ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തെ ശക്തമായി എതിർക്കുമെന്ന് സിപിഎം. പലസ്തീൻ ജനതയോടുള്ള കടുത്ത വഞ്ചനയാണ് മോദിയുടെ സന്ദർശനമെന്നും സിപിഎം പോളിറ്റ് ബ്യൂറോ കുറിപ്പിൽ പറയുന്നു . ഗാസയിൽ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലുമായി സൈനിക-സാമ്പത്തിക ബന്ധങ്ങൾ ആഴത്തിലാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും പാർട്ടി പ്രസ്താവനയിൽ പറയുന്നു.
നെതന്യാഹു ഭരണകൂടത്തിന് നിയമസാധുത നൽകാനാണ് മോദിയുടെ സന്ദർശനം സഹായിക്കുക. അമേരിക്കയുടെ പിന്തുണയോടെ മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന സയണിസ്റ്റ് ശക്തികളുമായി കൈകോർക്കുന്നതിലൂടെ ഇന്ത്യയുടെ പരമ്പരാഗത നിലപാടുകളെ സർക്കാർ കാറ്റിൽ പറത്തുകയാണ്.
ഇറാനെതിരെ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്ന ഈ നിർണായക സമയത്തെ സന്ദർശനം ഒട്ടും അനുചിതമല്ല. ഈ സന്ദർശനത്തിൽ നിന്ന് പ്രധാനമന്ത്രി പിന്മാറണമായിരുന്നുവെന്നും സിപിഎം ആവശ്യപ്പെട്ടു.















