Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിഎ – ജീവനക്കാരെ വെല്ലുവിളിച്ച് സര്‍ക്കാര്‍; സത്യവാങ്മൂലം പിന്‍വലിക്കില്ല

സ്വകാര്യ മേഖലയേയും ബാധിക്കും; ഡിഎ സര്‍ക്കാരിന്റെ ഔദാര്യമായി കണക്കാക്കേണ്ടി വരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 10:47 am IST
inKerala

തിരുവനന്തപുരം: ഡിഎ അവകാശമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ജീവനക്കാരോടുള്ള കൊടിയവഞ്ചന. ഭരണാനുകൂല സര്‍വ്വീസ് സംഘടനകളെയും ഞെട്ടിച്ചാണ് സര്‍ക്കാര്‍ നടപടി. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് സര്‍ക്കാര്‍ നിലപാടില്‍ ജീവനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംമുട്ടി നേതാക്കള്‍. തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരെന്ന അവകാശവാദം ഉന്നയിക്കുമ്പോഴും ലക്ഷക്കണക്കിന് തൊഴിലാളികളെ ദ്രോഹിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കില്ലെന്ന് ധനമന്ത്രി.

സര്‍ക്കാരിന് ഇഷ്ടമുണ്ടെങ്കില്‍ നല്‍കിയാല്‍ മതിയെന്ന കോടതിവിധിക്കു വേണ്ടിയാണ് ഡിഎ അവകാശമല്ലെന്ന ഒരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയത്. നിയമ പരിരക്ഷ പാടില്ലെന്നും രാഷ്‌ട്രീയ തീരുമാനമാണ് ഇതിന് വേണ്ടതെന്നുമാണ് നിലപാട്. ഡിഎ ക്കെതിരെ പ്രതിഷേധം വന്നാല്‍ കോടതി ഉത്തരവ് കാട്ടി നല്‍കാതിരിക്കാം. സര്‍ക്കാരിന് ഡിഎ കൊടുക്കണം എന്ന് തന്നെയാണ് ആഗ്രഹമെന്ന് പറയുമ്പോള്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കോടതിയില്‍ പോയ ജീവനക്കാര്‍ ഉത്തരവുമായി വരരുത്. അതിനാലാണ് ഡിഎ അവകാശമല്ലെന്ന സത്യവാങ്മൂലം നല്‍കിയതെന്നാണ് നധമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നത്. സര്‍ക്കാരിന് അനൂകൂല ഉത്തരവ് വന്നാല്‍ ശമ്പള വര്‍ദ്ധന ഉള്‍പ്പെടെ ആവശ്യപ്പെടാന്‍ ജീവനക്കാര്‍ക്കാകില്ല. വര്‍ദ്ധന എല്ലാം സര്‍ക്കാരിന്റെ ഔദാര്യമായി കണക്കാക്കേണ്ടി വരും. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുമ്പോഴും അനുകൂല ഉത്തരവ് വന്നാല്‍ ഭാവിയില്‍ എല്ലാ സര്‍ക്കാരുകളും ഇത് പിന്തുടരില്ലെ എന്ന ചോദ്യത്തിന് അങ്ങനെ ഉത്തരവ് വരില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഡിഎ നല്‍കാത്തതിനെതിരെ യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ സംഘടന കോടതിയില്‍ പോയതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. യൂണിവേഴ്‌സിറ്റി, കെഎസ്ഇബി, ജല വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാരിനെതിരെ നേരിട്ട് കോടതിയെ സമീപിക്കാം. എന്നാല്‍ റവന്യൂ, സെക്രട്ടേറിയറ്റ്, പോലീസ്, എക്‌സൈസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനേ മാര്‍ഗമൂള്ളൂ. സര്‍ക്കാരുമായി ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ യഥാസമയം പരാതികള്‍ പരിഹരിക്കാറില്ല.

ജീവനക്കാര്‍ക്ക് ഡിഎയും ശമ്പള വര്‍ദ്ധനയും നല്‍കുന്നത് സര്‍ക്കാരിന് കാര്യമായി ഗുണം ചെയ്യില്ലെന്നും ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

പൊതു മേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരെയും സര്‍ക്കാര്‍ നിലപാട് സാരമായി ബാധിക്കും. ഭാവിയില്‍ സ്വകാര്യ മേഖലയിലെ വന്‍കിട കമ്പനികളും സര്‍ക്കാര്‍ നിലപാട് സ്വകരിച്ചേക്കും. നിലവില്‍ 13 ശതമാനം ഡിഎ ആണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ടത്.

 

Tags: DAKerala High courtGovernment's affidavit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

Kerala

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

Kerala

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

Kerala

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.