Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളിയെ ചിരികൊണ്ട് ചികിത്സിച്ച കലാകാരന്‍: തപസ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 06:40 am IST
in Kerala, Entertainment
തപസ്യയുടെ മാടമ്പ് പുരസ്‌കാരം ശ്രീനിവാസന്
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് സമ്മാനിച്ചപ്പോള്‍

തപസ്യയുടെ മാടമ്പ് പുരസ്‌കാരം ശ്രീനിവാസന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് സമ്മാനിച്ചപ്പോള്‍

കോഴിക്കോട്: ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളെ നന്മകളിലേക്ക് വഴി നടത്തിയ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് തപസ്യ കലാസാഹിത്യ വേദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അതുല്യ സംഭാവനകളാണ് ശ്രീനിവാസന്‍ നല്‍കിയിട്ടുള്ളത്. മലയാളികളുടെ ചുറ്റുപാടുകളില്‍ നിന്നും കഥാപാത്രങ്ങളെ കണ്ടെടുക്കുകയും, അത്തരം കഥാപാത്രങ്ങളെ തന്നിലൂടെയും മറ്റ് നടീനടന്മാരിലൂടെയും അഭ്രപാളിയില്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നതില്‍ പൂര്‍ണ്ണമായി വിജയിച്ചയാളാണ് ശ്രീനിവാസന്‍. ചാര്‍ളി ചാപ്ലിനെ പോലെ തന്റെ ശാരീരികമായ പരിമിതികളെ അഭിനയത്തിനുള്ള സാധ്യതകളാക്കി മാറ്റിയെടുത്ത പ്രതിഭാശാലിയായിരുന്നു ശ്രീനിവാസന്‍.

അതിശക്തമായ സാമൂഹ്യ-രാഷ്‌ട്രീയ വിമര്‍ശനങ്ങളാണ് സിനിമയിലൂടെ ശ്രീനിവാസന്‍ നടത്തിയത്. സന്ദേശവും വരവേല്‍പ്പും മുതല്‍ അറബിക്കഥ വരെയുള്ള സിനിമകളില്‍ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കാപട്യവും പൊള്ളത്തരവും ജനവിരുദ്ധതയുമാണ് ശ്രീനിവാസന്‍ തുറന്നുകാട്ടിയത്.

മലയാളിയെ ശ്രീനിവാസനോളം മനസ്സിലാക്കിയ സിനിമക്കാര്‍ ഉണ്ടെന്നു തോന്നുന്നില്ല. താന്‍ ആരാണെന്ന് തിരിച്ചറിയാന്‍ ഓരോ മലയാളിക്കും മുഖം നോക്കാവുന്ന കണ്ണാടിയാണ് ശ്രീനിവാസന്റെ സിനിമകള്‍. ചിരികൊണ്ട് രസിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകയും ചികിത്സിക്കുകയും ചെയ്യുകയായിരുന്നു ശ്രീനിവാസന്‍.

ജീവിതാനുഭവങ്ങളാണ് ശ്രീനിവാസനെ എഴുത്തുകാരനാക്കി മാറ്റിയത്. അദ്ധ്യാപകനായിരുന്ന അച്ഛന്‍ ഒരു ബസ് വാങ്ങിയപ്പോള്‍ നേരിട്ട ദുരനുഭവങ്ങളാണ് വരവേല്‍പ്പ് എന്ന സിനിമയുടെ കഥയെന്ന് ശ്രീനിവാസന്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

തന്റെ സിനിമകള്‍ പോലെ തന്നെ സുതാര്യമായിരുന്നു ശ്രീനിവാസന്റെ ജീവിതവും. നന്മതിന്മകള്‍ തമ്മിലുള്ള വിവേചനം സൗകര്യത്തിനുവേണ്ടി ഒരിക്കലും ശ്രീനിവാസന്‍ കൈവിട്ടില്ല. അതുകൊണ്ടുതന്നെ തനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങള്‍ ആരുടെയും മുഖത്ത് നോക്കി വിളിച്ചു പറയാന്‍ മടിച്ചതുമില്ല. പുരസ്‌കാരങ്ങള്‍ മുന്‍നിര്‍ത്തി നിശ്ശബ്ദത പാലിച്ചില്ല. സിനിമാ മേഖലയില്‍ അത്യപൂര്‍വമായി മാത്രം കണ്ടുവരുന്ന ധാര്‍മികതയുടെ ബലം ശ്രീനിവാസന്റെ വാക്കുകള്‍ക്ക് ഉണ്ടായിരുന്നു. ആരുടെയെങ്കിലും മുഖം കറുക്കും എന്നു വിചാരിച്ച് അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയാതിരുന്നില്ല. നര്‍മ്മത്തില്‍ ചാലിച്ചാണ് ഇത്തരം വിമര്‍ശനങ്ങള്‍ നടത്തിയതെന്നുമാത്രം, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി. ജി. ഹരിദാസും ജന. സെക്രട്ടറി കെ.ടി. രാമചന്ദ്രനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തപസ്യ കലാസാഹിത്യ വേദിയുമായി ഊഷ്മളമായ ബന്ധമാണ് ശ്രീനിവാസന് ഉണ്ടായിരുന്നത്. തപസ്യയുടെ അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുക്കുട്ടന്റെ പേരിലുള്ള പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു. അസുഖബാധിതനായിരുന്നതിനാല്‍ തൃപ്പൂണിത്തുറയിലെത്തി ഈ പുരസ്‌കാരം സമ്മാനിക്കുമ്പോള്‍ അടുത്ത തവണയും എനിക്ക് തന്നെ ഇതു നല്‍കണമെന്നു പറഞ്ഞ് സ്വതസിദ്ധമായ നര്‍മ്മം പുറത്തെടുക്കാനും ശ്രീനിവാസന്‍ മറന്നില്ല.

മലയാളിയെ കൂടുതല്‍ നല്ല മനുഷ്യനാക്കാന്‍ പ്രേരിപ്പിക്കുന്ന ശ്രീനിവാസന്റെ സിനിമകള്‍ കലാമൂല്യം ഉള്‍ക്കൊള്ളുന്നതും സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തുന്നതുമാണ്. മലയാളി ഹൃദയം കൊണ്ട് സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്ത ഈ കലാകാരന് തപസ്യ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Tags: Tapasya Kala Sahitya VediCondolences to Actor Sreeniasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

വിജയകൃഷ്ണന്‍, എം. സതീശന്‍
Kerala

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍
Kerala

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

തപസ്യ സര്‍ഗോത്സവ സമാപനസാംസ്‌കാരികോത്സവം തമിഴ് എഴുത്തുകാരനും പദ്മശ്രീ ജേതാവുമായ ആര്‍.എന്‍. ജോ
ഡിക്രൂസ് ഉദ്ഘാടനം ചെയ്യുന്നു. കെ.ടി. രാമചന്ദ്രന്‍, ആര്‍. സഞ്ജയന്‍. ഡോ. സ്വപന്‍ മുഖോപാധ്യായ, പി.ആര്‍. നാഥന്‍, കെ. ലക്ഷ്മിനാരായണ്‍, ഡോ. സി. മഹേഷ്, പ്രൊഫ. പി.ജി. ഹരിദാസ്, ഗോപിനാഥ് കോലിയത്ത് എന്നിവര്‍ സമീപം
Kerala

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

പുതിയ വാര്‍ത്തകള്‍

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.