Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സന്ത് രവിദാസ്ജി: സാമൂഹ്യ സമരസതയിലൂന്നിയ നവോത്ഥാന നായകന്‍

വി. മഹേഷ്byവി. മഹേഷ്
Feb 5, 2026, 10:51 am IST
inSamskriti

മാഘപൗര്‍ണമി ദിനമായ ഫെബ്രുവരി ഒന്നിനായിരുന്നു സന്ത് രവിദാസ്ജിയുടെ ജന്മതിഥി. ഭക്തകവിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ അദ്ദേഹത്തിന്റെ ജന്മതിഥി വാരണാസിയില്‍ അതിഗംഭീരമായി ആഘോഷിക്കപ്പെട്ടു. ജാതി വ്യത്യാസങ്ങള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ സമീപനം രൂപപ്പെട്ടത് ഗുരു രാമാനന്ദനില്‍ നിന്നാണ്. രാജവംശംജയായ ഭക്തമീരയെ (മീരാഭായി) ശിഷ്യയായി സ്വീകരിച്ചതിലും സാമൂഹ്യ സമരസതയ്‌ക്കായുള്ള അദ്ദേഹത്തിന്റെ ഇച്ഛാശക്തി നമുക്ക് ദര്‍ശിക്കാം

1450-ല്‍ വാരണാസിയിലെ സിര്‍ ഗോവര്‍ദ്ധന്‍ പുരയില്‍ ചര്‍മ്മകാര്‍ എന്ന ചെരുപ്പുകുത്തി. സമുദായത്തില്‍ ജനിച്ച്, സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ വിപ്ലവം നയിച്ച മഹാനായ ഭക്തകവിയും സാമൂഹ്യപരിഷ്‌കര്‍ത്താവുമാണ് സന്ത് രവിദാസ്. ജന്മം കൊണ്ടല്ല, മറിച്ച് കര്‍മ്മവും ഭക്തിയും സമീപനവുമാണ് ഒരു വ്യക്തിയെ മഹാനാക്കുന്നതെന്ന് കവിതകളിലൂടെയും പ്രവൃത്തികളിലൂടെയും അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. സര്‍വ്വവും ഈശ്വരമയമാണെന്ന നിര്‍ഗുണ ഭക്തിയുടെ സമീപനത്തിലൂടെ ഈശ്വരനെ ആരാധിച്ച അദ്ദേഹം ഭക്തിമാര്‍ഗ്ഗത്തിന് പുതിയൊരു തലം തന്നെ സൃഷ്ടിച്ചു. സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബില്‍ അദ്ദേഹത്തിന്റെ 40 ഈരടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ സിഖ് സമൂഹവും അദ്ദേഹത്തെ ഗുരുവായി കണക്കാക്കുന്നു.

നൂറ്റാണ്ടുകള്‍ നീണ്ട മുഗള്‍ ഭരണത്തില്‍ ഹൈന്ദവ സമൂഹം നേരിട്ട സാമൂഹിക പ്രതിസന്ധികള്‍ ചെറുതായിരുന്നില്ല. ഈ തളര്‍ച്ചയില്‍ നിന്ന് ജനതയ്‌ക്ക് ഉണര്‍വും പ്രചോദനവും നല്‍കിയ ആത്മീയ നവോത്ഥാനമാണ് ഭക്തിപ്രസ്ഥാനം. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പ്രസ്ഥാനം പടര്‍ന്നുപന്തലിച്ചു. കേരളത്തില്‍ പൂന്താനം, എഴുത്തച്ഛന്‍, ചെറുശ്ശേരി തുടങ്ങിയവര്‍ ഭക്തിപ്രസ്ഥാനത്തിലൂടെ സാമൂഹിക നവോത്ഥാനം സൃഷ്ടിച്ച ഭക്തകവികളാണ്. സന്ത് രവിദാസ് ഇത്തരത്തില്‍ ഹിന്ദി മേഖലകളില്‍ സാമൂഹിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ മഹാത്മാവാണ്.

ഭക്തിമാര്‍ഗ്ഗത്തിലൂടെ കവികള്‍ മുന്നോട്ടുവെച്ചത് ഉന്നതമായ മാനുഷിക മൂല്യങ്ങളാണ്. ഈ മൂല്യങ്ങള്‍ തന്നെയാണ് ഭക്തിപ്രസ്ഥാനത്തെയും ഇത്തരം കവികളെയും എക്കാലവും പ്രസക്തരാക്കുന്നത്. കേരളത്തില്‍ ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ച അതേ സമീപനമാണ് രവിദാസും സ്വീകരിച്ചിരുന്നതെന്ന് അദ്ദേഹത്തെ പഠിക്കുമ്പോള്‍ ബോധ്യപ്പെടും.

‘മന്‍ ചംഗാ തോ കഠോതി മേം ഗംഗ’ (മനസ്സ് ശുദ്ധമാണെങ്കില്‍ ചെരുപ്പുകുത്തിയുടെ പാത്രത്തിലെ വെള്ളത്തിലും ഗംഗയുണ്ട്) എന്ന അദ്ദേഹത്തിന്റെ വചനം അയിത്തത്തിനും ജാതിവിവേചനത്തിനുമെതിരെയുള്ള വലിയൊരു സാമൂഹിക വിപ്ലവമായിരുന്നു. ആത്മീയതയെ സാമൂഹിക മാറ്റത്തിനായി ഉപയോഗിച്ച ഭാരതീയ മഹത്തുക്കളില്‍ പ്രമുഖനാണ് സന്ത് രവിദാസ്.

ജാതി വ്യത്യാസങ്ങള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ സമീപനം രൂപപ്പെട്ടത് ഗുരു രാമാനന്ദനില്‍ നിന്നാണ്. ഒരിക്കല്‍ ഗുരു രാമാനന്ദന്‍ ഗംഗാസ്‌നാനത്തിന് പോകുമ്പോള്‍ ഇരുട്ടില്‍ അറിയാതെ രവിദാസിന്റെ ശരീരത്തില്‍ തട്ടി. ഉടനെ രവിദാസ് ‘റാം റാം’ എന്ന് ഉച്ചരിച്ചു. താനാരാണെന്ന ഗുരുവിന്റെ ചോദ്യത്തിന് ‘രവിദാസ് എന്ന ചെരുപ്പുകുത്തി’ എന്ന് അദ്ദേഹം മറുപടി നല്‍കി. ‘ഇന്നു മുതല്‍ നീ എന്റെ ശിഷ്യനാണ്’ എന്ന് പറഞ്ഞ് ഗുരു രവിദാസിനെ ചേര്‍ത്തുപിടിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്ന കാലത്ത് ഗുരു നല്‍കിയ ആ അംഗീകാരം മറ്റൊരു സാമൂഹ്യ നവോത്ഥാന നായകനെ സൃഷ്ടിക്കുകയായിരുന്നു.
‘ബേഗംപുര’ എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ കാവ്യത്തില്‍ സാമൂഹിക സമത്വത്തിന്റെ ഉദാത്തമായ ഭാവനയാണ് അദ്ദേഹം പങ്കുവെക്കുന്നത്.

‘ബേഗം പുരാ ശഹര്‍ കോ നാവൂ
ദുഖ് അന്ദോഹ് നഹീ തിഹി ഠാവൂ…’
അതായത്, ‘ബേഗംപുര’ എന്നൊരു നഗരമുണ്ട്; അവിടെ ദുഃഖമോ അനീതിയോ ഇല്ല. നികുതിപ്പീഡനങ്ങളോ ഭയമോ അപമാനമോ ഇല്ലാത്ത, എല്ലാവരും സമഭാവനയോടെ ജീവിക്കുന്ന ഒരു മാതൃകാ സമൂഹത്തെ അദ്ദേഹം ഇതിലൂടെ അവതരിപ്പിക്കുന്നു. അധുനിക ജാനാധിപത്യ സമത്വാധിഷ്ടിത സമൂഹ സങ്കല്‍പത്തോടൊപ്പമോ അതിനുമപ്പുറത്തോ ഉള്ള സങ്കല്‍പ്പമാണിത്.തന്റെ സങ്കല്‍പ്പത്തിലെ സമൂഹത്തെക്കുറിച്ച് രവിദാസ് പറയുന്നു:

‘ഐസാ ചാഹൂം രാജ് മേം,
ജഹാം മിലേ സഭന്‍ കോ അന്ന
ഛോട്ടേ ബഡേ സഭ് സമ വസേ,
രവിദാസ് രഹേ പ്രസന്ന’
ജാതിമത ഭേദമില്ലാതെ എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്ന, ഉച്ചനീചത്വങ്ങളില്ലാത്ത ഒരു രാജ്യം ഉണ്ടാകുമ്പോള്‍ മാത്രമേ രവിദാസ് സന്തുഷ്ടനാവുകയുള്ളൂ എന്നാണ് ഇതിനര്‍ത്ഥം.
‘ജാതി ജന്‍മേ നഹീം പൂഛീ ജാതി”
മനുഷ്യനെ ‘ വിലയിരുത്തേണ്ടത്
ജന്മജാതിയാല്‍ അല്ല, മറിച്ച് അവന്റെ ഗുണവും ഭക്തിയും ഒക്കെ കണക്കിലെടുത്താണ്.
”ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്”
എന്ന ശ്രീനാരായണ ഗുരുവിന്റെ വചനങ്ങളിലെ അതേ ആശയമാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സന്ത് രവിദാസും ഉയര്‍ത്തിപ്പിടിച്ചത്.ജാതി-വര്‍ഗ്ഗ വ്യത്യാസങ്ങള്‍ ഇല്ലാത്ത സമൂഹം എന്നതാണ് രവിദാസിന്റെ അടിസ്ഥാന കാഴ്ചപ്പാട്.

ആത്മീയതയെന്നത് സാമൂഹിക ഉത്തരവാദിത്വം കൂടിയാണെന്ന ഓര്‍മ്മപ്പെടുത്തല്‍ ഭക്തിപ്രസ്ഥാനത്തിലെ എല്ലാ കവികളും മുന്നോട്ട് വച്ചിട്ടുണ്ട് . സന്ത് രവിദാസും ഭക്തി വ്യക്തിപരമായ മോക്ഷത്തിന് മാത്രമല്ല എന്നും അത് സാമൂഹിക നീതിയിലേക്കുള്ള മാര്‍ഗ്ഗമാണെന്നും കണിച്ചുതന്നു. അതിനായി അദ്ദേഹം ഭക്തി ഗീതങ്ങളെ ജനജീവിതവുമായി ബന്ധിപ്പിച്ചു. ജീവിതത്തിലും ഇതേ മാര്‍ഗ്ഗത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. ഭക്തമീര എന്ന പേരിലറിയപെടുന്ന മീരാബായ് രവിദാസിനെ സ്വികരിക്കുന്നതും ഇതേ പശ്ചാത്തലത്തില്‍ നോക്കിക്കാണണം .

ഉന്നതകുലജാതയും രാജവംശംജയുമായ മീരാഭായിയെ ശിഷ്യയായി സ്വീകരിച്ചതിലും സാമൂഹ്യ സമരസതയ്‌ക്കായുള്ള സാമൂഹ്യ വിപ്‌ളവം നമുക്ക് ദര്‍ശിക്കാം

പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഭക്തകവിയെന്ന നിലയില്‍ രാമനാമത്തില്‍ മനസ്സ് ലയിക്കുന്നവന്‍ ലോകത്തെ തന്നെ ജയിച്ചവനാണ് അഹങ്കാരമില്ലാതെയുള്ള ഈ ജയമാണ് യഥാത്ഥ ഇശ്വരാരാധാനയെന്ന് ‘രാം നാമ് രത്തേ ജഗ ജീതാ” എന്ന വരികളിലൂടെ ഓര്‍മ്മിപ്പിക്കുന്ന കവി ആത്മസര്‍പ്പണത്തിന്റെ ആവശ്യകതയാണ് ഊന്നിപ്പറയുന്നത്.

ഭാരതത്തിന്റെ ചരിത്രത്തില്‍ സാമൂഹിക മുന്നേറ്റത്തെ സ്വാധീനിച്ച നിരവധി ആന്മീയ വിഭൂതികള്‍ ഉണ്ടായിരുന്നു. അവര്‍ മുന്നോട്ടു വച്ച ആശയങ്ങള്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ നമ്മുടെ മുന്നോട്ട് പോക്കിനെ വളരെയധികം സ്വാധീനിച്ചിരുന്നു. ഹിന്ദി ഹൃദയഭൂമിയില്‍ അത്തരത്തില്‍ ഉന്നതമായ സാമൂഹിക ബോധവും സമാജിക സമരസതാ മനോഭാവവും ഉണര്‍ത്തിവിട്ട സമാജോദ്ധാരകന്‍ എന്ന നിലയില്‍ എക്കാലത്തും സന്ത് രവിദാസ് ഓര്‍മ്മിക്കപ്പെടും.

 

Tags: varanasiസന്ത് രവിദാസ്ജിSant Ravidasji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

News

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

India

വിജ്ഞാന്‍ഭാരതി ദേശീയ സമ്മേളനം വാരാണസിയില്‍

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

India

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.