Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളിയെ ചിരികൊണ്ട് ചികിത്സിച്ച കലാകാരന്‍: തപസ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 06:40 am IST
inKerala, Entertainment
തപസ്യയുടെ മാടമ്പ് പുരസ്‌കാരം ശ്രീനിവാസന്
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് സമ്മാനിച്ചപ്പോള്‍

തപസ്യയുടെ മാടമ്പ് പുരസ്‌കാരം ശ്രീനിവാസന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് സമ്മാനിച്ചപ്പോള്‍

കോഴിക്കോട്: ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളെ നന്മകളിലേക്ക് വഴി നടത്തിയ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് തപസ്യ കലാസാഹിത്യ വേദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അതുല്യ സംഭാവനകളാണ് ശ്രീനിവാസന്‍ നല്‍കിയിട്ടുള്ളത്. മലയാളികളുടെ ചുറ്റുപാടുകളില്‍ നിന്നും കഥാപാത്രങ്ങളെ കണ്ടെടുക്കുകയും, അത്തരം കഥാപാത്രങ്ങളെ തന്നിലൂടെയും മറ്റ് നടീനടന്മാരിലൂടെയും അഭ്രപാളിയില്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നതില്‍ പൂര്‍ണ്ണമായി വിജയിച്ചയാളാണ് ശ്രീനിവാസന്‍. ചാര്‍ളി ചാപ്ലിനെ പോലെ തന്റെ ശാരീരികമായ പരിമിതികളെ അഭിനയത്തിനുള്ള സാധ്യതകളാക്കി മാറ്റിയെടുത്ത പ്രതിഭാശാലിയായിരുന്നു ശ്രീനിവാസന്‍.

അതിശക്തമായ സാമൂഹ്യ-രാഷ്‌ട്രീയ വിമര്‍ശനങ്ങളാണ് സിനിമയിലൂടെ ശ്രീനിവാസന്‍ നടത്തിയത്. സന്ദേശവും വരവേല്‍പ്പും മുതല്‍ അറബിക്കഥ വരെയുള്ള സിനിമകളില്‍ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കാപട്യവും പൊള്ളത്തരവും ജനവിരുദ്ധതയുമാണ് ശ്രീനിവാസന്‍ തുറന്നുകാട്ടിയത്.

മലയാളിയെ ശ്രീനിവാസനോളം മനസ്സിലാക്കിയ സിനിമക്കാര്‍ ഉണ്ടെന്നു തോന്നുന്നില്ല. താന്‍ ആരാണെന്ന് തിരിച്ചറിയാന്‍ ഓരോ മലയാളിക്കും മുഖം നോക്കാവുന്ന കണ്ണാടിയാണ് ശ്രീനിവാസന്റെ സിനിമകള്‍. ചിരികൊണ്ട് രസിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകയും ചികിത്സിക്കുകയും ചെയ്യുകയായിരുന്നു ശ്രീനിവാസന്‍.

ജീവിതാനുഭവങ്ങളാണ് ശ്രീനിവാസനെ എഴുത്തുകാരനാക്കി മാറ്റിയത്. അദ്ധ്യാപകനായിരുന്ന അച്ഛന്‍ ഒരു ബസ് വാങ്ങിയപ്പോള്‍ നേരിട്ട ദുരനുഭവങ്ങളാണ് വരവേല്‍പ്പ് എന്ന സിനിമയുടെ കഥയെന്ന് ശ്രീനിവാസന്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

തന്റെ സിനിമകള്‍ പോലെ തന്നെ സുതാര്യമായിരുന്നു ശ്രീനിവാസന്റെ ജീവിതവും. നന്മതിന്മകള്‍ തമ്മിലുള്ള വിവേചനം സൗകര്യത്തിനുവേണ്ടി ഒരിക്കലും ശ്രീനിവാസന്‍ കൈവിട്ടില്ല. അതുകൊണ്ടുതന്നെ തനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങള്‍ ആരുടെയും മുഖത്ത് നോക്കി വിളിച്ചു പറയാന്‍ മടിച്ചതുമില്ല. പുരസ്‌കാരങ്ങള്‍ മുന്‍നിര്‍ത്തി നിശ്ശബ്ദത പാലിച്ചില്ല. സിനിമാ മേഖലയില്‍ അത്യപൂര്‍വമായി മാത്രം കണ്ടുവരുന്ന ധാര്‍മികതയുടെ ബലം ശ്രീനിവാസന്റെ വാക്കുകള്‍ക്ക് ഉണ്ടായിരുന്നു. ആരുടെയെങ്കിലും മുഖം കറുക്കും എന്നു വിചാരിച്ച് അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയാതിരുന്നില്ല. നര്‍മ്മത്തില്‍ ചാലിച്ചാണ് ഇത്തരം വിമര്‍ശനങ്ങള്‍ നടത്തിയതെന്നുമാത്രം, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി. ജി. ഹരിദാസും ജന. സെക്രട്ടറി കെ.ടി. രാമചന്ദ്രനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തപസ്യ കലാസാഹിത്യ വേദിയുമായി ഊഷ്മളമായ ബന്ധമാണ് ശ്രീനിവാസന് ഉണ്ടായിരുന്നത്. തപസ്യയുടെ അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുക്കുട്ടന്റെ പേരിലുള്ള പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു. അസുഖബാധിതനായിരുന്നതിനാല്‍ തൃപ്പൂണിത്തുറയിലെത്തി ഈ പുരസ്‌കാരം സമ്മാനിക്കുമ്പോള്‍ അടുത്ത തവണയും എനിക്ക് തന്നെ ഇതു നല്‍കണമെന്നു പറഞ്ഞ് സ്വതസിദ്ധമായ നര്‍മ്മം പുറത്തെടുക്കാനും ശ്രീനിവാസന്‍ മറന്നില്ല.

മലയാളിയെ കൂടുതല്‍ നല്ല മനുഷ്യനാക്കാന്‍ പ്രേരിപ്പിക്കുന്ന ശ്രീനിവാസന്റെ സിനിമകള്‍ കലാമൂല്യം ഉള്‍ക്കൊള്ളുന്നതും സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തുന്നതുമാണ്. മലയാളി ഹൃദയം കൊണ്ട് സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്ത ഈ കലാകാരന് തപസ്യ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Tags: Tapasya Kala Sahitya VediCondolences to Actor Sreeniasan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

Kerala

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Kerala

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

Kerala

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.