തിരുവനന്തപുരം: ബിജെപി യുടെ നഗരസഭാ തെരഞ്ഞടുപ്പിലേയ്‌ക്കുള്ള പ്രകടന പത്രികയിലെ ഒളിമ്പിക്സ് വേദി വാഗ്ദാനത്തെ സാദ്ധ്യമാവാത്തത് സാദ്ധ്യമാക്കും എന്ന് തന്നെ ചേർത്ത് വായിക്കണമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി .
ഒളിംപിക്സ് ഉൾക്കൊള്ളാനുള്ള രീതിയിൽ തിരുവനന്തപുരത്തെ സജ്ജമാക്കുന്നത് മറ്റു പതിമൂന്ന് ജില്ലകളുടെയും സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് ആക്കം കൂട്ടുമെന്നും, തിരുവനന്തപുരത്ത് ഒളിംപിക്സ് വേദി വരുമെന്ന് പറഞ്ഞതിനെ കളിയാക്കുന്ന മന്ത്രിയുൾപ്പടെയുള്ളവർ ദുഷ്കർമ്മങ്ങളിൽ കേമനാര് എന്ന മത്സരത്തിലാണന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളായ ശ്രീ ലേഖയുടെയും, കസ്തൂരി അനിരുദ്ധന്റെയും, പാങ്ങോട് വിഷ്ണുവിന്റെയും തെരഞ്ഞടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ശാസ്തമംഗലത്തും, തൈക്കാട് വാർഡിലെ പൗണ്ട്കുളത്തും, പാങ്ങോടും നടന്ന കോഫി വിത്ത് എസ് ജി എന്ന പരിപാടിയിൽ സംസാരിക്കുക ആയിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
ബിജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കൃഷ്ണദാസ്, ബിജെ പി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ സോമൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു
















