Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 24, 2026, 06:52 am IST
inEditorial

രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍കൂടി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ സിപിഎമ്മുകാരനായിരുന്ന, നാലുതവണ എംഎല്‍എയും രണ്ടുതവണ മന്ത്രിയുമായിരുന്ന ജി. സുധാകരന്‍ എന്തുകൊണ്ട് സ്വന്തം പാര്‍ട്ടി വിട്ടു എന്ന ചോദ്യത്തിന് പിണറായിക്ക് മറുപടിയില്ല. ഇതിനു പകരം അധിക്ഷേപകരമായ പരാമര്‍ശം നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് ആദ്യമായല്ല പിണറായി വിജയനില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. രാഷ്‌ട്രീയ പ്രതിയോഗികളെ തരംതാണ ഭാഷയില്‍ കടന്നാക്രമിക്കുകയും, അതിനെ ന്യായീകരിക്കുകയും ചെയ്യുക എന്നത് ഈ നേതാവിന്റെയും ഭരണാധികാരിയുടെയും പതിവ് ശൈലിയാണ്. രാഷ്‌ട്രീയ നേതാക്കളെ മാത്രമല്ല മത നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ പിണറായി ശ്രമിച്ചിട്ടുണ്ട്. പിന്നീട് രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി ഇവരുടെ പിന്തുണ നേടാനും മടിക്കാറില്ല. അവസരവാദ രാഷ്‌ട്രീയത്തിന്റെ ആചാര്യന് ഇതിലൊന്നും ലജ്ജ തോന്നാറുമില്ല. ശരിതെറ്റുകളെക്കുറിച്ചുള്ള ഒരു വിവേചനവും ഈ നേതാവിനില്ല. താന്‍ പറയുന്നതെന്തോ, ചെയ്യുന്നതെന്തോ അതാണ് ശരിയെന്ന ധാര്‍ഷ്ട്യമാണ് മുഖമുദ്ര.

സിപിഎമ്മിനെ രാഷ്‌ട്രീയ സദാചാരം പഠിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. കാരണം അങ്ങനെയൊന്നിന്റെ ആവശ്യമില്ലെന്ന് കരുതുന്നവരാണ് സിപിഎമ്മുകാര്‍. തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കുമേല്‍ മേല്‍ക്കൈ നേടാന്‍ എന്ത് കുത്സിത മാര്‍ഗവും സിപിഎം അവലംബിക്കും. വാക്കുകൊണ്ട് മാത്രമല്ല പ്രവൃത്തികൊണ്ടും ഇവര്‍ ഇങ്ങനെയാണ്. പാര്‍ട്ടിയുടെ അനുയായികളെയും എതിരാളികളെയും ഒരുപോലെ ഭയപ്പെടുത്താന്‍ കണ്ണൂരില്‍ കൊലപാതക പരമ്പര സൃഷ്ടിച്ചവരാണ് സിപിഎമ്മുകാര്‍. തുടക്കം മുതല്‍ തന്നെ ഈ അക്രമ രാഷ്‌ട്രീയത്തിന്റെ വക്താവും പ്രയോക്താവും ആയിരുന്നയാളാണ് പിണറായി വിജയന്‍. കണ്ണൂരിലെ സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തിന് തുടക്കം കുറിച്ചത് വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ തയ്യല്‍ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി കൊണ്ടാണല്ലോ. ഈ കേസില്‍ ആരോപണ വിധേയനായ വ്യക്തിയാണ് പിണറായി വിജയനും അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും. സ്വന്തം പാര്‍ട്ടിക്കാരന്‍ ആയിരുന്നിട്ടും ടി.പി. ചന്ദ്രശേഖരനെ കുലംകുത്തി എന്നു മുദ്രകുത്തി പൈശാചികമായി കൊലപ്പെടുത്തിയതിനെ അന്നുമുതല്‍ ഇന്നുവരെ ന്യായീകരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുമാണ് പിണറായി വിജയന്‍. അങ്ങനെയുള്ള ഒരാളില്‍ നിന്ന് സാമാന്യ ബുദ്ധിയുള്ള ആരും രാഷ്‌ട്രീയ സദാചാരം പ്രതീക്ഷിക്കില്ലല്ലോ.

അധിക്ഷേപരാഷ്‌ട്രീയം സിപിഎം എന്ന പാര്‍ട്ടിക്ക് പാരമ്പര്യമായി ലഭിച്ചതാണ്. സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജിയെയും സുഭാഷ് ചന്ദ്രബോസിനെയും മറ്റും അത്യന്തം നികൃഷ്ടമായ ഭാഷയില്‍ വിമര്‍ശിച്ച അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടര്‍ച്ചയാണല്ലോ സിപിഎം. ഇത് തെറ്റാണെന്ന് ഒരു സിപിഎം നേതാവിനും പിന്നീട് കുറ്റബോധം ഉണ്ടായതായി കണ്ടിട്ടില്ല. നികൃഷ്ടമായ ഈ രാഷ്‌ട്രീയത്തില്‍ നന്മ കാണുന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍. എതിരാളികളെ അധിക്ഷേപിക്കുന്ന ഒരേയൊരു സിപിഎം നേതാവല്ല പിണറായി വിജയന്‍. മറ്റുള്ളവരും അങ്ങനെ ചെയ്യുന്നവരാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും, ഇടുക്കി എംഎല്‍എയും മുന്‍മന്ത്രിയുമായ എം.എം. മണിയുടെയും, മുന്‍ എംഎല്‍എ എം. സ്വരാജിന്റെയുമൊക്കെ വാഗ്വിലാസങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അയ്യപ്പസ്വാമിയെ പോലും ഇക്കാര്യത്തില്‍ സിപിഎം വെറുതെ വിടാറില്ല.

രൂക്ഷമായ ഭാഷയില്‍ രാഷ്‌ട്രീയ വിമര്‍ശനം നടത്തുന്നതും വ്യക്തിപരമായി ഒരാളെ അധിക്ഷേപിക്കുന്നതും രണ്ടാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഉപയോഗിക്കുന്ന ഭാഷ ആ പാര്‍ട്ടിയിലെ ചിലര്‍തന്നെ ചോദ്യം ചെയ്തിട്ടുള്ളതാണ്. കേരളത്തിനു പുറത്ത് എല്ലാ സംസ്ഥാനങ്ങളിലും ഒരു മുന്നണിയായി മത്സരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഒരേപോലെ പെരുമാറുന്നതിലും അത്ഭുതപ്പെടാനില്ല. കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച് അധികാരം നേടുന്നതിനു വേണ്ടി മാത്രമാണ് ഈ പാര്‍ട്ടികള്‍ പരസ്പരം എതിര്‍ക്കുന്നതായി ഭാവിക്കുന്നത്. അധികാരം ലഭിച്ചാലും ഇവര്‍ പരസ്പരം ഒത്തുകളിക്കും. നേതാക്കള്‍ തമ്മിലെ അന്തര്‍ധാര ഇപ്പോള്‍ തന്നെ ശക്തമാണ്. അതുകൊണ്ട് മോശം ഭാഷയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അര്‍ഹതയില്ല. കേരളത്തിനു പുറത്ത് പിണറായിയുടെ രാഷ്‌ട്രീയത്തിന്റെ വക്താക്കളാണല്ലോ കോണ്‍ഗ്രസുകാര്‍. ജനങ്ങള്‍ വേണം ഇക്കൂട്ടരെ തിരുത്താന്‍. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതുണ്ടാവും.

Tags: Pinarayi VijayanG SudhakranKerala legislative Assembly election 2026politics of abuse.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.