Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാന്റെ എണ്ണ തേടിപ്പോയ ട്രംപിന് കൈപൊള്ളുമോ? സൗദിയും യുഎഇയും ഇറാനൊപ്പം;ഇതോടെ യുഎന്‍ വഴി അലി ഖമേനിയെ ചര്‍ച്ചയ്‌ക്ക് എത്തിക്കാന്‍ നീക്കം

ഇറാന്റെ എണ്ണ തേടിപ്പോയ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കൈപൊള്ളുമോ? സൗദിയും യുഎഇയും തങ്ങളുടെ മണ്ണില്‍ നിന്നും ഇറാനെ ആക്രമിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടെടുത്തത് അമേരിക്കയ്‌ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 09:44 pm IST
inWorld

ടെഹ്റാന്‍: ഇറാന്റെ എണ്ണ തേടിപ്പോയ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കൈപൊള്ളുമോ? സൗദിയും യുഎഇയും തങ്ങളുടെ മണ്ണില്‍ നിന്നും ഇറാനെ ആക്രമിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടെടുത്തത് അമേരിക്കയ്‌ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

92 യുദ്ധവിമാനങ്ങളെ വഹിക്കുന്ന എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പലും മറ്റ് അനുബന്ധ കപ്പലുകളും ഗള്‍ഫ് കടലില്‍ എത്തിക്കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളായിട്ടും ഇറാനെ ആക്രമിക്കാന്‍ ഇനിയും ട്രംപിന് ആയിട്ടില്ല. ട്രംപിന്റെ ഭീഷണികള്‍ക്ക് മറുഭീഷണി മുഴക്കുകയാണ് അലി ഖമേനി. ചര്‍ച്ചയ്‌ക്ക് ഒരുങ്ങുന്നതാണ് നല്ലതെന്നും അതല്ലെങ്കില്‍ വെനസ്വേലയുടേതിനേക്കാള്‍ മാരകമായ ആക്രമണത്തിന് ഇരയാകേണ്ടി വരുമെന്നുമുള്ള ട്രംപിന്റെ ഭീഷണിയ്‌ക്ക് വേണ്ടി വന്നാല്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മിസൈല്‍ അയച്ച് മുക്കാന്‍ മടിക്കില്ലെന്ന മറുപടിയാണ് അലി ഖമേനി നല്‍കുന്നത്. മാത്രമല്ല, ഖത്തറിലും സൗദിയിലും ഉള്ള അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കുന്നു.

ആണവായുധം നിര്‍മ്മിക്കരുതെന്ന ഭീഷണി മുഴക്കി പീറ്റ് ഹെഗ് സേത്; യുഎൻ, ഇയു പിന്തുണയോടെ ഇറാനെ സമ്മര്‍ദ്ദത്തിലാഴ്‌ത്താന്‍ ശ്രമം

ഇറാന‍് ആണവായുധം നിര്‍മ്മിയ്‌ക്കരുതെന്ന ഭീഷണി വെള്ളിയാഴ്ച യുഎസിന്റെ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ് സേത് മുഴക്കി. മാത്രമല്ല, ആഭ്യന്തരകലാപകാരികള്‍ക്കെതിരെ ആക്രമണം നടത്തരുതെന്നും ഇറാന്‍ ഉറപ്പുതരണമെന്ന് പീറ്റ് ഹെഗ്സേത് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനെതിരെ യുദ്ധം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

വെനസ്വേലയുടെ പ്രസിഡന്‍റ് മഡൂറോയെയും ഭാര്യയെയും അവിടേക്ക് കടന്നുചെന്ന് അറസ്റ്റ് ചെയ്ത അമേരിക്കയുടെ ഓപ്പറേഷന്റെ കാര്യം പീറ്റ് ഹെഗ്സേത് ഓര്‍മ്മിപ്പിച്ചു. ട്രംപിനെപ്പോലെ ഒരു പ്രസിഡന്‍റിനേ ഇതിന് സാധിക്കൂ എന്നും ലോകത്തിലെ ഒരു രാജ്യത്തെ സൈന്യത്തിനും ഇത്ര ശക്തമായ ദൗത്യം നടപ്പാക്കാന്‍ കഴിയില്ലെന്നും പീറ്റ് ഹെഗ് സേത് ഭീഷണി മുഴക്കി.

ഇപ്പോള്‍ ആണവായുധം നിര്‍മ്മിയ്‌ക്കില്ലെന്ന കരാറില്‍ ഒപ്പിടാന്‍ ഇറാനെ നിര്‍ബന്ധിക്കാന്‍ യുഎന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളെക്കൊണ്ട് നിര്‍ബന്ധിപ്പിക്കുന്ന തന്ത്രമാണ് യുഎസ് പിന്തുടരുന്നത്. ഒപ്പം യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അലി ഖമേനിയുടെ പട്ടാളമായ ഇറാന്‍ റെവലൂഷണറി ഗാര്‍ഡിനെ തീവ്രവാദിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യനയ മേധാവി കാജ കല്ലാസ് ആണ് ഇറാന്‍ റെവലൂഷണറി ഗാര്‍ഡിനെ തീവ്രവാദിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവരം അറിയിച്ചത്. എന്നാല്‍ അമേരിക്കയുടെ സൗകര്യാര്‍ത്ഥം അവര്‍ക്ക് ആവശ്യമുള്ളവരെ സ്വന്തം ഇഷ്ടപ്രകാരം തീവ്രവാദിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ഇറാന്‍ തിരിച്ചടിച്ചു.

ട്രംപിന്റെ കണ്ണ് ഇറാന്റെ എണ്ണയില്‍

വെനസ്വേലയെപ്പോലെ ഇറാന്റെയും എണ്ണ തന്നെയാണ് ട്രംപിന്റെ ലക്ഷ്യമെന്നറിയുന്നു. പക്ഷെ വെനസ്വേലയിലേതുപോലെ ഭരണചക്രം തിരിയ്‌ക്കുന്ന അലി ഖമേനിയ്‌ക്ക് എതിരായ നേതാക്കളെ ഉള്ളില്‍ നിന്നേ കണ്ടെത്തുന്നതില്‍ വേണ്ടത്ര പുരോഗതിയുണ്ടാക്കാന്‍ കഴിയാത്തതാണ് അമേരിക്കയുടെ നീക്കത്തെ മന്ദഗതിയിലാക്കുന്നത്.പണ്ട് ഇറാന്‍ ഭരിച്ചിരുന്ന ഷാ കുടുംബത്തിന്റെ ഇപ്പോഴത്തെ നേതാവ് റെസ പെഹ്ലവിയെ പകരം നേതാവായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അമേരിക്ക ശ്രമിച്ചെങ്കിലും പെഹ്ലവിയ്‌ക്ക് ഇറാന്‍ ജനതയെ ചലിപ്പിക്കാന്‍ കഴിയുന്നുമില്ല. അലി ഖമേനിയ്‌ക്കെതിരെ പ്രക്ഷോഭം നടത്തുന്നവരെ അതിശക്തമായാണ് ഇറാന്റെ റെവലൂഷണറി ഗാര്‍ഡുകള്‍ എന്നറിയപ്പെടുന്ന പട്ടാളം അതിക്രൂരമായാണ് അടിച്ചമര്‍ത്തുന്നത്. ഇതുവരെ 42,000 പേരെയെങ്കിലും വെടിവെച്ച് കൊന്നിട്ടുണ്ടാകാമെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

വെനസ്വേലയല്ല ഇറാന്‍, മിസൈല്‍ ശക്തിയില്‍ മുന്‍പില്‍

വെനസ്വേല പോലെയല്ല ഇറാന്‍. സ്വന്തമായി നിരവധി മിസൈല്‍ നിര്‍മ്മാണ ഫാക്ടറി തന്നെ ഇറാനുണ്ട്. പതിനായിരം കിലോമീറ്ററുകള്‍ക്ക് അപ്പുറം കുതിയ്‌ക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലു‍കള്‍ വരെ ഇറാന്റെ കൈവശം ഉണ്ട്. ഖൊറം ഷഹര്‍-4, സെജ്ജില്‍ തുടങ്ങി ശക്തമായ മിസൈലുകള്‍ വേറെയും ഉണ്ട്. ഹ്രസ്വദൂരം, മധ്യദൂരം, ദീര്‍ഘദൂരം എന്നിങ്ങനെ മൂന്ന് വിഭാഗത്തിലും പെടുന്ന മിസൈലുകള്‍ ഇറാന്റെ കൈവശം ഉണ്ട്. ഇതെല്ലാം ചേര്‍ന്ന് 3000ല്‍ പരം മിസൈലുകള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കെങ്കിലും അതിനേക്കാള്‍ എത്രയോ മടങ്ങ് മിസൈലുകള്‍ ഇറാന്റെ രഹസ്യകേന്ദ്രങ്ങളില്‍ ഉണ്ട്.

Tags: unIRGCAyatollah Ali KhameneiIran US warPete HegsethIran oilTrumpiran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

India

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.