Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടി.പി. സെന്‍കുമാറിനെ നിശ്ശബ്ദനാക്കാന്‍ ഗൂഢാലോചന? ലവ് ജിഹാദിന്റെ പേരില്‍ നുണകള്‍ വാരിയെറിഞ്ഞ് മാത്യു സാമുവല്‍, കണക്കിന് മറുപടി നല്‍കി സെന്‍കുമാര്‍

ലവ് ജിഹാദിനെച്ചൊല്ലി മുന്‍ഡിജിപി ടി.പി. സെന്‍കുമാറിനെ ചെളിവാരിയെറിയാന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലിന് ചുട്ട മറുപടി നല്‍കി സെന്‍കുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 11:43 pm IST
inKerala
ടി.പി. സെന്‍കുമാര്‍ (ഇടത്ത്) മാത്യു സാമുവല്‍ (വലത്ത്)

ടി.പി. സെന്‍കുമാര്‍ (ഇടത്ത്) മാത്യു സാമുവല്‍ (വലത്ത്)

തിരുവനന്തപുരം: ലവ് ജിഹാദിനെച്ചൊല്ലി മുന്‍ഡിജിപി ടി.പി. സെന്‍കുമാറിനെ ചെളിവാരിയെറിയാന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലിന് ചുട്ട മറുപടി നല്‍കി സെന്‍കുമാര്‍. ലവ് ജിഹാദ് എന്ന പദം കണ്ടുപിടിച്ചത് തന്നെ ടി.പി. സെന്‍കുമാറാണെന്ന് കുറ്റപ്പെടുത്തിയ മാത്യു സാമുവലിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം പിടുങ്ങുന്ന ആളല്ലേ താങ്കള്‍ എന്നായിരുന്നു ടിപി സെന്‍കുമാര്‍ നല്‍കിയ മറുപടി.

ലവ് ജിഹാദ് എന്ന പദം ടി.പി. സെന്‍കുമാറിനെപ്പോലെ ഒരു വ്യക്തി കണ്ടെത്തിയ പദമല്ലെന്ന് ആര്‍ക്കും അറിയാമെന്നിരിക്കെ ഇങ്ങിനെ ഒരു വാദം മാത്യു സാമുവല്‍ ഉന്നയിക്കുന്നതില്‍ പലരും ചില അജണ്ടകള്‍ സംശയിക്കുന്നു. വാസ്തവത്തില്‍ ലവ് ജിഹാദിനെക്കുറിച്ച് കേരള കതോലിക് ബിഷപ്സ് കൗണ്‍സിലും എത്രയോ ക്രിസ്തീയ സംഘടനകളും പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒട്ടേറെ പാതിരിമാരും ലവ് ജിഹാദ് കേരളത്തില്‍ ഉള്ളതായി പറഞ്ഞിട്ടുണ്ടെന്നിരിക്കെ ടിപി സെന്‍കുമാറാണ് ലവ് ജിഹാദ് എന്ന വാക്ക് തന്നെ ഉണ്ടാക്കിയതെന്ന മാത്യു സാമുവലിന്റെ ആരോപണത്തില്‍ തെല്ലും കഴമ്പില്ല. 2009നുള്ളില്‍ ഏകദേശം 4500 പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്നാണ് കേരള കതോലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) അന്ന് വെളിപ്പെടുത്തിയത്. കര്‍ണ്ണാടകയില്‍ മാത്രം 30,000 പേരെ ലവ് ജിഹാദിലൂടെ മതപരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് ജനജാഗ്യതി സമിതി ആരോപിച്ചിട്ടുണ്ട്. അങ്ങിനെയിരിക്കെ മാത്യു സാമുവലിന്റെ ഈ ആരോപണത്തിന് അടത്തിറയില്ല. ഒബ്സര്‍വേര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ കണ്ടെത്തിയത് 2022ല്‍ അന്യമതത്തില്‍ നിന്നും 100 മുതല്‍ 200 പേര്‍ വരെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ്.

കേരളത്തെ വര്‍ഗ്ഗീയ വല്ക്കരിക്കാന്‍ ടി.പി. സെന്‍കുമാര്‍ ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുത്ത ഒന്നാണ് ലവ് ജിഹാദെന്നും മാത്യു സാമുവല്‍ ആരോപിക്കുന്നു. മലപ്പുറത്ത് സര്‍വ്വീസില്‍ ഇരുന്ന കാലത്താണ് സെന്‍കുമാര്‍ ഈ ലവ് ജിഹാദ് പദ്ധതി ആസൂത്രണം ചെയ്തതെന്നും ഇത് മുസ്ലിങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കാനുള്ളതാണെന്നും ആണ് മാത്യുസാമുവല്‍. നടത്തിയ മറ്റ് ആരോപണങ്ങള്‍. പൊതുവേ അജണ്ടകള്‍ സെറ്റ് ചെയ്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്ന ആളാണ് മാത്യു സാമുവലെന്ന് പൊതുവേ ആരോപണമുണ്ട് . ചില സ്വകാര്യനേട്ടങ്ങള്‍ക്ക് വേണ്ടി സത്യമെന്ന രീതിയില്‍ കഥകള്‍ മെനയാറുള്ള വ്യക്തിയാണ് മാത്യു സാമുവലെന്നും പൊതുവേ ആരോപണമുണ്ട്. ടിപി. സെന്‍കുമാറിനെതിരായ ചെളിവാരിയെറിയലുകളും ഇതുപോലെ ഒരു അജണ്ടയുടെ ഭാഗമാണെന്ന് കരുതുന്നു.

പണം പിടുങ്ങലിന്റെ ആശാനാണ് മാത്യുസാവമലെന്ന് ടി.പി. സെന്‍കുമാര്‍

മാത്യുസാമുവലേ നിന്റെ പണം പിടുങ്ങല്‍ രീതി ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണെന്ന് ടി.പി. സെന്‍കുമാര്‍ തിരിച്ചടിച്ചു. ഉത്തരേന്ത്യയിലെ ജാതി സംഘര്‍ഷങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനാണ് ലവ് ജിഹാദ് വഴി ശ്രമിക്കുന്നതെന്നും മാത്യുസാമുവല്‍ ആരോപിച്ചിരുന്നു.

ബ്ലാക്ക് മെയിലിങ്ങ് ആണ് മാത്യു സാമുവലിന്റെ പ്രധാന തൊഴില്‍ എന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. കേരളത്തിലെ ഒരു ചീഫ് സെക്രട്ടറിയെ ഒരു പെണ്ണിനെ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതും നീയാണെന്ന് ആര്‍ക്കാണ് അറിയാത്തത് എന്നും ടി.പി. സെന്‍കുമാര്‍ ചോദിക്കുന്നു.

എന്തായാലും ലവ് ജിഹാദ് എന്ന പദം ലോകത്തിന് സമ്മാനിച്ചത് ഞാനാണെന്ന് നീ കണ്ടെത്തിയതില്‍ സന്തോഷമുണ്ട് എന്നും ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

മാത്യു സാമുവലിനെ രാജ്യദ്രോഹി എന്ന് വിളിച്ച മേജര്‍ രവി
ടി.പി. സെന്‍കുമാറിനെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ചമയ്‌ക്കുക വഴി മാത്യു സാമൂവല്‍ സ്വന്തം വിശ്വാസ്യത വീണ്ടും തകര്‍ത്തിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് സൈന്യത്തെ പിന്തുണയ്‌ക്കാതെ ജനങ്ങളില്‍ ഭീതിപരത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട മാത്യു സാമുവലിനെ രാജ്യദ്രോഹി എന്നാണ് മേജര്‍ രവി വിളിച്ചത്.

താന്‍ എയര്‍മാര്‍ഷലിനെ നേരിട്ട് വിളിച്ച് യുദ്ധകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു എന്ന മാത്യു സാമുവലിന്റെ വിടുവായത്തത്തെ മേജര്‍ രവി യുക്തികൊണ്ട് തകര്‍ത്തെറിഞ്ഞിരുന്നു. പാകിസ്ഥാനുമായി യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ എയര്‍മാര്‍ഷല്‍ പദവിയിലുള്ള ഒരാളെ ഫോണില്‍ പുറത്തുള്ളവര്‍ക്ക് കിട്ടാന്‍ സാധ്യതയില്ലെന്നാണ് അന്ന് മേജര്‍ രവി പറഞ്ഞത്. ഇതിനെ ലംഘിക്കാന്‍ മാത്യു സാമുവലിന് കഴിഞ്ഞില്ല.

ടിപി. സെന്‍കുമാറിനെതിരെ ഗൂഢാലോചന?
ശക്തമായ ഹിന്ദുത്വ ലൈനില്‍ തന്റെ യൂട്യൂബ് ചാനലില്‍ നിരന്തരം വീഡിയോകള്‍ ചെയ്യുന്ന  ടി.പി. സെന്‍കുമാര്‍ പലരുടെയും നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്. നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന സെന്‍കുമാറിനെ പലര്‍ക്കും ദഹിക്കുന്നില്ല. അതിനാല്‍ അദ്ദേഹത്തെ നിശ്ശബ്ദമാക്കാന്‍ ഒരു അജണ്ട അണിയറയില്‍ ഒരുങ്ങുന്നുണെന്ന് കരുതപ്പെടുന്നു. ഇതിന് പിന്നില്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല. എന്തായാലും മാത്യു സാമുവലിന്റെ ഈ ആരോപണങ്ങള്‍ ഒരു വലിയ അജണ്ടയുടെ ഭാഗമാണെന്ന സംശയം ഉണരുന്നു.

Tags: TP SenkumarMathew SamuelLove JihadLatest newsBrokeranti hindu agendaPower broker
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.