ന്യൂഡൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നാളെയാണ് ഇന്ത്യയിലെത്തുന്നത് . പുടിന്റെ സന്ദർശനത്തിന് മുന്നോടിയായി, ഇരു രാജ്യങ്ങളും തമ്മിലുള്ള “ഗെയിം-ചേഞ്ചർ” എന്ന് വിളിക്കപ്പെടുന്ന ഒരു കരാറിന് റഷ്യൻ പാർലമെന്റ് അംഗീകാരം നൽകാൻ ഒരുങ്ങുകയാണ്.
റെലോസ് അഥവാ റെസിപ്രോക്കൽ എക്സ്ചേഞ്ച് ഓഫ് ലോജിസ്റ്റിക്സ് കരാർ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ധനം, അറ്റകുറ്റപ്പണികൾ, അല്ലെങ്കിൽ താവളങ്ങളുടെ ഉപയോഗം എന്നിങ്ങനെ ആവശ്യമുള്ളപ്പോൾ ഇന്ത്യയുടെയും റഷ്യയുടെയും സൈന്യങ്ങൾക്ക് പരസ്പരം സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്ന് ഈ കരാർ വ്യവസ്ഥ ചെയ്യുന്നു.
ഇന്ത്യയും റഷ്യയും ഫെബ്രുവരി 18-ന് ഒപ്പിട്ട, സൈനികവിന്യാസങ്ങള്‍ പരസ്പരം പങ്കിടുന്നതിനുള്ള കരാറിനാണ് റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ സ്‌റ്റേറ്റ് ഡുമ അംഗീകാരം നല്‍കിയത്.ഇതിലൂടെ റഷ്യന്‍ സൈന്യത്തിനും സൈനിക വിമാനങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും ഇന്ത്യയുടെ സൈനികത്താവളങ്ങള്‍ ഉപയോഗിക്കാനാകും. ഇന്ത്യയ്‌ക്ക് തിരിച്ചും ഇത്തരത്തില്‍ റഷ്യയുടെ സൈനികത്താവളങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതിയും ഈ കരാറിലൂടെ ലഭിക്കും. ഇതിനുപുറമേ സംയുക്ത സൈനികാഭ്യാസങ്ങള്‍, പരിശീലനം, മാനുഷിക സഹായം, ദുരന്തരനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലും ഇരുരാജ്യങ്ങളും സഹകരിക്കും.
















