ന്യൂദൽഹി : 30 കാരിയുടെ മൃതദേഹം തലയറുത്ത് മാറ്റിയ നിലയിൽ കണ്ടെത്തി . ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശിയായ ഉമയുടെ മൃതദേഹമാണ് കാട്ടിൽ നിന്ന് കണ്ടെത്തിയത് . ശിരസ് ഹിമാചൽ പ്രദേശ്-ഹരിയാന അതിർത്തിയിലെ ലാൽധാങ് പ്രദേശത്തിന് സമീപം കണ്ടെത്തി . കേസിൽ ഉമയുടെ കാമുകൻ ബിലാൽ അറസ്റ്റിലായി . ഭർത്താവിനെയും, 10 വയസുള്ള മകനെയും ഉപേക്ഷിച്ച് ബിലാലിനൊപ്പം ലിവിംഗ് ടുഗെദർ റിലേഷനിലായിരുന്നു ഉമ.
രണ്ട് വർഷമായി ബിലാലിനൊപ്പം കഴിഞ്ഞിരുന്ന ഉമ, തന്നെ വിവാഹം കഴിക്കാൻ പറഞ്ഞ് നിരന്തരം സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്ന് ബിലാൽ പൊലീസിനോട് പറഞ്ഞു. ഇതിനിടെ ബിലാലിന്റെ വിവാഹം മറ്റൊരു യുവതിയുമായി ഉറപ്പിച്ചിരുന്നു. ഉമ തന്റെ വിവാഹത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചേക്കുമെന്ന് ബിലാൽ ഭയപ്പെട്ടു. അതുകൊണ്ട് തന്നെ ഉമയെ കൊലപ്പെടുത്താൻ ബിലാൽ പദ്ധതിയിട്ടു.
ഡിസംബർ 6 ന്, ടൂറിനെന്ന വ്യാജേന ഉമയെ ബിലാൽ കാറിൽ കൊണ്ടുപോയി. യാത്രയ്‌ക്കിടെ കാറിന്റെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തലയറുത്ത് വസ്ത്രം അഴിച്ചുമാറ്റി. തല പോളിത്തീൻ ബാഗിൽ ഇട്ടു കാട്ടിൽ വലിച്ചെറിഞ്ഞു, മൃതദേഹം ആരും തിരിച്ചറിയാതിരിക്കാൻ ബഹാദൂർഗഡിലെ വിജനമായ പ്രദേശത്ത് ഉപേക്ഷിച്ചു. ബിലാൽ പറഞ്ഞ സ്ഥലത്ത് നിന്നാണ് യുവതിയുടെ ശിരസ് കണ്ടെടുത്തത്.
















