Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശിലെ മുസ്ലിംകലാപത്തിന് വിട….299 സീറ്റുകളിൽ 211 സീറ്റും നേടിയ താരിഖ് റഹ്മാനില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യയും ബംഗ്ലാദേശിലെ ഹിന്ദുക്കളം

15 വര്‍ഷക്കാലം ബംഗ്ലാദേശ് ഭരിച്ച ഷേഖ് ഹസീനയുടെ പാര്‍ട്ടിയെ ഒഴിച്ചുനിര്‍ത്തി നടത്തിയ ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ നേടിയത് മൃഗീയഭൂരിപക്ഷം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 07:43 pm IST
in World
ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടന്ന അക്രമങ്ങള്‍ (ഇടത്ത്) ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷം നേടി ജയിച്ച താരിഖ് റഹ്മാന്‍ കുടുംബത്തോടൊപ്പം (വലത്ത്)

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടന്ന അക്രമങ്ങള്‍ (ഇടത്ത്) ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷം നേടി ജയിച്ച താരിഖ് റഹ്മാന്‍ കുടുംബത്തോടൊപ്പം (വലത്ത്)

ധാക്ക: ഹിന്ദുക്കളെ ആക്രമിച്ചു കൊലപ്പെടുത്തുകയും ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്ന ബംഗ്ലാദേശിലെ മുസ്ലിം മതഭ്രാന്തന്മാരുടെ കറുത്തനാളുകള്‍ക്ക് വിട. ഷേഖ് ഹസീനയെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞ വിദ്യാര്‍ത്ഥികളുടെ ജെന‍്സീ കലാപത്തിന് ചുക്കാന്‍ പിടിച്ച എന്‍സിപിയും അവരെ പിന്നില്‍ നിന്നും പ്രകോപിച്ച ജമാഅത്തെ ഇസ്ലാമിയും ബംഗാദേശിലെ തെരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെട്ടു. അന്തരിച്ച ഖാലിദ സിയയും സിയാവുര്‍ റഹ്മാനും രൂപം നല്കിയ പാര്‍ട്ടിയായ ബിഎന്‍പിയെ നയിക്കുന്ന ഇവരുടെ മകന്‍ താരിഖ് റഹ്മാന്‍ ആകെയുള്ള 299 സീറ്റുകളില്‍ 211 സീറ്റുകളും നേടി.

ഇന്ത്യയുമായുള്ള ബന്ധം പുതുക്കിപ്പണിയണമെന്ന ആഗ്രഹവും താരിഖ് റഹ്മാനുണ്ട്. ഈ പ്രതീക്ഷയില്‍ മുറുകെപ്പിടിച്ചിരിക്കുകയാണ് ഇന്ത്യയും ബംഗ്ലാദേശിലെ ഹിന്ദുക്കളും.

ബംഗ്ലാദേശില്‍ മൃഗീയഭൂരിപക്ഷം നേടി ജയിക്കുമെന്ന് വിലയിരുത്തപ്പെട്ട മതഭ്രാന്തന്മാരായ ജമാ അത്തെ ഇസ്ലാമിയും ജെന്‍സീ കലാപം നടത്തിയ മതമൗലികവാദികളായ വിദ്യാര്‍ത്ഥികളുടെ പ്രസ്ഥാനമായ നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി (എന്‍സിപി)യും ചേര്‍ന്നുള്ള 11 പാര്‍ട്ടികള്‍ അടങ്ങിയ മുന്നണി വെറും മൂന്നിലൊന്ന് സീറ്റുകളില്‍ ഒതുക്കപ്പെട്ടു. ഇവര്‍  അധികാരത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തപ്പെട്ടത് ഇന്ത്യയ്‌ക്ക് ആശ്വാസമായി.

ബംഗ്ലാദേശിലാകെ കലാപക്കൊടിയുയര്‍ത്തി, ആ രാജ്യത്തിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തിയ മതഭ്രാന്തന്മാരായ ജമാ അത്തെ ഇസ്ലാമി, എന്‍സിപി ഉള്‍പ്പെട്ട സഖ്യത്തിന് ആകെ കിട്ടിയത് വെറും 70 സീറ്റുകള്‍ മാത്രം. അല്പമെങ്കിലും മതേതരസ്വഭാവവും ജനാധിപത്യമര്യാദകളും താരിഖ് റഹ്മാന്‍ പുലത്തുമെന്ന പ്രതീക്ഷ ബംഗ്ലാദേശില്‍ ഇതുവരെ ക്രൂരമായ പീഢനങ്ങള്‍ക്ക് ഇരയായ ഹിന്ദുക്കള്‍ക്കുണ്ട്. വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നതേയുള്ളൂ. അപ്പോഴേക്കും താരിഖ് റഹ്മാന്റെ പാര്‍ട്ടി 299 സീറ്റുകളിൽ 211 സീറ്റും കൈക്കലാക്കി.

ബിഎൻപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചത്തോടെ പ്രധാനമന്ത്രിപദത്തിലേക്ക് താരിഖ് റഹ്മാൻ വരുമെന്ന് ഉറപ്പായി. ബിഎൻപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ താരിഖ് റഹ്‌മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരുന്നു.

ചരിത്രത്തിലാദ്യമായാണ് ജമാഅത്തെ ഇസ്‌ലാമി മുന്നണിക്ക് ഇത്രയും സീറ്റുകൾ ലഭിച്ചത്. ഷേഖ് ഹസീനയെ ഒഴിച്ചുനിര്‍ത്തയതുകൊണ്ടാണിത്. 2024 ല്‍ ഷേഖ് ഹസീനയെ വീഴ്‌ത്തിയ കലാപത്തിന് നേതൃത്വം നല്‍കിയ വിദ്യാർത്ഥികൾ രൂപീകരിച്ച നാഷണൽ സിറ്റിസൺസ് പാർട്ടിയുമായുള്ള സഖ്യത്തിന്റെ പിന്തുണയാണ് ബിഎന്‍പിയ്‌ക്ക് സഹായകരമായത്. തലസ്ഥാനമായ ധാക്കയിൽ നിന്ന് മത്സരിച്ച ജമാഅത്തെ ഇസ്‌ലാമി മേധാവി ഷഫീഖുർ റഹ്മാൻ വിജയിച്ചു.

പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്‌ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന, ബംഗ്ലാദേശിലെ ഏറ്റവും വലിയ പാര്‍ട്ടിയായ ഷേഖ് ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു.രാജ്യത്തെ 299 പാർലമെന്റ് സീറ്റുകളിലേക്കുള്ള മത്സരത്തിൽ രണ്ട് പ്രധാന മുന്നണികളാണ് ഏറ്റുമുട്ടിയത്. പത്ത് സഖ്യകക്ഷികളുടെ പിന്തുണയുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) 11 പാർട്ടികളുടെ കൂട്ടായ്‌മയായ ജമാഅത്തെ-ഇ-ഇസ്‌ലാമി മുന്നണിയും (ജെഐബി) തമ്മിലായിരുന്നു പ്രധാനമത്സരം. .

Tags: Muslim fanaticsBangladeshi HindusNcpJamaat-e-IslamiLatest newsBangladesh Nationalist PartyBNPTariq RahmanBangladesh election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

India

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.