ന്യൂദൽഹി : ജീവിതത്തില്‍ തിരികെ പോകാന്‍ സാധിച്ചാല്‍ 2014 ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റുമെന്ന് പറഞ്ഞ കന്നട നടന്‍ കിഷോറിനെതിരെ വിമർശനം. പുതിയ ചിത്രമായ മെല്ലിസൈയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് കിഷോറിന്റെ വിവാദ വാക്കുകള്‍. ജീവിതത്തില്‍ പിന്നിലേക്ക് പോയി എന്തെങ്കിലും ചെയ്യാന്‍ അവസരം ലഭിച്ചാല്‍ എന്തു ചെയ്യും എന്നായിരുന്നു അവതാരകന്റെ ചോദ്യം.
‘പറഞ്ഞാല്‍ നിങ്ങളത് കൊടുക്കുമോ എന്ന് എനിക്കറിയില്ല. എന്നാലും ഞാന്‍ പറയാം. 2014 ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും. ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ന് നമ്മള്‍ കാണുന്ന വെറുപ്പിന്റെ അളവ് കൂടുതലാണ്. വലിയ അപകടമാണിത്. ഇങ്ങനെ മുന്നോട്ട് പോയാല്‍ ഈ അവസ്ഥ മാറ്റിയെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും’ അദ്ദേഹം പറഞ്ഞു. എന്നായിരുന്നു കിഷോറിന്റെ മറുപടി. ഇതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയ്‌ക്ക് സംഭവിച്ച് മാറ്റങ്ങൾ കാണാത്തതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രസ്താവനയെന്നാണ് ചിലർ ചോദിക്കുന്നത് . 65 കൊല്ലം ഭരിച്ചവരുടെ ഗുണം കൊണ്ടാണ് 2014 മുതൽ ജനങ്ങൾ മാറ്റി വോട്ട് ചെയ്തതും ജനങ്ങൾക്ക് ഗുണങ്ങൾ കിട്ടി തുടങ്ങിയതെന്നും, മാറ്റി സ്ഥാപിക്കുന്നത് രാഹുലിനെ പോലെയൊരു പ്രധാനമന്ത്രിയെയാണോയെന്നുമാണ് ചിലർ ചോദിക്കുന്നത് .
മോദിയെയോ , ബിജെപിയെയോ അനുകൂലിച്ചില്ലെങ്കിലും ഈ രാജ്യത്ത് സുഖമായി ജീവിക്കാം എന്നാൽ ഇസ്ലാമിസ്റ്റുകളെ താങ്ങിയില്ലെങ്കിൽ പണി കിട്ടുമെന്ന് അറിയുന്നതുകൊണ്ടാകും ഈ വാക്കുകളെന്നും ചിലർ പറയുന്നു.
















