Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുടിന്റെ സന്ദര്‍ശനവേളയില്‍ ഒപ്പുവെച്ചത് പ്രതിരോധരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുതിപ്പിക്കും കരാര്‍; ഇനി റഷ്യന്‍ ആയുധപാര്‍ട്സുകളെല്ലാം ഇന്ത്യയില്‍

റഷ്യയുടെ എസ് യു 57 എന്ന അഞ്ചാം തലമുറ യുദ്ധവിമാനമോ എസ് 500 എന്ന പുത്തന്‍ വ്യോമ പ്രതിരോധസംവിധാനമോ വാങ്ങാന്‍ പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ ഇന്ത്യ-റഷ്യ ധാരണ ഉണ്ടായില്ല. പക്ഷെ അതിനേക്കാള്‍ ശ്രദ്ധേയമായത് പ്രതിരോധരംഗത്ത് ഇനി നടക്കാന്‍ പോകുന്ന മെയ്‌ക്ക് ഇന്‍ ഇന്ത്യ വിപ്ലവമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 07:29 pm IST
in India

ന്യൂദല്‍ഹി: റഷ്യയുടെ എസ് യു 57 എന്ന അഞ്ചാം തലമുറ യുദ്ധവിമാനമോ എസ് 500 എന്ന പുത്തന്‍ വ്യോമ പ്രതിരോധസംവിധാനമോ വാങ്ങാന്‍ പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ ഇന്ത്യ-റഷ്യ ധാരണ ഉണ്ടായില്ല. പക്ഷെ അതിനേക്കാള്‍ ശ്രദ്ധേയമായത് പ്രതിരോധരംഗത്ത് ഇനി നടക്കാന്‍ പോകുന്ന മെയ്‌ക്ക് ഇന്‍ ഇന്ത്യ വിപ്ലവമാണ്. വിദേശരാജ്യങ്ങളുമായി സഹകരിച്ചുള്ള ഉല്‍പാദനം എന്നതിനേക്കാള്‍ നൂറു ശതമാനവും സ്വന്തമായുള്ള ഉല്‍പാദനം എന്നതിനെക്കുറിച്ചാണ് ഇന്ത്യ ആലോചിക്കുന്നത്.

വളരെ ചെറുതെന്ന് തോന്നിക്കുന്ന രീതിയില്‍ പുറത്തുവന്ന ഇന്ത്യ-റഷ്യ ധാരണ പ്രതിരോധരംഗത്ത് ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന ഒന്നായി പരിണമിക്കും. റഷ്യ ഉപയോഗിക്കുന്ന ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും പാര്‍ട്സുകളും സംയുക്തഭാഗങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ച് റഷ്യയിലേക്ക് കയറ്റി അയക്കുക എന്നതിലാണ് ഇന്ത്യ-റഷ്യ കരാറായത്. ഇത് ഇന്ത്യയ്‌ക്ക് പ്രതിരോധരംഗത്ത് വലിയ വരുമാനം നേടിക്കൊടുക്കുമെന്ന് മാത്രമല്ല, ഇന്ത്യ ആയുധനിര്‍മ്മാണത്തില്‍ കൂടുതല്‍ വൈദഗ്ധ്യമുള്ള രാജ്യമായി ഭാവിയില്‍ മാറും.

ഇപ്പോഴേ ആയുധനിര്‍മ്മാണരംഗത്ത് മെയ്‌ക്ക് ഇന്‍ ഇന്ത്യ നടപ്പാക്കി കുതിക്കുന്ന ഇന്ത്യയ്‌ക്ക് വലിയ ഊര്‍ജ്ജം പകരുന്ന കരാറാണിത്. ഇതിന്റെ ഭാഗമായി ഭാരത് ഫോര്‍ജ്, അദാനി ഡിഫന്‍സ്, ടാറ്റ അഡ്വാന്‍സ്ജ് സിസ്റ്റംസ്, എല്‍ ആന്‍ഡ് ടി ഡിഫന്‍സ്, മഹിന്ദ്ര ഡിഫന്‍സ് തുടങ്ങി നിരവധി പ്രതിരോധനിര്‍മ്മാണരംഗത്തെ സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ പ്രതിനിധികളും റഷ്യയില്‍ പ്രത്യേകം യോഗം ചേര്‍ന്നതായും പറയുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഇന്ത്യയിലെ മെയ്‌ക്ക് ഇന്‍ ഇന്ത്യ ആയുധനിര്‍മ്മാണം 46000 കോടിയില്‍ നിന്നും 1.5ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 33,000 കോടിയുടെയും ഉല്‍പാദനം നടത്തിയത് സ്വകാര്യ കമ്പനികളാണ്. പ്രതിരോധ രംഗത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം എന്നതില്‍ നിന്നും പ്രതിരോധ ഉല്‍പാദനവും കയറ്റുമതിയും ചെയ്യുന്ന രാജ്യം എന്ന ലേബലിലേക്ക് മാറാനാണ് ഇന്ത്യ ഇഷ്ടപ്പെടുന്നത്.

“പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ റഷ്യ പ്രതിരോധരംഗത്തെ പല ഉപകരണങ്ങളും വാഗ്ദാനം ചെയ്തെങ്കിലും ഇന്ത്യ അതില്‍ അത്ര താല്പര്യം കാട്ടിയില്ല. എസ് യു 57 എന്ന അഞ്ചാം തലമുറ യുദ്ദവിമാനം, എസ് 500 എന്ന വ്യോമപ്രതിരോധം തുടങ്ങിയവ ഇന്ത്യയെക്കൊണ്ട് വാങ്ങിപ്പിക്കാന്‍ റഷ്യന്‍ സംഘം കഠിനപ്രയത്നം നടത്തിയിരുന്നു. റഷ്യന്‍ സംഘം ഇന്ത്യയില്‍ നിന്നും ഇക്കാര്യത്തില്‍ ശതകോടികളുടെ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇന്ത്യ സ്വന്തമായി ആയുധങ്ങളും ഉപകരണങ്ങളും വികസിപ്പിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.”- ഇന്ത്യയിലെ ഒരു ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങിനെയാണ്.

വന്‍തുക ചെലവാക്കുന്ന ഇന്ത്യാ-റഷ്യ പ്രതിരോധസഹകരണത്തിന് ഇന്ത്യ മുതിര്‍ന്നില്ല. പകരം റഷ്യയുടെ ആയുധങ്ങളുടെയും പ്രതിരോധ ഉപകരണങ്ങളുടെയും അറ്റുകറ്റപ്പണി അപ്പാടെ ഇന്ത്യ ഏറ്റെടുക്കുന്ന കരാര്‍ ആണ് ഉണ്ടായത്. ഇതനുസരിച്ച് റഷ്യയുടെ യുദ്ധവിമാനങ്ങള്‍ക്കും യുദ്ധോപകരണങ്ങള്‍ക്കും ആയുധങ്ങള്‍ക്കും വേണ്ട ഘടകപദാര്‍ത്ഥങ്ങളും സംയുക്തഭാഗങ്ങളും എല്ലാം ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് റഷ്യയിലേക്ക് കയറ്റുമതി ചെയ്യും.

പ്രതിരോധ രംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്നതിലാണ് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും ഊന്നല്‍ നല്‍കുന്നത്. ഇന്ത്യയുടെ പ്രതിരോധ സംവിധാനം കൂടുതല്‍ വലുതും, കരുത്തുറ്റതും വേഗം കൂടിയതും ആകണമെന്ന അഭിപ്രായക്കാരനാണ് രാജ് നാഥ് സിങ്ങ്.

 

 

 

 

Tags: make in indiaRajnath SinghPutin in IndiaMake in India in defenceIndia Russia agreementweapon exporter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

Kerala

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

2047ല്‍ സമ്പൂര്‍ണ്ണ ആത്മനിര്‍ഭര്‍ ശക്തിയായി നാവികസേന മാറും, 2035 ആകുമ്പോഴേക്കും 200ഓളം കപ്പലുകളുള്ള സേനയായി മാറും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.