Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഡിപിയും എസ്ഡിപിഐയും സിപിഎമ്മിന്റെ ഒക്കത്ത്; സജി ചെറിയാന്റെ നിലപാട് വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 09:00 am IST
in Kerala

ആലപ്പുഴ: ജമാഅത്തെ ഇസ്ലാമിക്കും, മുസ്ലീംലീഗിനുമെതിരെ പ്രസ്താവനകള്‍ നടത്തി മുതലെടുപ്പിന് ശ്രമിക്കുന്ന മന്ത്രി സജി ചെറിയാന്റെ കാപട്യം ചര്‍ച്ചയാകുന്നു. സ്വന്തം ജില്ലയായ ആലപ്പുഴയില്‍ നിരോധിത മതഭീകരസംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ മുഖം എസ്ഡിപിഐയുമായും, മദനിയുടെ പിഡിപിയുമായും അവിശുദ്ധ സഖ്യത്തില്‍ ഏര്‍പ്പെട്ടാണ് വര്‍ഗീയതയ്‌ക്കെതിരെ സജി ചെറിയാനും സിപിഎമ്മും ഉണ്ടയില്ലാവെടി പൊട്ടിക്കുന്നതെന്നാണ് വിമര്‍ശനം.

മുസ്ലീം ലീഗിന്റെ തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിച്ച ഐഎന്‍എല്ലിനെ ഘടകകക്ഷിയാക്കിയതും എംഎല്‍എ സ്ഥാനം നല്‍കിയതും, പിന്നീട് മന്ത്രി സ്ഥാനം വരെ നല്‍കി മാന്യതയുടെ പരിവേഷം നല്‍കിയതും സിപിഎമ്മാണെന്നതാണ് ശ്രദ്ധേയം.

ഇത്തവണ ആലപ്പുഴ നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് എസ്ഡിപിഐയുടെയും പിഡിപിയുടെയും പിന്തുണയിലാണ്. യുഡിഎഫിനും എല്‍ഡിഎഫിനും ഭൂരിപക്ഷം ഇല്ലാത്ത നഗരസഭയില്‍ സ്വതന്ത്രന്റെ പിന്തുണയിലാണ് യുഡിഎഫ് ഭരണം. എന്നാല്‍ മതതീവ്രവാദ സംഘടനകളെ ഒപ്പംകൂട്ടി എല്‍ഡിഎഫ് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ ആദ്യമായി പിഡിപിക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും സിപിഎം സമ്മാനമായി നല്‍കി. വിദ്യാഭ്യാസ, കലാകായികകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി പിഡിപിയുടെ കൗണ്‍സിലര്‍ ഫൈസല്‍ എസ്. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ കൗണ്‍സിലറുമായാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. സിപിഎം കൗണ്‍സിലര്‍മാര്‍ ഫൈസലിനെ പിന്തുണച്ചതോടെ ഇരുവര്‍ക്കും തുല്യവോട്ട് ലഭിക്കുകയായിരുന്നു. ഇതോടെയാണ് നറുക്കിട്ടത്.

മുസ്ലീം ചെറുപ്പക്കാരില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ മദനിക്ക് പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ തന്റെ പുസ്തകത്തില്‍ അടക്കം പരാമര്‍ശിച്ചതിന് പിന്നാലെയാണ് ആലപ്പുഴ നഗരസഭയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം പിഡിപിക്ക് നല്‍കിയത് എന്നതും ശ്രദ്ധേയം. 1993 ലെ ഒറ്റപ്പാലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മദനി തെരഞ്ഞെടുപ്പ് പര്യടനം നടത്തിയിരുന്നു. ഇഎംഎസ് മദനിയെ മഹാത്മാഗാന്ധിയോടാണ് അന്ന് ഉപമിച്ചത്. മതഭീകര സംഘടനകള്‍ക്ക് മാന്യതയുടെ പരിവേഷം നല്‍കി കൂടെക്കൂട്ടി എങ്ങിനെയും അധികാരത്തിലെത്തുക എന്ന നയമാണ് സിപിഎം പയറ്റുന്നത്. എസ്ഡിപിഐ, പിഡിപി, ഐഎന്‍എല്‍ എന്നിവരെ ഇടത് മുന്നണിക്കൊപ്പം കൂടെകൂട്ടിയാണ് മാറാട് കലാപത്തെക്കുറിച്ചും മറ്റും സിപിഎം നേതാക്കള്‍ ഓര്‍മ്മിപ്പിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും എസ്ഡിപിഐയും പിഡിപിയും സംസ്ഥാനതലത്തില്‍ ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സിപിഎമ്മിനെയാണ് പിന്തുണയ്‌ക്കുന്നത്. സജി ചെറിയാന്റെ ചെങ്ങന്നൂരിലെ തുടര്‍ച്ചയായ വിജയത്തിന് പിന്നിലും എസ്ഡിപിഐ സഹായം ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. പിഡിപിയാകട്ടെ പരസ്യ പിന്തുണയാണ് സിപിഎമ്മിന് നല്‍കുന്നത്.

Tags: CPM KeralapdpAbdul Nazer MadaniSDPI-CPM alliance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

Kerala

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

Article

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

Editorial

സിപിഎം കൂട്ടുനിന്നത് ലൗജിഹാദിനു തന്നെ

Article

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.