Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരുപ്രംകുണ്ഡ്രം കാര്‍ത്തിക ദീപം: അപ്പീലിനുപിന്നില്‍ ദുഷ്ടലാക്ക് – മദ്രാസ് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 05:00 am IST
inIndia

ചെന്നൈ: തിരുപ്രംകുണ്ഡ്രം ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ദീപസ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാനുള്ള മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു. ദീപം തെളിയിക്കാനുള്ള ഉത്തരവും തുടര്‍ നടപടികളും ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയ, ജസ്റ്റിസ് ജി. ജയചന്ദ്രന്‍, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ദുഷ്ടലാക്കോടെയുള്ളതാണെന്നും ചൂണ്ടിക്കാട്ടി. മധുര ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മിഷണര്‍, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നാണ് അപ്പീല്‍ നല്‍കിയത്.

ദീപസ്തംഭത്തില്‍ ഡിസംബര്‍ മൂന്നിന് വൈകിട്ട് കാര്‍ത്തിക ദീപം തെളിയിക്കാന്‍ സിംഗിള്‍ ബെഞ്ച് ഡിസംബര്‍ ഒന്നിനാണ് അധികൃതരോട് നിര്‍ദേശിച്ചത്. എന്നാല്‍ മൂന്നിന് ആറു മണിയായിട്ടും ഉത്തരവ് പാലിച്ചില്ലെന്ന് കണ്ടെത്തിയ കോടതി ദീപം തെളിയിക്കാന്‍ പരാതിക്കാരനോടും പത്തു ഭക്തരോടും നിര്‍ദേശിക്കുകയായിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയതും സിംഗിള്‍ ബെഞ്ചിനെ കുറ്റപ്പെടുത്തിയതും.

‘കാര്‍ത്തിക ദീപം തെളിയിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ക്ഷേത്രം അധികൃതര്‍ പാലിച്ചില്ല. തുടര്‍ന്ന് കോടതി അടിയന്തരമായി ഇടപെട്ട് ദീപം തെളിയിക്കാന്‍ ഭക്തരോട് നിര്‍ദേശിച്ചു. ഇതിലെന്താണ് കുഴപ്പം? ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു.

ഭക്തര്‍ ദീപം തെളിയിക്കാന്‍ വന്നതോടെ വന്‍ സംഘര്‍ഷം ഉടലെടുത്തെന്നും മതമൈത്രി തകര്‍ന്നുവെന്നുമൊക്കെയാണ് ക്ഷേത്രം അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും വാദിച്ചത്. ഈ വാദം ഡിവിഷന്‍ ബെഞ്ച് തള്ളി.

ഒരു മതത്തിന്റെ ആചാരം തടഞ്ഞല്ല മതമൈത്രി ഉറപ്പാക്കേണ്ടതെന്ന് ജസ്റ്റിസ് ജയചന്ദ്രന്‍ പറഞ്ഞു. പരസ്പര സഹവര്‍ത്തിത്വത്തിലൂടെയാണ് അത് നേടേണ്ടത്. വര്‍ഷത്തില്‍ ഒരിക്കലാണ് അവര്‍ ഇവിടെ ദീപം തെളിയിക്കുന്നത്. ആര്‍ക്കെങ്കിലും ഇതില്‍ പ്രശ്‌നമുണ്ടോ? നൂറു വര്‍ഷം മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. നൂറു വര്‍ഷത്തിനു ശേഷം ഇത് നടക്കുമെന്നുപോലും ഉറപ്പില്ലാതായി, ജസ്റ്റിസ് ജയചന്ദ്രന്‍ പറഞ്ഞു.

വിളക്ക് തെളിയിക്കാന്‍ ഡിസംബര്‍ ഒന്നിനാണ് ക്ഷേത്രം അധികൃതരോട് കോടതി നിര്‍ദേശിച്ചത്, ചെയ്തില്ല. തുടര്‍ന്ന് ഡിസംബര്‍ 3ന് പരാതിക്കാരന്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. അത് വൈകിട്ട് അഞ്ചിനാണ് പരിഗണിച്ചത്. വിളക്ക് തെളിയിക്കേണ്ടത് ആറു മണിയോടായിരുന്നു. ആറു മണിവരെ തെളിയിച്ചില്ല. തുടര്‍ന്ന് 6.05ന് കോടതി ചേര്‍ന്ന് പത്തു ഭക്തര്‍ക്ക് ഒപ്പം പോയി ദീപം തെളിയിക്കാന്‍ പരാതിക്കാരനോട് നിര്‍ദേശിച്ചു. പരാതിക്കാര്‍ക്ക് സുരക്ഷ നല്‍കാന്‍ കോടതി സിഐഎസ്എഫിനോടും നിര്‍ദേശിച്ചു. ഈ കോടതി നടപടി കടന്ന കൈ ആയെന്നാണ് സര്‍ക്കാരിനും ക്ഷേത്ര അധികൃതര്‍ക്കും വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വാദിച്ചത്. ഉത്തരവിട്ട സമയത്ത് അത് പാലിക്കില്ലെന്ന് നിങ്ങള്‍ പറഞ്ഞിരുന്നോയെന്ന് ജസ്റ്റിസ് ജയചന്ദ്രന്‍ എജിയോട് ചോദിച്ചു. ആറു മണിയായിട്ടും ദീപം തെളിയിച്ചില്ല. കോടതി ഇടപെട്ടു. അധികൃതര്‍ ഉന്നയിച്ച മറ്റെല്ലാ വാദങ്ങളും ഡിവിഷന്‍ ബെഞ്ച് തള്ളി.

Tags: Madras High CourtTamil Nadu Chief Minister MK StalinThiruprakundram Karthika DeepamEvil motiveKarthigai Deepam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

India

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

India

രാഷ്‌ട്രീയം മാത്രം നോക്കി പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.