Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

സിപിഎം, ആം ആദ്മി, ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കുന്ന ആസാദ് സമാജ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് സിജെപിയോട് യാതൊരു വിധ അനുഭാവവും പ്രകടിപ്പിക്കാതെ അകന്നുനില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2026, 10:26 pm IST
inIndia

ന്യൂദല്‍ഹി:: സിപിഎം, ആം ആദ്മി, ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കുന്ന ആസാദ് സമാജ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് സിജെപിയോട് യാതൊരു വിധ അനുഭാവവും പ്രകടിപ്പിക്കാതെ അകന്നുനില്‍ക്കുകയാണ്. ഇതിന് കാരണം 2021ല്‍ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരായി ദല്‍ഹിയില്‍ നടന്ന മറ്റൊരു സമരത്തില്‍ നിന്നു കിട്ടിയ അടിയുടെ ചൂടാണ്.

അന്നാ ഹസാരെയില്‍ നിന്നും ആ സമരത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചെടുത്ത് അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ദല്‍ഹി ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ സമരമായി ആ അഴിമതി വിരുദ്ധ സമരത്തെ മാറ്റി. ആം ആദ്മിയുടെ ആ സമരത്തില്‍ വര്‍ഷങ്ങളായി ദല്‍ഹി ഭരിച്ചിരുന്ന കോണ്‍ഗ്രസും അതിന്റെ അനിഷേധ്യ നേതാവായ ഷീലാ ദീക്ഷിതും മേല്‍വിലാസം പോലുമില്ലാതെ തകര്‍ന്നു തരിപ്പണമായി. പരസ്യത്തില്‍ പറയുന്നതുപോലെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയിലായി കോണ്‍ഗ്രസ്. ഈ സമരത്തിന്റെ ഫലമായി ആം ആദ്മി പാര്‍ട്ടി ദല്‍ഹിയിലെ ഭരണം പിടിച്ചെടുത്തു. പിന്നീട് അവര്‍ തുടര്‍ച്ചയായി അവിടെ ഭരണം നിലനിര്‍ത്തി. ഷീലാ ദീക്ഷിത് ഈ മനോവിഷമവും പേറി മരിച്ചു. പകരം ഒരു കോണ്‍ഗ്രസ് നേതാവിന് ദല്‍ഹിയില്‍ ഉയര്‍ന്നുവരാനേ സാധിച്ചില്ല. സിജെപിയുടെ സമരം 2021ലെ സമരത്തിന്റെ തനിയാവര്‍ത്തനമാകുമോ എന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. അതിനാലാണ് അവര്‍ സിജെപി സമരത്തിനെയോ സോനം വാങ്ചുക്കിനെയോ പിന്തുണച്ച് രംഗത്ത് വരാന്‍ കോണ്‍ഗ്രസ് ഭയപ്പെടുന്നത്.

വിദേശത്ത് രൂപപ്പെട്ട ഒരു വലിയ ടൂള്‍കിറ്റിന്റെ ഭാഗമായി, മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ രാഹുല്‍ഗാന്ധി 2022 മുതല്‍ സമരം ചെയ്തുവരുന്നുണ്ട്. നീറ്റ് പോലെ 22 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷയുടെ താളം തെറ്റിച്ചാല്‍ അത് മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയ്‌ക്ക് വലിയ കളങ്കമാക്കി മാറ്റാം എന്നതായിരുന്നു ഈ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് തയ്യാറാക്കിയ ടൂള്‍കിറ്റിന്റെ ലക്ഷ്യം. അങ്ങിനെ ഓരോ വര്‍ഷവും നീറ്റ് പരീക്ഷയില്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, ഉത്തരക്കടലാസ് കാലേകൂട്ടി പങ്കുവെയ്‌ക്കപ്പെടല്‍ എന്നിങ്ങനെ പലതും സംഭവിച്ചു. ഈ താളപ്പിഴകള്‍ക്ക് പിന്നീല്‍ കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ടുള്ള ഒരു ആസൂത്രിത രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. ഈ വര്‍ഷം ആ താളപ്പിഴ അല്‍പം അതിരുവിട്ടു. ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയെന്നും ഇതിന്റെ ഉത്തരങ്ങള്‍ പലര്‍ക്കും നല്‍കി എന്നും ആരോപണമുണ്ടായി. സിബിഐ അന്വേഷിച്ചപ്പോള്‍ അതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഇതോടെ മോദി സര്‍ക്കാര്‍ അത് ഗൗരവമായെടുത്തത് 2026ല്‍ ആദ്യം നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കി വീണ്ടും നീറ്റ് പുനപരീക്ഷ നടത്തി. ഇക്കുറി കോണ്‍ഗ്രസിനോ മറ്റ് രാഷ്‌ട്രീയ എതിരാളികള്‍ക്കോ ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം സൈന്യത്തെയും സിസിടിവി ക്യാമറകളെയും ജാമര‍് പോലുള്ള ആധുനിക സാങ്കേതിക വിദ്യയെയും ഉപയോഗപ്പെടുത്തിയും ടെലഗ്രാം പോലുള്ള അപകടകാരികളായ ആപുകള്‍ നിരോധിച്ചും കുറ്റമറ്റ രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ പരീക്ഷ നടത്തി. ഒരു പരാതിയും ഉണ്ടായില്ല. അതോടെ ഈ പരീക്ഷയോട് നീറ്റ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ പരാതി ഇല്ലാതായി. മോദി സര്‍ക്കാര്‍ നീറ്റ് പരീക്ഷ അടിപൊളിയായി നടത്തിയപ്പോള്‍ ഇതുവരെ പരീക്ഷാക്രമക്കേടിനെതിരെ ബഹളം വെച്ച തങ്ങളുടെ പ്രസക്തി നഷ്ടപ്പെടുമോ എന്ന തോന്നല്‍ കോക്രോച്ച് ജനതാപാര്‍ട്ടിക്ക് ഉണ്ടായി. അതുകൊണ്ടാണ് അവര്‍ കാലേകൂട്ടി ജന്തര്‍ മന്ദറില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സരമം തുടങ്ങിയത്.

പക്ഷെ 2022 മുതല്‍ ആസൂത്രിതമായി രാഹുല്‍ ഗാന്ധി ഊതിക്കത്തിച്ച് കൊണ്ടുവന്ന നീറ്റ് വിവാദത്തില്‍ നിന്നും ഇന്നലെ പൊട്ടിമുളച്ച സിജെപി എന്ന പാര്‍ട്ടി രാഷ്‌ട്രീയലാഭം കൊയ്യുന്നത് അനുവദിച്ചു കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ രാജസ്ഥാനിലെ കോട്ടയിലും മറ്റും രാഹുല്‍ ഗാന്ധി നടത്തി. നീറ്റ് കോച്ചിംഗ് കേന്ദ്രങ്ങളുടെ ഈറ്റില്ലമാണ് രാജസ്ഥാനിലെ കോട്ട. ഇവിടെ ഖാന്‍ സാര്‍ പോലുളളവരെ മോദി വിരുദ്ധരാക്കി അണിനിരത്തിയതില്‍ രാഹുല്‍ ഗാന്ധിക്ക് പങ്കുണ്ട്. ഇത്തരം മോദി വിരുദ്ധത രാജസ്ഥാനിലും ബീഹാറിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പടര്‍ത്താന്‍ രാഹുല്‍ ഗാന്ധി ഒരുങ്ങുന്നതിനിടയിലാണ് പൊടുന്നനെ സിജെപി ജന്തര്‍മന്ദറില്‍ കയറി നീറ്റ് പരീക്ഷയെച്ചൊല്ലി സമരം ആരംഭിച്ചത്. ഇതോടെ നീറ്റ് പരീക്ഷാവിവാദത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന മുഖ്യശക്തിയായി സിജെപി മാറുന്ന സ്ഥിതി വന്നു. ഇത് കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടുത്തുമോ എന്ന് രാഹുല്‍ ഗാന്ധി ഭയപ്പെടുന്നു. മാത്രമല്ല, സിജെപിക്ക് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയുടെ കരങ്ങളുണ്ടെന്നും തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോനം വാങ്ചുക്കിന്റെ നിരാഹാരപ്പന്തലിലേക്ക് ആം ആദ്മി നേതാവ് അതീഷി ഓടിക്കയറി വന്നതും ദിവസേന സമൂഹമാധ്യമങ്ങളില്‍ സിജെപിയുടെ പ്രക്ഷോഭത്തെക്കുറിച്ച് അരവിന്ദ് കെജ്രിവാള്‍ നടത്തുന്ന പ്രചാരണവും ആം ആദ്മിക്ക് സിജെപിയോടുള്ള ബന്ധം പകല്‍പോലെ തെളിയിച്ചിരിക്കുകയാണ്. അതായത് സിജെപിക്ക് പിന്നില്‍ ആം ആദ്മിയാണ് എന്ന വസ്തുതയും കോണ്‍ഗ്രസിനെ സിജെപിയുടെ സമരത്തില്‍ നിന്നും അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്നു.

സിജെപി സമരത്തിലൂടെ ദല്‍ഹിയിലെ ബിജെപി സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തിച്ച് ദല്‍ഹി ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമവും ആം ആദ്മി പാര്‍ട്ടി നടത്തുമെന്നുറപ്പാണ്. അതിനാല്‍ ബിജെപി കരുതലോടെത്തന്നെയാണ് ഈ സമരത്തെ നേരിടുന്നത്. സമരപ്പന്തലില്‍ ഇടത് പക്ഷ പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി വിഭാഗങ്ങളും മുസ്ലിം സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുമാണ് കൂടുതലായി അണിചേരുന്നത്. ബിജെപി വിരുദ്ധ, മോദി വിരുദ്ധ എന്‍ജിഒകളും ഈ സമരത്തിന് പിന്നില്‍ അണിനിരക്കുന്നുണ്ട്. ഇതെല്ലാം കണക്കുകൂട്ടി കരുതലോടെയായിരിക്കും ബിജെപിയുടെ നീക്കം.

Tags: Rahul GandhiArvind KejriwalLatest newsCJP strikeSonam Wangchuk fastingJantar MandarAAP behind CJP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

Kerala

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.