലെ മികച്ച പോഡ് കാസ്റ്ററായ ഷാരിഖ് ഷംസുദ്ദീന്റെ യൂട്യൂബ് അഭിമുഖം വൈറലായി പ്രചരിക്കുന്നു.

അമേരിക്കയിലെ വിഖ്യാതമായ ഹാര്‍വാഡ് സര്‍വ്വകലാശാലയുടെ ഭാഗമായ യൂണിവേഴ്സിറ്റിയാണ് ഇല്ലിനോയിസ് ടെകില്‍ നിന്നും 1991ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ മിടുക്കനെ മൈക്രോസോഫ്റ്റ് കമ്പനി സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി വിലക്കെടുത്തത് 29 ലക്ഷം ശമ്പളത്തിന്. അന്നത്തെ മികച്ച ശമ്പളം. പക്ഷെ ഈ മിടുക്കനെ കംപ്യൂട്ടര്‍ ചിപ് നിര്‍മ്മിക്കുന്ന ഇന്‍റല്‍ എന്ന കമ്പനി കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് വിലക്കെടുക്കുന്നു. അമേരിക്കയില്‍ അതിവേഗത്തില്‍ ഉയര്‍ന്ന രാജീവ് ചന്ദ്രശേഖര്‍ വിവാഹശേഷം ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ എത്തുന്നു. ബിപിഎല്‍ മൊബൈല്‍ കമ്പനി ആരംഭിക്കുന്നു.

എന്തായാലും രാജീവ് ചന്ദ്രശേഖറിനെപ്പോലെയുള്ള ഒരു ടെക് വിദഗ്ധന്‍ കേരളത്തിലെ രാഷ്‌ട്രീയ രംഗത്തേക്ക് കടന്നുവരുന്നത് തന്നെ കേരളത്തിന് അനുഗ്രഹമാണെന്ന് ഷാരിഖ് ഷംസുദ്ദീന്‍ വാദിക്കുന്നു.
“ഇന്ത്യൻ വ്യോമസേനയിൽ റിട്ട. എയർ കമ്മഡോറായിരുന്ന എം.കെ. ചന്ദ്രശേഖരന്റെ മകനായ രാജീവ് മണിപ്പാൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീറിംഗിൽ ബിരുദവും പിന്നീടാണ് ഉപരിപഠനത്തിന് അമേരിക്കയിലെ ചിക്കാഗോയില്‍ പോയി പ്രശസ്തമായ ഇല്ലിനോയിസ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദവും നേടിയത്.

ടാറ്റയും അംബാനിയും ബിര്‍ളയും ഒന്നും മൊബൈല്‍ ഫോണ്‍ സേവനത്തിന്റെ സാധ്യത അറിയാത്ത കാലത്ത് കണ്ണൂരിലെ ഒരു യുവാവ് കേന്ദ്രസര്‍ക്കാരില്‍ 1994ല്‍ മൊബൈല്‍ ഫോണ്‍ സേവനക്കമ്പനി ആരംഭിയ്‌ക്കാന്‍ ലൈസന്‍സിന് അപേക്ഷിച്ചു. ആ ചെറുപ്പക്കാരന് കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചു. 1995ല്‍ മുംബൈയില്‍ അദ്ദേഹം ബിപിഎല്‍ മൊബൈല്‍ കമ്പനിയുടെ ആദ്യ ഓഫീസ് ആരംഭിച്ചു. 20 വര്‍ഷത്തോളം അദ്ദേഹം ബിപിഎല്‍ മൊബൈല്‍ നടത്തി. അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ സേവനക്കമ്പനിയായിരുന്നു ബിപിഎല്‍. പിന്നീട് 2005ല്‍ അദ്ദേഹം ബിപിഎല്ലിന്റെ 64 ശതമാനം ഓഹരികള്‍ വിറ്റു. എത്ര രൂപയ്‌ക്കെന്നോ? 5200 കോടി രൂപയ്‌ക്ക്. ഈ മുതലൊന്നും രാഷ്‌ട്രീയത്തിലെ അഴിമതിയില്‍ നിന്നും ഉണ്ടാക്കിയ പണമല്ല. കഠിനമായ പരിശ്രമം, വിദ്യാഭ്യാസരംഗത്തെ മിടുക്കിലൂടെയും നേടിയെടുത്തതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ 100 ശതമാനം മെറിറ്റിലൂടെ നേടിയ വിജയം.

ഇതിനിടെയാണ് വിവാഹം നടക്കുന്നത്. 1991-ൽ ബിപിഎൽ ഗ്രൂപ്പ് ചെയർമാൻ ടിപിജി നമ്പ്യാരുടെ മകളെയാണ് വിവാഹം ചെയ്തത്. 1963ല്‍ ബിപിഎല്‍ എന്ന കമ്പനി സ്ഥാപിച്ച ടിപിജി നമ്പ്യാരുടെ കമ്പനി അതിവേഗം വളര്‍ന്നു. ടിവി, റെഫ്രിജറേറ്റര്‍ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ രംഗത്ത് ഗുണനിലവാരത്തിന്റെ നാമമായിരുന്നു ബിപിഎല്‍. കോടികള്‍ ആസ്തിയുള്ള ബിസിനസുകാരനായ ടിപിജി നമ്പ്യാരുടെ മകളെ വിവാഹം കഴിച്ച ശേഷം രാജീവ് ചന്ദ്രശേഖര്‍ 30 തികയും മുന്‍പേ തന്നെ ഇന്ത്യയിലേക്ക് തിരിച്ചുവുന്നു.

ബിപിഎല്‍ ഓഹരികള്‍ വിറ്റഴിച്ച ശേഷം 2005-ൽ രാജീവ് ചന്ദ്രശേഖർ ജുപ്പീറ്റർ ഫിനാഷ്യൽ ഇൻവെസ്റ്റ്മെൻ്റ് കമ്പനി തുടങ്ങി. ഇപ്പോൾ അത് 800 മില്യൺ യു.എസ് ഡോളർ (ഏകദേശം 7500 കോടി രൂപ) വിപണി മൂല്യമുള്ള ഒരു കമ്പനിയാണ്.

രാഷ്‌ട്രീയ ജീവിതത്തിലേക്ക് വന്നതിന് പിന്നില്‍ ദേവഗൗഢ, പിന്നെ അച്ഛന്‍

യാദൃച്ഛികമായാണ് രാഷ്‌ട്രീയ ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. തന്റെ യൂണികോണ്‍ കമ്പനിയായ ബിപിഎല്‍ വിറ്റശേഷം ബിസിനസ് രംഗത്ത് നിന്നും അല്‍പം അവധിയെടുക്കാമെന്ന് കരുതിയപ്പോഴാണ് ഒരു സുഹൃത്ത് താന്‍ ഒരു രാഷ്‌ട്രീയനേതാവിനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞത്. അന്ന് ജനതാദള്‍ (എസ്) നേതാവും മുന്‍പ്രധാനമന്ത്രിയുമായ ദേവഗൗഡയെ കാണുന്നു. ദേവഗൗഡ ചോദിച്ചു:”താന്‍ രാഷ്‌ട്രീയത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. നിങ്ങള്‍ അതൊന്നു പരീക്ഷിച്ചുനോക്കൂ”. ഇത് ഒരു പ്രേരണയായി. അങ്ങിനെ അദ്വാനിയെയും വാജ് പേയിയെയും കാണുന്നു. അങ്ങിനെ രാഷ്‌ട്രീയത്തില്‍ ഇറങ്ങാമെന്ന് തീരുമാനിച്ചു. ഞാന്‍ ആര്‍മി ഉദ്യോഗസ്ഥനായ അച്ഛനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു:’സമൂഹത്തെ സേവിക്കാനുള്ള അവസരം കളയരുത്’. അങ്ങിനെയാണ് രാജ്യസഭാംഗം ആയത്.

ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമിയില്‍ വമ്പന്‍ പരിവര്‍ത്തനം നടത്തിയ മോദിയുടെ പെര്‍ഫോമന്‍സ് രാഷ്‌ട്രീയം രാജീവ് ചന്ദ്രശേഖറിനെ ആകര്‍ഷിച്ചു. സാങ്കേതികവിദ്യ, ഇന്നവേഷന്‍ എന്നിവയിലുള്ള മോദിയുടെ താല്‍പര്യവും രാജീവിന് മോദിയിലേക്ക് അടുപ്പിച്ചു. 2006-ൽ ബിജെപിയിൽ ചേർന്നതോടെയാണ് രാഷ്‌ട്രീയ ജീവിതം തുടങ്ങുന്നത്. 2006-ൽ കർണാടകയിൽ നിന്ന് ബിജെപി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2006 മുതൽ 2024 വരെയുള്ള പതിനെട്ട് വർഷം ബിജെപി ടിക്കറ്റിൽ രാജ്യസഭാംഗമായിരുന്ന രാജീവ് 2021 മുതൽ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹ-മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2020 മുതൽ ബിജെപിയുടെ ദേശീയ വക്താവായ അദ്ദേഹം പിന്നീട് ബിജെപിയുടെ കേരളത്തിലെ അധ്യക്ഷനായി. മികച്ച വിഷനുള്ള ഇദ്ദേഹത്തെ നേമത്തുകാര്‍ തെരഞ്ഞെടുത്താല്‍ നേമത്തിന്റെ മുഖച്ഛായ മാറുമെന്നത് ഉറപ്പാണെന്നും അതിനാല്‍ രാജീവ് ചന്ദ്രശേഖറിനെ ജയിപ്പിക്കണമെന്നും ഷാരിഖ് ഷംസുദ്ദീന്‍ പറയുന്നു.

Tags: Sharique SamsudheenChip DesignerIntel PentiumRajeev ChandrasekhardevelopmentnemomLatest newsTechie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

Kerala

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

Kerala

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

Kerala

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

Kerala

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

കാശി വിശ്വനാഥന്റെ മണ്ണിൽ 130 അടി ഉയരത്തിൽ ശിവലിംഗം ; വാരണസിയിൽ ഒരുക്കുന്നത് ആത്മീയതയും, ആധുനിക സൗകര്യങ്ങളും ചേരുന്ന ഹൈടെക് ഓക്സിജൻ പാർക്ക്

ബംഗാളിൽ ടിഎംസി എംപി അഭിഷേക് ബാനർജിയെ ചീമുട്ടയെറിഞ്ഞ് വരവേറ്റ് നാട്ടുകാർ ; കല്ലും, ഇഷ്ടികയും എറിഞ്ഞു ; കൊല്ലാൻ നോക്കിയതാണെന്ന് അഭിഷേക് ബാനർജി

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.