Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപിന്റെ അടുത്ത പണി, ഉന്നം ബൈജു പൗലോസ്? കോടതിയിലെ വാദങ്ങൾ ചോർത്തി, കോടതിയലക്ഷ്യ ഹർജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 08:38 am IST
in Entertainment

നടിയെ ആക്രമിച്ച കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നു എന്നാണ് കോടതി വിധിക്ക് ശേഷമുളള നടന്‍ ദിലീപിന്റെ ആരോപണം. ദിലീപ് സംശയമുനയില്‍ നിര്‍ത്തുന്നത് മുന്‍ ഭാര്യ മഞ്ജു വാര്യര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ അടക്കമുളളവരെയാണ്. ദിലീപ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലും അന്വേഷണ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുളള ആരോപണങ്ങള്‍ ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.

 

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ദിലീപിന്റെ അഭിഭാഷകന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ആരോപണങ്ങള്‍ ഉന്നയിച്ചത്. അന്തരിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിന് ചാനലില്‍ അഭിമുഖത്തിനുളള സാഹചര്യമൊരുക്കി എന്നതടക്കമാണ് ആരോപണങ്ങൾ.

 

ബാലചന്ദ്ര കുമാര്‍ സാക്ഷിയാകുമെന്ന് അറിയാമായിരുന്നിട്ടും അത് കോടതിയെ ബോധ്യപ്പെടുത്തുന്നതിന് മുന്‍പ് ചാനലിന് അഭിമുഖം നല്‍കാനുളള സാഹചര്യം അന്വേഷണ ഉദ്യോഗസ്ഥനൊരുക്കി എന്നാണ് ആരോപണം. കോടതിയില്‍ പറയാത്ത കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ കോടതിയില്‍ എത്തിയില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

 

കോടതി നടപടികള്‍ അടച്ചിട്ട മുറിയിലാണ് നടന്നത്. കോടതി മുറിക്കുള്ളിലെ വിവരങ്ങള്‍ പുറത്തേക്ക് നല്‍കാന്‍ ശ്രമിച്ചു എന്നും ദിലീപ് ആരോപിക്കുന്നു. ജനുവരി പന്ത്രണ്ടിനാണ് ഇനി കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുക. അതിനിടെ ദിലീപിന്റെ പാസ്സ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി വിദേശത്ത് പോകാനായി പാസ്സ്‌പോര്‍ട്ട് വിട്ട് നല്‍കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു.

 

നടിയെ ആക്രമിച്ച കേസില്‍ 83 ദിവസം ദിലീപ് ആലുവ ജയിലില്‍ കിടന്നിരുന്നു.. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് ദിലീപിന്റെ പാസ്സ്‌പോര്‍ട്ട് പിടിച്ച് വെച്ചത്. ഇടക്കാലത്ത് ദിലീപ് ഇളവുകളോടെ ഈ പാസ്സ്‌പോര്‍ട്ട് വാങ്ങുകയും വിദേശത്ത് പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീണ്ടും പാസ്സ്‌പോര്‍ട്ട് സമര്‍പ്പിച്ചു. ഇപ്പോള്‍ കേസില്‍ നിന്ന് കുറ്റവിമുക്തനായ പശ്ചാത്തലത്തിലാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുളള കോടതി ഉത്തരവ്.

 

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ആയിരുന്നു ദിലീപ്. 2017ലാണ് കൊച്ചിയിൽ വെച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി വാഹനത്തിൽ വെച്ച് പീഡനത്തിന് ഇരയാക്കിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി അടക്കമുളള ആദ്യത്തെ 6 പ്രതികൾക്ക് 20 വർഷത്തെ തടവ് ശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. ഗൂഢാലോചനക്കുറ്റം ആയിരുന്നു ദിലീപിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഇത് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടു.

Tags: dileepActress assault caseLatest newsBaiju Paulose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

India

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

Kerala

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

India

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.