Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 24, 2026, 06:52 am IST
inEditorial

രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍കൂടി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ സിപിഎമ്മുകാരനായിരുന്ന, നാലുതവണ എംഎല്‍എയും രണ്ടുതവണ മന്ത്രിയുമായിരുന്ന ജി. സുധാകരന്‍ എന്തുകൊണ്ട് സ്വന്തം പാര്‍ട്ടി വിട്ടു എന്ന ചോദ്യത്തിന് പിണറായിക്ക് മറുപടിയില്ല. ഇതിനു പകരം അധിക്ഷേപകരമായ പരാമര്‍ശം നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് ആദ്യമായല്ല പിണറായി വിജയനില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. രാഷ്‌ട്രീയ പ്രതിയോഗികളെ തരംതാണ ഭാഷയില്‍ കടന്നാക്രമിക്കുകയും, അതിനെ ന്യായീകരിക്കുകയും ചെയ്യുക എന്നത് ഈ നേതാവിന്റെയും ഭരണാധികാരിയുടെയും പതിവ് ശൈലിയാണ്. രാഷ്‌ട്രീയ നേതാക്കളെ മാത്രമല്ല മത നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ പിണറായി ശ്രമിച്ചിട്ടുണ്ട്. പിന്നീട് രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി ഇവരുടെ പിന്തുണ നേടാനും മടിക്കാറില്ല. അവസരവാദ രാഷ്‌ട്രീയത്തിന്റെ ആചാര്യന് ഇതിലൊന്നും ലജ്ജ തോന്നാറുമില്ല. ശരിതെറ്റുകളെക്കുറിച്ചുള്ള ഒരു വിവേചനവും ഈ നേതാവിനില്ല. താന്‍ പറയുന്നതെന്തോ, ചെയ്യുന്നതെന്തോ അതാണ് ശരിയെന്ന ധാര്‍ഷ്ട്യമാണ് മുഖമുദ്ര.

സിപിഎമ്മിനെ രാഷ്‌ട്രീയ സദാചാരം പഠിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. കാരണം അങ്ങനെയൊന്നിന്റെ ആവശ്യമില്ലെന്ന് കരുതുന്നവരാണ് സിപിഎമ്മുകാര്‍. തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കുമേല്‍ മേല്‍ക്കൈ നേടാന്‍ എന്ത് കുത്സിത മാര്‍ഗവും സിപിഎം അവലംബിക്കും. വാക്കുകൊണ്ട് മാത്രമല്ല പ്രവൃത്തികൊണ്ടും ഇവര്‍ ഇങ്ങനെയാണ്. പാര്‍ട്ടിയുടെ അനുയായികളെയും എതിരാളികളെയും ഒരുപോലെ ഭയപ്പെടുത്താന്‍ കണ്ണൂരില്‍ കൊലപാതക പരമ്പര സൃഷ്ടിച്ചവരാണ് സിപിഎമ്മുകാര്‍. തുടക്കം മുതല്‍ തന്നെ ഈ അക്രമ രാഷ്‌ട്രീയത്തിന്റെ വക്താവും പ്രയോക്താവും ആയിരുന്നയാളാണ് പിണറായി വിജയന്‍. കണ്ണൂരിലെ സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തിന് തുടക്കം കുറിച്ചത് വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ തയ്യല്‍ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി കൊണ്ടാണല്ലോ. ഈ കേസില്‍ ആരോപണ വിധേയനായ വ്യക്തിയാണ് പിണറായി വിജയനും അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും. സ്വന്തം പാര്‍ട്ടിക്കാരന്‍ ആയിരുന്നിട്ടും ടി.പി. ചന്ദ്രശേഖരനെ കുലംകുത്തി എന്നു മുദ്രകുത്തി പൈശാചികമായി കൊലപ്പെടുത്തിയതിനെ അന്നുമുതല്‍ ഇന്നുവരെ ന്യായീകരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുമാണ് പിണറായി വിജയന്‍. അങ്ങനെയുള്ള ഒരാളില്‍ നിന്ന് സാമാന്യ ബുദ്ധിയുള്ള ആരും രാഷ്‌ട്രീയ സദാചാരം പ്രതീക്ഷിക്കില്ലല്ലോ.

അധിക്ഷേപരാഷ്‌ട്രീയം സിപിഎം എന്ന പാര്‍ട്ടിക്ക് പാരമ്പര്യമായി ലഭിച്ചതാണ്. സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജിയെയും സുഭാഷ് ചന്ദ്രബോസിനെയും മറ്റും അത്യന്തം നികൃഷ്ടമായ ഭാഷയില്‍ വിമര്‍ശിച്ച അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടര്‍ച്ചയാണല്ലോ സിപിഎം. ഇത് തെറ്റാണെന്ന് ഒരു സിപിഎം നേതാവിനും പിന്നീട് കുറ്റബോധം ഉണ്ടായതായി കണ്ടിട്ടില്ല. നികൃഷ്ടമായ ഈ രാഷ്‌ട്രീയത്തില്‍ നന്മ കാണുന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍. എതിരാളികളെ അധിക്ഷേപിക്കുന്ന ഒരേയൊരു സിപിഎം നേതാവല്ല പിണറായി വിജയന്‍. മറ്റുള്ളവരും അങ്ങനെ ചെയ്യുന്നവരാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും, ഇടുക്കി എംഎല്‍എയും മുന്‍മന്ത്രിയുമായ എം.എം. മണിയുടെയും, മുന്‍ എംഎല്‍എ എം. സ്വരാജിന്റെയുമൊക്കെ വാഗ്വിലാസങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അയ്യപ്പസ്വാമിയെ പോലും ഇക്കാര്യത്തില്‍ സിപിഎം വെറുതെ വിടാറില്ല.

രൂക്ഷമായ ഭാഷയില്‍ രാഷ്‌ട്രീയ വിമര്‍ശനം നടത്തുന്നതും വ്യക്തിപരമായി ഒരാളെ അധിക്ഷേപിക്കുന്നതും രണ്ടാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഉപയോഗിക്കുന്ന ഭാഷ ആ പാര്‍ട്ടിയിലെ ചിലര്‍തന്നെ ചോദ്യം ചെയ്തിട്ടുള്ളതാണ്. കേരളത്തിനു പുറത്ത് എല്ലാ സംസ്ഥാനങ്ങളിലും ഒരു മുന്നണിയായി മത്സരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഒരേപോലെ പെരുമാറുന്നതിലും അത്ഭുതപ്പെടാനില്ല. കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച് അധികാരം നേടുന്നതിനു വേണ്ടി മാത്രമാണ് ഈ പാര്‍ട്ടികള്‍ പരസ്പരം എതിര്‍ക്കുന്നതായി ഭാവിക്കുന്നത്. അധികാരം ലഭിച്ചാലും ഇവര്‍ പരസ്പരം ഒത്തുകളിക്കും. നേതാക്കള്‍ തമ്മിലെ അന്തര്‍ധാര ഇപ്പോള്‍ തന്നെ ശക്തമാണ്. അതുകൊണ്ട് മോശം ഭാഷയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അര്‍ഹതയില്ല. കേരളത്തിനു പുറത്ത് പിണറായിയുടെ രാഷ്‌ട്രീയത്തിന്റെ വക്താക്കളാണല്ലോ കോണ്‍ഗ്രസുകാര്‍. ജനങ്ങള്‍ വേണം ഇക്കൂട്ടരെ തിരുത്താന്‍. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതുണ്ടാവും.

Tags: Pinarayi VijayanG SudhakranKerala legislative Assembly election 2026politics of abuse.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദോശ നൽകാൻ വൈകിയതിനെ ചൊല്ലി കൊല്ലത്ത് ചായക്കട അടിച്ചു തകർത്തു

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പട്ടായയിൽ ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്, പരിശോധന അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി

ആ ഇരുണ്ട കാലം ഇനിയില്ല

ടൈംസ് സ്ക്വയറിൽ കത്തിക്കുത്ത്; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.