Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാരായണ ചാക്യാര്‍ കലോത്സവ വേദികളില്‍ സജീവമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 01:17 pm IST
in Kerala
നാരായണചാക്യാര്‍ക്കൊപ്പം ഡോ. സഞ്ജുവും മകന്‍ ഗൗരാങ്ക് കൃഷ്ണനും

നാരായണചാക്യാര്‍ക്കൊപ്പം ഡോ. സഞ്ജുവും മകന്‍ ഗൗരാങ്ക് കൃഷ്ണനും

തൃശൂര്‍ : സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ എച്ച് എസ് ചാക്യാര്‍കൂത്ത് മത്സരത്തില്‍ സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള സമകാലിക വിഷയങ്ങളും പാഞ്ചാലി സ്വയംവരവും അര്‍ജുനന്‍ വില്ലൊടിച്ച കഥയും കോര്‍ത്തിണക്കിയതായിരുന്നു മിക്കവരുടെയും അവതരണ വിഷയം.

കലോത്സവത്തില്‍ ഇക്കുറിയും സജീവമാണ് പൈങ്കുളം നാരായണ ചാക്യാര്‍ . ഇത്തവണ നാരായണ ചാക്യാരുടെ ആദ്യ ശിഷ്യനായ ഡോ. സഞ്ജു പാലശ്ശേരിയുടെ മകന്‍ ഗൗരാങ്ക് കൃഷ്ണനും എച്ച് എസ് വിഭാഗം മത്സരരംഗത്തുണ്ടായിരുന്നു.

സഞ്ജു 88ല്‍ കലാതിലകമായിരുന്നു. താന്‍ പഠിച്ച ഗുരുവിനു കീഴില്‍ തന്നെ മകനെയും പരിശീലിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. ഗൗരാംഗിന് എ ഗ്രേഡ് ലഭിച്ചു.

1987 മുതല്‍ കലോത്സവ വേദികളിലേക്ക് കുട്ടികളെ പരിശീലിപ്പിച്ച് കൊണ്ടുവന്നുതുടങ്ങിയതാണ്. അത് ഇന്നുംതുടരുന്നു . ആരില്‍ നിന്നും പണം ഈടാക്കില്ല. തീര്‍ത്തും സൗജന്യമാണ് പരിശീലനം. തനിക്ക് കല പകര്‍ന്നു നല്‍കിയ ഗുരുക്കന്മാര്‍ക്കുള്ള ഗുരുദക്ഷിണയാണ് പൈങ്കുളം നാരായണ ചാക്യാര്‍ക്ക് കുട്ടികളെ പരിശീലിപ്പിക്കല്‍.

പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തില്‍ ഇത്തവണ 180 കുട്ടികള്‍ കൂടിയാട്ടം, ചാക്യാര്‍ കൂത്ത് , പാഠകം, നങ്യാര്‍കൂത്ത്തുടങ്ങിയ വിവിധ ഇനങ്ങളില്‍ മത്സരിക്കുന്നുണ്ട്.
എണ്‍പതുകളില്‍ കലാമണ്ഡലത്തില്‍ ചാക്യാര്‍കൂത്ത് പഠിച്ചാണ് പരിശീലന രംഗത്തേക്ക് നാരായണ ചാക്യാര്‍ എത്തുന്നത്. കലോത്സവങ്ങളിലേക്ക് ചാക്യാര്‍ കൂത്ത് എത്തുന്നത് അവയുടെ ജനകീയതയ്‌ക്ക് വഴിയൊരുക്കുമെന്ന തിരിച്ചറിവില്‍ നാരായണചാക്യാര്‍ അതിനായി പരിശ്രമിച്ചു.

കൂത്ത് മത്സര വിഭാഗമായി മാറിയെങ്കിലും മത്സരിക്കാന്‍ ആളില്ലായിരുന്നു തുടക്കകാലത്ത്. 90കളില്‍ സ്വന്തം കയ്യില്‍ നിന്ന് പണം ചെലവിട്ട് നാരായണ ചാക്യാര്‍ കുട്ടികളെ കൊണ്ടുവന്ന് മത്സരിപ്പിച്ചിട്ടുണ്ട്.

കുട്ടികളെ പരിശീലിപ്പിക്കുന്നതിനും നാരായണ ചാക്യാര്‍ക്ക് ചിട്ടവട്ടങ്ങളുണ്ട്. ഗുരുകുല സമ്പ്രദായ മാതൃകയിലാണ് പരിശീലനം.

സൗജന്യമായി പഠിപ്പിക്കുന്നതിലൂടെ കലാപ്രചാരണമാണ് നാരായണ ചാക്യാര്‍ ലക്ഷ്യമിടുന്നത്. അമ്പതോളം സ്കൂളുകളില്‍ നിന്നായി വിവിധ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് മല്‍സരത്തിന് എത്തിച്ചിട്ടുണ്ട് നാരായണ ചാക്യാര്‍. കുട്ടികള്‍ തമ്മില്‍ മത്സരിക്കുന്നു എന്ന പ്രയോഗത്തോടു തന്നെ നാരായണ ചാക്യാര്‍ക്ക് യോജിപ്പില്ല. മത്സരമല്ല പകരം കലയോടുളള താല്‍പര്യം വളര്‍ത്തുക മാത്രമാണിവിടെ സംഭവിക്കുന്നതെന്നും നാരായണ ചാക്യാര്‍ പറയുന്നു. സ്വന്തം ശിഷ്യരെ ചാക്യാര്‍ തന്നെയാണ് ഒരുക്കുന്നത്.

ഓരോ വരയും കിറുകൃത്യമായിരിക്കും. അരി ഉണക്കി പൊടിച്ച് അതും കുങ്കുമവും കരിയും ചേര്‍ത്ത് വരക്കുന്നതാണ് ശരീരത്തിലെയും മുഖത്തെയും ചായം. എല്ലാം ചിട്ടയായി അതിന്റെ തനതായ ശൈലിയില്‍ തന്നെ നടക്കണം. ചാക്യാരുടെ ഭാര്യയും കുട്ടികള്‍ക്ക് വേണ്ട സഹായവുമായി കൂടെ ഉണ്ട്.

Tags: പൈങ്കുളം നാരായണ ചാക്യാര്‍64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം64th kerala school kalolsavamചാക്യാര്‍കൂത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

Kerala

സ്‌കൂള്‍ കലോത്സവം: ഇത് പാര്‍വതിയുടെ കലാകാലം

Kerala

ഉന്നതികളില്‍ നിന്നിവര്‍ കലോത്സവവേദിയിലെത്തി…

റിദ ഫാത്തിമ ഡോ.പി.പത്മനാഭനൊപ്പം
Kerala

സംസ്‌കൃതപദ്യത്തിലും കഥകളി സംഗീതത്തിലും മാറ്റുരച്ച് റിദ ഫാത്തിമ

ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പല്ലവി സുരേഷ് എറണാകുളം സെന്റ് തേരസാസ് എച്ച്എസ്എസ്‌
Kerala

സ്‌കൂള്‍ കലോത്സവം: കലാവിഷ്‌കാരങ്ങളോട് ആണ്‍കുട്ടികള്‍ മുഖംതിരിക്കുന്നു

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അന്തരിച്ചു

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

നോര്‍ഡിക് രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.