ന്യൂഡൽഹി : ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിച്ചതിനെ ഇന്ത്യ അപലപിക്കാത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി. ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ലെന്നും പരമാധികാര രാഷ്‌ട്രത്തിന്റെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും ‘ഇന്ത്യന്‍ എക്‌സ്പ്രസി’ലെ ലേഖനത്തില്‍ സോണിയ പറഞ്ഞു.
പാര്‍ലമെന്റ് ചേരുമ്പോള്‍ ഇന്ത്യയുടെ ഈ നിശബ്ദത ചര്‍ച്ച ചെയ്യണമെന്നും സോണിയ ആവശ്യപ്പെട്ടു.തുടക്കത്തില്‍, യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ അവഗണിച്ച പ്രധാനമന്ത്രി, യുഎഇയിലെ ഇറാന്റെ പ്രതികാര ആക്രമണത്തെ അപലപിക്കുന്നതിലേക്ക് ഒതുങ്ങി. ഇസ്രയേല്‍ ആക്രമണം നടത്തിയ സമയവും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. സംഭവത്തിന് വെറും 48 മണിക്കൂര്‍ മുന്‍പ്, മോദി ഇസ്രയേല്‍ സന്ദര്‍ശിക്കുകയും ബെന്യമിന്‍ നെതന്യാഹുവിന് തുറന്ന പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗാസ യുദ്ധ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്ന സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയത്. ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലുമായി അകലം പാലിക്കുമ്പോള്‍ ഇന്ത്യ രാഷ്‌ട്രീയ പിന്തുണ പ്രഖ്യാപിക്കുന്നത് ആശങ്കാജനകമാണ് “ എന്നാണ് സോണിയ പറയുന്നത് .
















