Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു പരിഹാരവുമില്ലാതെ സിഎം വിത്ത് മി; നിര്‍ത്തിക്കൂടേയെന്ന് പരാതിക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 11:48 am IST
in Kerala

പാലക്കാട്: പരിഹാരം ഉറപ്പ് എന്ന പേരില്‍ ആരംഭിച്ച സിഎം വിത്ത് മി അഥവാ ‘മുഖ്യമന്ത്രി എന്നോടൊപ്പം’ എന്ന പൊതുജന പരാതി പരിഹാര സെന്ററില്‍ നൂറുകണക്കിന് പരാതികള്‍ പരിഹാരമില്ലാതെ കെട്ടിക്കിടക്കുന്നതായി പരാതി. ജനങ്ങളെ പരിഹാസ്യരാക്കുന്ന ഈ പരിപാടി അവസാനിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നു.

പരാതി നല്‍കിയവരെ 48 മണിക്കൂറിനുള്ളില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിവരം അറിയിക്കുമെന്നാണ് സിഎം വിത്ത് മിയില്‍ നിന്ന് കിട്ടുന്ന വിവരം. എന്നാല്‍ പരാതിക്കാര്‍ക്ക് റഫറന്‍സ് നമ്പര്‍ ലഭിക്കുന്നതല്ലാതെ നല്‍കിയ പരാതികളില്‍ യാതൊന്നും ഇതുവരെയും പരിഹരിച്ചിട്ടില്ലെന്നാണ് വിവിധ ജില്ലകളിലെ പരാതിക്കാര്‍ ആരോപിക്കുന്നത്. പരാതിക്കാരുടെ ആവലാതികളില്‍ പലതും പൊതു വിഷയങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണുതാനും. ഇതില്‍ കെട്ടിട നിര്‍മാണ ലേബര്‍ സെസ്സ് നിര്‍ണയ അപാകത, അനുമതിയില്ലാതെയുള്ള നിര്‍മാണങ്ങള്‍ സര്‍ക്കാറിനുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം, കെ സ്മാര്‍ട്ട് പരാതികള്‍, ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതില്‍ കാണിക്കുന്ന വീഴ്ചകള്‍, വാളയാര്‍ എച്ച്‌ഐവി പരിശോധന കേന്ദ്രം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത, മലപ്പുറം നെടുങ്കയം ഇരുമ്പ് പാലത്തിന്റെ അപകടാവസ്ഥക്ക് പരിഹാരം കാണുന്നതില്‍ വനം വകുപ്പിന്റെ അനാസ്ഥ തുടങ്ങിയ നിരവധി പരാതികള്‍ തുടക്കത്തിലേ നല്‍കിയവയാണെന്ന് പരാതിക്കാര്‍ പറയുന്നു.

ഇപ്പോഴും വിളിച്ച് ചോദിച്ചാല്‍ നോഡല്‍ ഓഫീസര്‍ പരിശോധിക്കുന്നുണ്ടെന്ന പരിഹാസ്യ മറുപടിയാണ് കിട്ടുന്നത്. 48 മണിക്കൂറിനുള്ളില്‍ പരമാവധി പരിഹാരമെന്ന ഉറപ്പാണ് ആറ് മാസം കഴിഞ്ഞിട്ടും പരിഹരിക്കപ്പെടാത്തത്. പരാതി പരിഹരിക്കാതെ പരിഹരിച്ചതായുള്ള അറിയിപ്പ് നല്‍കി പരാതിക്കാരെ സിഎം വിത്ത് മി തെറ്റിദ്ധരിപ്പിച്ചുവെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സിഎം വിത്ത് മിയിലേക്ക് ആരും പരാതി അറിയിച്ച് പരിഹാരം കാണുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കരുതെന്നാണ് പരാതി നല്‍കി നിരാശരായവര്‍ അറിയിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതിയിലും അറിയിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക, പരാതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സപ്തംബറിലാണ് സിഎം വിത്ത് മി എന്ന നൂതന പരിപാടി ആരംഭിച്ചത്. തിരുവനന്തപുരത്തെ വെള്ളയമ്പലത്താണ് ഇതിന്റെ ഓഫീസ്. പൊതുജന പരാതികളും നിര്‍ദേശങ്ങളും കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനും മറ്റുമായി 24 മണിക്കൂറും പ്രവര്‍ത്തനനിരതമായ സിറ്റിസണ്‍ കാള്‍ സെന്ററാണ് ഇവിടെയുള്ളത്. 20 കോടിയാണ് ഇതിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ മാറ്റിവെച്ചത്. ഒരു പ്രയോജനവും പൊതുജനങ്ങള്‍ക്ക് ലഭിക്കാത്ത ഈ പരിപാടി അവസാനിപ്പിച്ചാല്‍ സര്‍ക്കാരിന് ഇതുമൂലം ഉണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് പൊതുജനാഭിപ്രായം.

Tags: Public Grievance Redressal Centerമുഖ്യമന്ത്രി എന്നോടൊപ്പംCM with Me program
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സിഎം വിത്ത് മി ‘പരിപാടി പാളി: ആരംഭിച്ചിട്ട് ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു; പാഴാക്കിയത് 20 കോടി

Kerala

സി എം വിത്ത് മി: പരാതികള്‍ ചവറ്റുകൊട്ടയില്‍… ടോള്‍ഫ്രീ ക്യൂവില്‍ തന്നെ

പുതിയ വാര്‍ത്തകള്‍

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.