Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 10:18 am IST
in Main Article

ഗുരുവായൂരില്‍ മതേതര മാധ്യമങ്ങള്‍ വരിയിട്ട് നില്‍ക്കുകയാണ്. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പിന്നാലെയാണ് അവര്‍. ഗോപാലകൃഷ്ണന്‍ പറയുന്നതെല്ലാം മതേതര വിരുദ്ധമാണ് പോലും. ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ നടത്തിപ്പ് അടക്കമുള്ള വിഷയങ്ങള്‍ രാഷ്‌ട്രീയമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഈ നാട്ടില്‍ ഗോപാലകൃഷ്ണന്‍ ഉന്നയിച്ച ഒരു ചോദ്യം മൂലം കേരളത്തിന്റെ മതേതരത്വം ഇടിഞ്ഞുവീണിരിക്കുന്നു എന്നാണ് അവരുടെ വാദം. ആദ്യം ചോദ്യത്തിന് പിന്നാലെയും പിന്നെ ചോദ്യകര്‍ത്താവിന് പിന്നാലെയും പാഞ്ഞുനടന്ന് വാങ്ങിച്ചുകൂട്ടിയതിന് ശേഷം ഒടുവില്‍ ഗുരുവായൂരില്‍ ബിജെപി ഉയര്‍ത്തിയ പ്രചാരണ ബോര്‍ഡ് മുതല്‍ സ്ഥാനാര്‍ത്ഥിയുടെ ഉടുമുണ്ടിന്റെ നിറം വരെ വര്‍ഗീയതയാണെന്ന തലത്തിലേക്കാണ് പ്രചാരവേലക്കാരുടെ പോക്ക്. ഇതിനൊക്കെ എത്രയാ കൂലിയെന്ന് ചോദിക്കരുത്… മതേതരത്വം തകര്‍ന്നുപോകും.

അഡ്വ. ബി. ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഗുരുവായൂര്‍ മണ്ഡലത്തിലുയര്‍ന്ന ഒരു ബോര്‍ഡാണ് ഇപ്പോള്‍ ഇക്കൂട്ടരെ വിറളി പിടിപ്പിക്കുന്നത്. പച്ചയും കാവിയും നിറത്തിലടിച്ചതാണ് ബോര്‍ഡ്. അതായത് ബിജെപിയുടെ സ്വന്തം പതാകയുടെ നിറത്തില്‍ അടിച്ച ബോര്‍ഡ്. അതിന്റെ ഒരു വശത്ത് നിങ്ങള്‍ കാണുന്നില്ലേ എന്ന തലക്കെട്ടിന് താഴെ ഗുരുവായൂര്‍ മണ്ഡലത്തെ ഇത്ര കാലം പ്രതിനിധീകരിച്ച എംഎല്‍എമാരുടെ പേരുവിവരം എഴുതിയിട്ടുണ്ട്. 1977- ബിവിഎസ് തങ്ങള്‍, 1983- പി.കെ.കെ. ബാവ, 1987 – പി.കെ.കെ. ബാവ, 1991 – പിഎം. അബൂബക്കര്‍, 1996 – പി.ടി. കുഞ്ഞുമുഹമ്മദ്, 2001 – പി.കെ.കെ. ബാവ, 2006 — കെ.വി. അബ്ദുള്‍ ഖാദര്‍, 2011 – കെ.വി. അബ്ദുള്‍ ഖാദര്‍, 2016 – കെ.വി. അബ്ദുള്‍ ഖാദര്‍, 2021 – എന്‍.കെ. അക്ബര്‍. 2026 ? ബോര്‍ഡിന്റെ മറുവശത്ത് ‘അമ്പത് വര്‍ഷത്തെ അവഗണന, ഇത് മാറണം’ എന്ന് വലിയ അക്ഷരത്തിലുണ്ട്. രണ്ടിന്റെയും നടുക്ക് സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണന്‍ ഒരു കാലിച്ചായയും കുടിച്ചുകൊണ്ടുനില്‍ക്കുന്നു. ഇതെല്ലാം വര്‍ഗീയമാണെന്നാണ് പ്രചാരണം. എംഎല്‍എമാരുടെ പേരെല്ലാം പച്ചയില്‍ എഴുതിയിരിക്കുന്നത് വര്‍ഗീയം. മാറണം എന്ന് കാവിയില്‍ എഴുതിയത് വര്‍ഗീയം. നടുക്ക് നില്‍ക്കുന്ന ഗോപാലകൃഷ്ണന്‍ വര്‍ഗീയം. അതിനെല്ലാം മീതെ ഗോപാലകൃഷ്ണന്റെ കൈയിലെ ചായയും വര്‍ഗീയം… വോട്ട് പിടിക്കാനിറങ്ങിയ ഗോപാലകൃഷ്ണന്റെ കാവിമുണ്ട് കണ്ടോ അതും വര്‍ഗീയം…. വല്ലാത്ത വീര്‍പ്പുമുട്ടലിലാണ് കാര്യങ്ങള്‍…

മതഭേദമില്ലാതെ ജനക്ഷേമപദ്ധതികള്‍ നടപ്പാക്കുന്ന മോദി സര്‍ക്കാരാണ് വര്‍ഗീയം. നാളിതുവരെയില്ലാത്ത സൗകര്യങ്ങള്‍ ഹജ്ജിന് ഒരുക്കി നല്കിയ മോദി സര്‍ക്കാരാണ് വര്‍ഗീയം. മെഹ്റം കൂടാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാന്‍ സാഹചര്യമൊരുക്കിയ മോദി സര്‍ക്കാരാണ് വര്‍ഗീയം. മുത്തലാഖ് നിരോധിച്ച് മുസ്ലീം വനിതകള്‍ക്ക് സ്വാതന്ത്ര്യം നല്കിയ മോദി സര്‍ക്കാരാണ് വര്‍ഗീയം. വിസാ നിയമങ്ങള്‍ ലളിതമാക്കിയ മോദി സര്‍ക്കാരാണ് വര്‍ഗീയം. ഇത് മനസിലാക്കി മുന്നാക്ക, പിന്നാക്ക ഭേദമില്ലാതെ മുസ്ലീം സമൂഹം ബിജെപിക്കൊപ്പം അണിചേരുന്നതിനിടയിലാണ് ഗുരുവായൂരിലെ ഒരു അനീതി വിളിച്ചുപറഞ്ഞത് വര്‍ഗീയമാണെന്ന് കൂലിവേലക്കാര്‍ കാടടച്ച് വെടിവയ്‌ക്കുന്നത്.

പണ്ട് കെ.ജി. മാരാര്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞത് പോലെ മറ്റെല്ലാം സ്വര്‍ഗീയമാണ്. ചത്ത കുതിരയെന്ന് നെഹ്റു വിളിച്ച ലീഗ് സ്വര്‍ഗീയം. ലീഗിന്റെ അറ്റത്ത് ചേര്‍ത്തിട്ടുള്ള മുസ്ലീം സ്വര്‍ഗീയം. മതത്തിന് വേണ്ടിയാണെല്ലാം എന്ന് പച്ചയ്‌ക്ക് വിളിച്ചു പറഞ്ഞ ഷാജി സ്വര്‍ഗീയം. പച്ചക്കൊടിക്ക് കീഴെ എല്ലാവരും ഒന്നിക്കണമെന്ന് പ്രസംഗിച്ച തങ്ങള്‍ സ്വര്‍ഗീയം… അമ്മാതിരി സ്വര്‍ഗീയരെ താങ്ങുന്ന കോണ്‍ഗ്രസും മാര്‍ക്സിസ്റ്റുകളുമെല്ലാം സ്വര്‍ഗീയര്‍. ആരും അവരെ ഒന്നും പറയാതിരിക്കുക… പറഞ്ഞാല്‍ മതേതരത്വം തകര്‍ന്നു തരിപ്പണമാവുകയും കേരളം പാതാളത്തിലാണ്ടുപോവുകയും ചെയ്യും.

ലീഗ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മഞ്ചേശ്വരത്തെ എസ്ഡിപിഐക്കാരന്‍ അഷറഫ് മാറിക്കൊടുത്തത് തനി മതേതര വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കാനാണ് വാക്കൈ പൊത്തി അംഗീകരിച്ചുകൊടുത്തവരാണല്ലോ നമ്മുടെ പ്രബുദ്ധ മാധ്യമങ്ങള്‍. വേങ്ങരയില്‍ കഴിഞ്ഞ തവണ എസ്ഡിപിഐ പിന്തുണയോടെ സ്വതന്ത്രനായ സബാഹ് കുണ്ടുപുഴയ്‌ക്കല്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കണ്ടിട്ട് മതേതരത്വം ഇനി കായ്ച്ചാല്‍ മതിയെന്ന പരുവത്തില്‍ പൂത്തുലഞ്ഞുനില്‍പാണ്. സ്വര്‍ഗീയന്മാരെല്ലാം വന്ന് കൂട്ടത്തോടെ വോട്ട് ചെയ്യുന്നതാണ് മതേതരത്വത്തിന്റെ ഒരു സവിശേഷത. അതില്‍ രാഷ്‌ട്രീയമോ നിലപാടുകളോ നാടിന്റെ നീറുന്ന നൂറ് നൂറ് പ്രശ്നങ്ങളോ ഭരണത്തോടുള്ള അഭിപ്രായഭേദങ്ങളോ ഒന്നുമില്ല. മ്മടെ ആളാണോന്നത് മാത്രമാണ് വിഷയം. അത് നോക്കും. അവിടെ കുത്തും. അതിന് വേണ്ടി സമുദായമൊന്നിക്കും. ഏത് നാട്ടിലിരുന്നും ഇവിടെ വോട്ടിടും. വേണ്ടി വന്നാല്‍ ഖബറില്‍ നിന്നെഴുന്നേറ്റ് വന്നും വോട്ടിടും. അതോടെ വര്‍ഗീയത തുലയും. മതേതരത്വം വിജയിക്കും…. അതുകൊണ്ടാണ് ഗോപാലകൃഷ്ണന്റെ ചോദ്യത്തെ മാത്രമല്ല, ഗോപാലകൃഷ്ണന്‍ കുടിക്കുന്ന ചായയുടെ നിറത്തെ വരെ അവര്‍ പേടിക്കുന്നത്…. വികസിത കേരളം, വിശ്വാസ കേരളം, സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഗോപാലകൃഷ്ണന്റെ പാര്‍ട്ടിയും മുന്നണിയും തെരഞ്ഞെടുപ്പിനിറങ്ങിയപ്പോഴാണ് സ്വയംപൊങ്ങി മതേതരന്മാര്‍ മുതല്‍ ഡീലര്‍മാരും ‘ചെറ്റ’ രാഷ്‌ട്രീയക്കാരും വരെ മറുവശത്ത് തിണ്ടുകുത്തി തിമിര്‍ക്കുന്നത്. അവര്‍ക്ക് വേണ്ടത് അവര്‍ പറയും. അതല്ലാതെ ഒന്നും അവര്‍ക്ക് വിഷയമല്ല. നമുക്ക് വേണ്ടത് നമ്മള്‍ ചോദിച്ചുവാങ്ങുകയോ പിടിച്ചുവാങ്ങുകയോ ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ഇല്ലെങ്കില്‍ സ്വര്‍ഗീയരുടെ ഇടയില്‍ കുരുങ്ങിപ്പോകാനാണ് സാധ്യത…

 

Tags: Kerala assembly election 2026Guruvayur constituencyelection 2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മതവികാരം ജനവികാരമാവില്ല

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)
Kerala

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala

നരേന്ദ്രമോദിയോട് മുഖത്തുനോക്കി വിരൽചൂണ്ടി സംസാരിക്കുന്ന ആളായ കെ.സിയെ തെരുവിലിട്ട് കൈകാര്യം ചെയ്യാന്‍ സമ്മതിക്കില്ല: ടി. സിദ്ദിഖ്

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

കാലം ഒരു മഹാസംഭവമാണ്…സി.പി. ജോണിനെയും നികേഷ് കുമാറിനെയും താരതമ്യം ചെയ്ത് യുവരാജ് ഗോകുല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.