കൊൽക്കത്ത : ബംഗാളിൽ ബാബറി മസ്ജിദ് മാത്രമല്ല വമ്പൻ രാമക്ഷേത്രവും വരുന്നു . വ്യാഴാഴ്ച, അയോധ്യ ശൈലിയിലുള്ള രാമക്ഷേത്ര സമുച്ചയത്തിനുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്ന പോസ്റ്ററുകൾ പുറത്ത് വന്നു . ക്ഷേത്രത്തിനൊപ്പം സ്കൂളുകൾ , ആശുപത്രികൾ, വൃദ്ധസദനങ്ങൾ, മറ്റ് ക്ഷേമ സൗകര്യങ്ങൾ എന്നിവയും ഒരുങ്ങും.
നഗരമധ്യത്തിലെ നിരവധി പ്രമുഖ പ്രദേശങ്ങളിലും കരുണാമോയി, ബിധാൻനഗർ എന്നിവിടങ്ങളിലും സഞ്ജയ് പൊയ്‌റയുടെ പേരിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിന് സമാനമായ ഒരു രാമക്ഷേത്രം 4 ബിഗ ഭൂമിയിൽ നിർമ്മിക്കുമെന്നാണ് പ്രഖ്യാപനം . പദ്ധതിക്കായി താമസക്കാരോട് ഒരു രൂപ വീതം സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കൾ ഇതിനായി ഒത്തുചേർന്നുവെന്നാണ് റിപ്പോർട്ട്.
ഡിസംബർ 6-ന്, മുർഷിദാബാദിലെ റെജിനഗറിൽ എംഎൽഎ ഹുമയൂൺ കബീർ ബാബറി മസ്ജിദ് മാതൃകയിലുള്ള ഒരു പള്ളിയ്‌ക്ക് തറക്കല്ലിട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം.
രാമന്റെ സംസ്ഥാനത്ത് ഒരു രാമക്ഷേത്രം നിർമ്മിക്കണം. ഉത്തർപ്രദേശിലെ അയോധ്യയിലേതുപോലെ ബിധാൻനഗറിലും ഒരു രാമക്ഷേത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാമക്ഷേത്രത്തിനായി ഞങ്ങൾ ഇതിനകം സ്ഥലം കണ്ടെത്തി, പക്ഷേ ഇപ്പോൾ സ്ഥലം വെളിപ്പെടുത്തില്ല. ഞങ്ങൾ അത് വെളിപ്പെടുത്തിയാൽ തടസ്സങ്ങൾ സൃഷ്ടിക്കപ്പെടും. ഭൂമി ദാനം ചെയ്യാൻ നിരവധി പേർ മുന്നോട്ട് വന്നിട്ടുണ്ട്. നിർമ്മാണ സാമഗ്രികൾ നൽകാൻ പലരും മുന്നോട്ട് വന്നിട്ടുണ്ട്, ചിലർ വിഗ്രഹങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്,” രാമക്ഷേത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഭക്തർ പറയുന്നു.
രാമക്ഷേത്ര നിർമ്മാണത്തിനുള്ള തറക്കല്ലിടൽ ചടങ്ങും ശിലാസ്ഥാപന കർമ്മവും മാർച്ച് 26 ന് രാമനവമി ദിനത്തിൽ നടക്കും. നിർദ്ദിഷ്ട സമുച്ചയത്തിൽ ദരിദ്രർക്കായി ആശുപത്രി, സ്കൂൾ, വനിതാ വിദ്യാഭ്യാസ സൗകര്യങ്ങൾ, വൃദ്ധസദനം, മറ്റ് ക്ഷേമ പദ്ധതികൾ എന്നിവ ഉണ്ടായിരിക്കും.















