Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭർത്താവിന് നൽകിയ സമ്മാനങ്ങൾ തിരികെ ലഭിക്കാൻ വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് അർഹതയുണ്ട്;  മഹർ അടക്കം നല്‍കണം : സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 04:13 pm IST
in India

ന്യൂദല്‍ഹി: വിവാഹസമയത്ത് ഭർത്താവിന് നൽകിയ സ്വർണ്ണവും പണവും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ തിരികെ ലഭിക്കാൻ വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് നിയമപരമായ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. 1986-ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹമോചനത്തിനുള്ള അവകാശ സംരക്ഷണം) നിയമപ്രകാരമാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

കൊൽക്കത്ത ഹൈക്കോടതിയുടെ 2024 ജനുവരി 31-ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്. മുൻ ഭാര്യയായ റൗസനാര ബീഗത്തിന് 17.67 ലക്ഷം രൂപ നൽകാൻ ഭർത്താവ് എസ്.കെ. സലാഹുദ്ദീനോട് കോടതി നിർദ്ദേശിച്ചു.

ഒരു മുസ്ലിം സ്ത്രീയുടെ അന്തസും സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കുന്നതാണ് 1986-ലെ മുസ്ലീം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമം എന്ന് ബെഞ്ച് പറഞ്ഞു. സമത്വം, അന്തസ്, സ്വയാശ്രയം എന്നിവ അടിസ്ഥാനമാക്കിയാണ് നിയമ നിർമാണം നടന്നത്. ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും, പുരുഷാധിപത്യം ഇപ്പോഴും നിലനിൽക്കുന്നുവെന്നും വിധിന്യായത്തിൽ പറയുന്നു. ഡിസംബർ 2-നാണ് വിധി പ്രസ്‌താവിച്ചത്.

1986 ലെ നിയമത്തിലെ സെക്ഷൻ 3(1) പ്രകാരം ഒരു മുസ്ലിം സ്ത്രീക്ക് വിവാഹസമയത്ത് നൽകുന്ന മഹർ ഉൾപ്പടെയുള്ള സ്വത്തുക്കളിൽ അവകാശമുണ്ട്. സ്വത്തുക്കൾ വിവാഹമോചന സമയത്ത് തിരികെ നല്‍കിയില്ലെങ്കിൽ, മഹർ അടക്കമുള്ള സ്വത്തുക്കൾ കൈമാറുന്നതുമായി ബന്ധപ്പെട്ട ഉത്തരവിനായി മജിസ്ട്രേറ്റിന് അപേക്ഷ നൽകാവുന്നതാണ്. വിവാഹമോചനത്തിനുശേഷം ഒരു മുസ്ലിം സ്ത്രീയുടെ അന്തസും സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കുകയാണ് 1986-ലെ മുസ്ലിം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമത്തിന്റെ പ്രധാന ലക്ഷ്യം.

വിവാഹസമയത്ത് നൽകുന്ന സ്വത്തുക്കൾ വിവാഹമോചിതയായ ഒരു സ്ത്രീയുടെ ഭാവി സുരക്ഷിതമാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും കോടതി പറയുന്നു. നേരത്തെ ഒരു മുസ്ലിം സ്ത്രീയുടെ ഹർജി പരിഗണിച്ച സുപ്രീം കോടതി മുൻ ഭർത്താവിനോട് 17.67 ലക്ഷം രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്‌ക്കാൻ നിർദേശിച്ചിരുന്നു.

സ്വർണാഭരണങ്ങൾ, റഫ്രിജറേറ്റർ, ടെലിവിഷൻ, സ്റ്റെബിലൈസർ, ഷോകേസ്, ബോക്‌സ് ബെഡ്, ഡൈനിങ് ഫർണിച്ചർ തുടങ്ങി ഒട്ടനവധി സമ്മാനങ്ങൾ വിവാഹസമയത്ത് യുവതിയുടെ ബന്ധുക്കൾ വരന് കൈമാറിയിരുന്നു. അതിൽ 7 ലക്ഷം രൂപ പണവും വിവാഹ രജിസ്റ്ററിൽ പിതാവ് വരന് നൽകിയതായി രേഖപ്പെടുത്തിയ 30 ബോറി സ്വർണവുമാണ്. ആറ് ആഴ്‌ചയ്‌ക്കുള്ളിൽ പണം തിരിച്ച് നൽകണമെന്നും, അത് പാലിക്കുമെന്ന് സത്യവാങ്മൂലം നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. കൃത്യസമയത്ത് പണം നൽകിയില്ലെങ്കിൽ ഭർത്താവ് 9% വാർഷിക പലിശ നൽകാൻ ബാധ്യസ്ഥനായിരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

 

Tags: Supreme CourtMUSLIM WOMAN CAN RECOVER GIFTSMUSLIM WOMEN PROTECTION OF RIGHTSSC RULE ON DIVORCED MUSLIM WOMANDivorced Muslim women
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവകാശത്തര്‍ക്കം; ഊട്ടോളി രാമനെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് സുപ്രീംകോടതി

India

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

India

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.