ന്യൂഡൽഹി : രാഹുലിനെ ആധുനിക കാലത്തെ ശ്രീരാമൻ എന്ന് വിളിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു . കോൺഗ്രസ് നേതാവ് നാനാ പടോലെയാണ് രാഹുലിനെ ശ്രീരാമനുമായി താരതമ്യം ചെയ്തത് .
രാഹുൽ രാമക്ഷേത്രം സന്ദർശിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന്, ശ്രീരാമൻ എല്ലാവരുടെയും ഹൃദയത്തിലും ചിന്തകളിലും ഉണ്ടെന്ന് നാനാ പടോലെ പറഞ്ഞു. ‘ അടിച്ചമർത്തപ്പെട്ടവരെയും ദുരിതമനുഭവിക്കുന്നവരെയും സേവിക്കുന്നതും അവർക്ക് നീതി നൽകുന്നതും ശ്രീരാമന്റെ ജോലിയായിരുന്നു, ഇന്ന് രാഹുൽ ഗാന്ധിയും അതേ ജോലിയാണ് ചെയ്യുന്നത്. ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന നേതാക്കൾ വെറും കാഴ്ചയ്‌ക്ക് വേണ്ടിയാണ് രാഹുൽ ഗാന്ധി അവരെപ്പോലെയല്ലെന്നും ‘ അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതിനെതിരെ ബിജെപി നേതാവ് ഷഹ്‌സാദ് പൂനവല്ല രംഗത്തെത്തി . ” ഈ വാക്കുകൾ അദ്ദേഹത്തിന് എങ്ങനെ പറയാൻ തോന്നുന്നുവെന്ന് “ ഷഹ്‌സാദ് പൂനവല്ല ചോദിച്ചു. ‘ ശ്രീരാമനെ സാങ്കൽപ്പികമെന്ന് വിളിച്ച കുടുംബം. 70 വർഷമായി ശ്രീരാമന്റെ സൃഷ്ടിയെ തടഞ്ഞ കുടുംബം. രാമക്ഷേത്ര പ്രതിഷ്ഠയെ നൃത്തവും പാട്ടും എന്ന് വിശേഷിപ്പിച്ച കുടുംബം. ഇന്നലെ അതിന്റെ രണ്ടാം വാർഷികമായിരുന്നു, ഈ ആളുകൾക്ക് അതിനെക്കുറിച്ച് ട്വീറ്റ് ചെയ്യാൻ കഴിയില്ല . ഹിന്ദു ഭീകരതയെക്കുറിച്ച് സംസാരിക്കുകയും സനാതന ധർമ്മത്തിന്റെ അവസാനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവർ. അത്തരം കാര്യങ്ങൾ പറയുന്ന ഒരാളുമായി നിങ്ങൾ ഭഗവാൻ ശ്രീരാമനെ താരതമ്യം ചെയ്യുന്നു. നാനാ പട്ടോലെ ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ വ്രണപ്പെടുത്തി “ ഷഹ്‌സാദ് പൂനവല്ല പറഞ്ഞു.
രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള നാനാ പട്ടോളിന്റെ പ്രസ്താവനയെ ജഗദ്ഗുരു സ്വാമി രാംഭദ്രാചാര്യ മഹാരാജും പരിഹസിച്ചു. ശ്രീരാമനെ ഒരിക്കലും മനസിലാക്കാത്ത ഒരാളുടെ പ്രസ്താവനയാണിതെന്നും രാംഭദ്രാചാര്യ മഹാരാജ് പറഞ്ഞു.
“ശ്രീരാമനെയും രാഹുൽ ഗാന്ധിയെയും തമ്മിൽ എങ്ങനെ താരതമ്യം ചെയ്യാൻ കഴിയും? ഒരു മിന്നാമിനുങ്ങിനെ സൂര്യനുമായി താരതമ്യം ചെയ്യാൻ കഴിയുമോ . രാഹുൽ ഗാന്ധി എന്താണ് ചെയ്യുന്നതെന്ന് ദൈവത്തിന് മാത്രമേ അറിയൂ “ എന്നും രാംഭദ്രാചാര്യ മഹാരാജ് പറഞ്ഞു.
















