Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പറഞ്ഞു: “ബോഫോഴ്സ് തോക്കിന് വെടിയുണ്ടയില്ല, ഒരു ലക്ഷം വെടിയുണ്ടകള്‍ വേണം”….ബാബാ കല്യാണി അത് ചെയ്തു, അത് വഴിത്തിരിവായി

ഭാരത് ഫോര്‍ജിലൂടെ ഇന്ത്യയിലെ എല്ലാ വാഹനനിര്‍മ്മാതാക്കള്‍ക്കും ഗുണനിലവാരമുള്ള ഓട്ടോ പാര്‍ട്സുകള്‍ നിര്‍മ്മിച്ച് പേരെടുത്ത ബാബ കല്യാണി ആയുധനിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത് തികച്ചും യാദൃച്ഛികമായി.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Feb 18, 2026, 08:06 pm IST
in India, Defence, Business
ഭാരത് ഫോര്‍ജ് ഉടമ ബാബ കല്യാണി (ഇടത്ത്) ബോഫോഴ്സ് തോക്കില്‍ ഉപയോഗിക്കാവുന്ന 155എംഎം വെടിയുണ്ടകള്‍ അഥവ് ഷെല്ലുകള്‍ (നടുവില്‍) വാജ്പേയി സര്‍ക്കാരിലെ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് (വലത്ത്)

ഭാരത് ഫോര്‍ജ് ഉടമ ബാബ കല്യാണി (ഇടത്ത്) ബോഫോഴ്സ് തോക്കില്‍ ഉപയോഗിക്കാവുന്ന 155എംഎം വെടിയുണ്ടകള്‍ അഥവ് ഷെല്ലുകള്‍ (നടുവില്‍) വാജ്പേയി സര്‍ക്കാരിലെ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് (വലത്ത്)

ന്യൂദല്‍ഹി: ഭാരത് ഫോര്‍ജിലൂടെ ഇന്ത്യയിലെ എല്ലാ വാഹനനിര്‍മ്മാതാക്കള്‍ക്കും ഗുണനിലവാരമുള്ള ഓട്ടോ പാര്‍ട്സുകള്‍ നിര്‍മ്മിച്ച് പേരെടുത്ത ബാബ കല്യാണി ആയുധനിര്‍മ്മാണത്തിലേക്ക് തിരിഞ്ഞത് തികച്ചും യാദൃച്ഛികമായി. 1999ല്‍ വാജ്പേയി ഭരിയ്‌ക്കുന്ന കാലം. ജമ്മു കശ്മീരിലെ കാര്‍ഗിലിലൂടെ നുഴഞ്ഞുകയറിയ പാക് സൈനികരും ഭീകരരും നിയന്ത്രണരേഖ മുറിച്ച് ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞുകയറി  ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് നേരെ നിറയൊഴിച്ചതോടെയാണ്  കാര്‍ഗില്‍ യുദ്ധം ആരംഭിച്ചത്. നഷ്ടമായ ഭൂപ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഇന്ത്യന്‍ സേന ‘ഓപ്പറേഷന്‍ വിജയ്’ എന്ന പേരില്‍ പ്രത്യാക്രമണം ആരംഭിച്ചു.

ഈ കാര്‍ഗില്‍ യുദ്ധകാലത്ത് ഇന്ത്യ ഉപയോഗിച്ചിരുന്ന ബോഫോഴ്സ് പീരങ്കിത്തോക്കില്‍ ഉണ്ട ക്ഷമാമുണ്ടായി. 155 മില്ലീമീറ്റര്‍ ( അഥവാ 6.1 ഇഞ്ച്) വ്യാസമുള്ള ഷെല്ലുകളാണ് ബോഫോഴ്സിന്  ആവശ്യം. സൈന്യം വല്ലാതെ വലഞ്ഞു. അന്ന് വാജ് പേയി സര്‍ക്കാരിലെ  പ്രതിരോധമന്ത്രിയായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഒരു ദിവസം ഓഫീസിലേക്ക് കയറിവന്നു. എന്നിട്ട് പറഞ്ഞു-“ഇന്ത്യയ്‌ക്ക് ഒരു ലക്ഷം ഷെല്ലുകള്‍ (പീരങ്കി ഉണ്ടകള്‍) അടിയന്തിരമായി ആവശ്യമുണ്ട്.ആറ് മാസത്തിനുള്ളില്‍ ഇത് നിര്‍മ്മിച്ച് തരണം.” അന്ന് 81എംഎം പീരങ്കിത്തോക്കുകള്‍ സേനയ്‌ക്ക് വേണ്ടി ബാബ കല്യാണിയുടെ കമ്പനി നിര്‍മ്മിച്ചിരുന്നു. അതും സര്‍ക്കാര്‍ ടെണ്ടറിനനുസരിച്ചാണ് ഇത് ചെയ്തിരുന്നത്. പക്ഷെ 155എംഎം പീരങ്കികള്‍ക്ക് വേണ്ട ഷെല്ലുകള്‍ നിര്‍മ്മിച്ചിരുന്നില്ല. ആ വെല്ലിവിളി ബാബാ കല്യാണി സ്വീകരിച്ചു. ഒരു ലക്ഷമില്ലെങ്കിലും പറഞ്ഞ സമയത്തിനുള്ളില്‍ 70,000 ഷെല്ലുകള്‍ നിര്‍മ്മിച്ചുകൊടുത്തു. അത് പക്ഷെ ബാബ കല്യാണിയുടെ ജീവിതത്തില്‍ വഴിത്തിരിവായി.

പിന്നീട് മോദി സര്‍ക്കാര്‍ പ്രതിരോധ രംഗത്ത് മെയ്‌ക്ക് ഇന്‍ ഇന്ത്യയും ആത്മനിര്‍ഭര്‍ ഭാരതും നടപ്പാക്കാന്‍ തുനിഞ്ഞപ്പോള്‍ രാജ്യസ്നേഹിയായ ബാബാ കല്യാണി സ്വന്തം രാജ്യത്തിനുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ദൗത്യം ഏറ്റെടുത്തു.

തുടക്കത്തിലെ നാളുകളില്‍ ഒട്ടേറെ റിസ്കെടുത്തുള്ള തീരുമാനമായിരുന്നു ഇതെങ്കിലും ഗൂണനിലവാരമുള്ള ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പേര് വിദേശങ്ങളിലും അറിയപ്പെടാന്‍ തുടങ്ങിയതോടെ രാശി തെളിഞ്ഞു. ഇന്ന് പീരങ്കികളും കവചിതവാഹനങ്ങളും ഡ്രോണുകളുമായി 50ഓളം ആയുധങ്ങള്‍ ബാബാ കല്യാണിയുടെ കമ്പനിയായ ഭാരത് ഫോര്‍ജും കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡും (കെഎസ്എസ്എല്‍) നിര്‍മ്മിയ്‌ക്കുന്നു.

മോദിയുടെ പ്രതിരോധത്തിലെ മെയ്‌ക്ക് ഇന്‍ ഇന്ത്യ ഹൃദയത്തിലേറ്റിയ ബാബ കല്യാണി

ഇന്ത്യയെ ആയുധനിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തമാക്കുക എന്ന മോദിയുടെ ദൗത്യം ഹൃദയത്തില്‍ ഏറ്റെടുത്ത ബിസിനസുകാരനാണ് ബാബ കല്യാണി, മെയ്‌ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നീ മുദ്രാവാക്യങ്ങളുടെ വക്താവായ ബാബാ കല്യാണിയുടെ വിജയം ഗുണനിലവാരമുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു എന്നത് തന്നെയാണ്. ഒരിയ്‌ക്കല്‍ ഉപയോഗിച്ച് ഇത് ബോധ്യപ്പെടുമ്പോള്‍ വീണ്ടും വീണ്ടും പുതിയ ഓര്‍ഡറുകള്‍ ലഭിയ്‌ക്കുന്നു.

ഇന്ത്യയില്‍ മാത്രമാല്ല, അര്‍മീനയയില്‍ വരെ ബാല കല്യാണിയുടെ പീരങ്കിത്തോക്കുകള്‍ക്ക് വലിയ ഡിമാന്‍റാണ്. ബാബാ കല്യാണിയുടെ കമ്പനി നിര്‍മ്മിച്ച വലിച്ചുകൊണ്ടുപോകാവുന്ന അറ്റാഗ്സ് 155എംഎം, 52 കാലിബര്‍ പീരങ്കിത്തോക്ക് അര്‍മീനിയയുടെ അതിര്‍ത്തികാക്കുന്ന ആയുധമാണിന്ന്. ശത്രുവായ അസര്‍ബൈജാനെ പ്രതിരോധത്തിലാക്കാന്‍ പോകുന്ന ശക്തമായ ആക്രമണമാണ് അറ്റാ ഗ് സ് നടത്തുന്നത്. ഭാരം കുറഞ്ഞ പീരങ്കിയായ ഗരുഡ 105ഉം മികച്ച ആയുധമാണ്. കുന്നുകളിലും മരുഭൂമിയിലും ആക്രമണത്തിന് ഉപയോഗിക്കാവുന്ന മൗണ്ടഡ് ഗണ്‍ സംവിധാനമായ മാര്‍ഗ് 155എംഎം, 45 കാലിബര്‍ ഇതുപോലെ അപകടകാരിയായ ആയുധമാണ്.

മൈനുകളില്‍ പൊട്ടിത്തെറിക്കാത്ത, പതിയിരുന്നുള്ള ബോംബാക്രമണങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത കരുത്തുറ്റ കവചിത വാഹനമാണ് കല്യാണി എം4. 800 കിലോമീറ്റര്‍ അകലേയ്‌ക്ക് വെടിവെയ്‌ക്കാനുള്ള ശേഷി കല്യാണി എം4 പീരങ്കിത്തോക്കിനുണ്ട്. 50 കിലോഗ്രാം ടിഎന്‍ടി ബോംബ് സ്ഫോടനത്തിന് പോലും ഈ കവചിത വാഹനത്തെ തകര്‍ക്കാനാവില്ല. പട്ടാളക്കാരെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ചെറിയ സംഘങ്ങളായി കൊണ്ടുപോകാന്‍ ഉപയോഗിക്കുന്നതാണ് കല്യാണി എം4.

ഇസ്രയേലുമായി സഹകരിച്ച് ആയുധങ്ങളുടെ വികസനം

ഇസ്രയേലിന്റെ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസുമായി സഹകരിച്ച് ടാങ്കുകളെ തകര്‍ക്കാനുള്ള മിസൈലുകളും ഭാരത് ഫോര്‍ജ് നിര്‍മ്മിക്കുന്നുണ്ട്.

ശത്രുപാളയങ്ങള്‍ നിരീക്ഷിക്കാനും സ്ഫോടനം നടത്താനും സാധിക്കുന്ന ഡ്രോണുകള്‍

രഹസ്യവിവരശേഖരണം, ജാഗ്രതയോടെയുള്ള മേല്‍നോട്ടം, രംഗനിരീക്ഷണം എന്നീ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡ്രോണുകളും ലോയിറ്റര്‍ മ്യൂനീഷനും നിര്‍മ്മിക്കുന്നുണ്ട് ബാബ കല്യാണിയുടെ കമ്പനി. ഒമേഗ മികച്ച ഡ്രോണ്‍ ആണ്. ക്ലീവര്‍ എന്ന ഡ്രോണ്‍ ആയുധങ്ങള്‍ വഹിച്ച് പോകാന്‍ ശേഷിയുള്ളതാണ്. ആകാശത്ത് പതിയിരുന്ന ശത്രുവിന്റെ തന്ത്രപ്രധാനകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കാന്‍ ക്ലീവറിനാകും.

ഓഹരി നിക്ഷേപകര്‍ക്ക് നല്ലൊരു നിക്ഷേപാവസരം
ബാബ കല്ല്യാണിയുടെ ഭാരത് ഫോര്‍ജ് എന്ന കമ്പനിയുടെ ഓഹരിയില്‍ മുതല്‍ മുടക്കിയാല്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ നല്ല ലാഭം ഓഹരി നിക്ഷേപകര്‍ക്ക് കൊയ്യാനാവുമെന്ന് വിദഗ്ധര്‍ പറയുന്നു. അഞ്ച് വര്‍ഷം മുന്‍പ് വെറും 676 രൂപ മാത്രം വിലയുണ്ടായിരുന്ന ഓഹരിയുടെ ഇപ്പോഴത്തെ വില 1771 രൂപയാണ്. ഏകദേശം 193 ശതമാനത്തിന്റെ വളര്‍ച്ച.

Tags: KSSLKalyani Stragetic Systems Ltd155mm shells155mm ATAGS artillerymake in indiaKargil warLatest newsBaba KalyaniBharat Forge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.