Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കപ്പെടണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 10:32 am IST
inEditorial

ഓണ്‍ലൈനുകളിലെ രാജ്യവിരുദ്ധ, അശ്ലീല ഉള്ളടക്കങ്ങള്‍ വിലക്കാന്‍ കര്‍ശനമായ നിയമം വേണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം സമയോചിതമാണ്. ഒരര്‍ത്ഥത്തില്‍ ഇതിനുള്ള സമയം പണ്ടേ അതിക്രമിച്ചതാണ്. മോശം ഉള്ളടക്കമുള്ള പരിപാടികള്‍ അവതരിപ്പിച്ച പോഡകാസ്റ്റേഴ്‌സും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് സുപ്രധാനമായ ഈ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.

ഇതിനുവേണ്ടി സമിതി രൂപീകരിക്കാനും ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ് മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ പ്രായം പരിശോധിക്കുവാന്‍ ആധാര്‍ അധിഷ്ഠിത സംവിധാനം ഒരുക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. അശ്ലീലം പുസ്തകത്തിലായാലും ചിത്രത്തില്‍ ആയാലും അത് പരസ്യമായിട്ടാണെങ്കില്‍ നിയന്ത്രണം അത്യാവശ്യമാണ്. ഫോണ്‍ തുറന്നാല്‍ വേണ്ടാത്തതോ ആഗ്രഹിക്കാത്തതോ ആയ കാര്യങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. പിന്നെ എന്തു ചെയ്യും എന്നാണ് കോടതി ചോദിച്ചത്.

ചിലപ്പോള്‍ ഉള്ളടക്കത്തെപ്പറ്റി മുന്നറിയിപ്പ് ലഭിക്കുമെങ്കിലും അതുപോരെന്നും, ഓണ്‍ലൈനില്‍ പരതുന്നവരുടെ പ്രായം പരിശോധിക്കാന്‍ സംവിധാനം വേണമെന്നും കോടതി പറയുന്നതിന്റെ ഗൗരവം എല്ലാവര്‍ക്കും മനസ്സിലാവും. ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സം വരുകയാണെങ്കില്‍ അപ്പോള്‍ നോക്കാമെന്നും, ഉത്തരവാദിത്തബോധമുള്ള സമൂഹത്തെ നമുക്ക് കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും കോടതി പറയുമ്പോള്‍ അത് മുഖവിലയ്‌ക്കെടുക്കാം.

സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ആരെങ്കിലും വേണമെന്നും, അഭിപ്രായസ്വാതന്ത്ര്യം വിലമതിക്കാനാവാത്ത അവകാശമാണെങ്കിലും, വികൃതമാകാന്‍ പാടില്ലെന്നും അഭിപ്രായപ്പെട്ട് കോടതിയുടെ നിര്‍ദേശത്തെ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പിന്തുണയ്‌ക്കുയുണ്ടായി. കോടതിയുടെ നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം.

ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ ഒരു സ്വയംഭരണ സ്ഥാപനം വേണം. അനുവദിക്കാവുന്നതും അനുവദിക്കാന്‍ പാടില്ലാത്തതും എന്തൊക്കെയാണെന്ന് ഈ സ്ഥാപനം തീരുമാനിക്കട്ടെ. അതേസമയം പൗരന്മാരുടെ മൗലികാവകാശങ്ങള്‍ പാലിക്കപ്പെടണം. ആരുടെയും വായ് മൂടി കെട്ടാനും പാടില്ല. എന്തെങ്കിലും വൈകല്യമുള്ളവരെ അവഹേളിക്കാനും അനുവദിക്കരുത്. എസ് സി എസ് ടി നിയമം പോലെ കര്‍ശന നിയമം ഇക്കാര്യത്തില്‍ ആവശ്യമാണ്. ഹാസ്യം എന്ന പേരില്‍ മറ്റുള്ളവരെ അവഹേളിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറയുന്നു.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ രാജ്യവിരുദ്ധ ഉള്ളടക്കം നിറയുന്നതിന്റെ അപകടത്തിലേക്കും സുപ്രീംകോടതി വിരല്‍ ചൂണ്ടുകയുണ്ടായി. ഇത് ആശങ്കാജനകമാണെന്നും, രാജീവിരുദ്ധവും സാമൂഹ്യഘടന തകര്‍ക്കുന്നതുമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സ്വയം നിയന്ത്രണം പര്യാപ്തമാവില്ലെന്നും കോടതിക്ക് ബോധ്യം വന്നിരിക്കുന്നു. എന്തെങ്കിലും ഒരു കാര്യത്തില്‍ സര്‍ക്കാര്‍ പ്രതികരിക്കുമ്പോഴേക്കും അത് ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിയുന്ന സ്ഥിതിവിശേഷമാണ് ഉള്ളതെന്നും കോടതി തന്നെ പറഞ്ഞിരിക്കുന്നു.

സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സുപ്രീം കോടതി കേന്ദ്രത്തിന് നാലാഴ്ച സമയമാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്യാന്‍ ഈ സമയപരിധി മതിയാവുമെന്ന് തോന്നുന്നില്ല. മുന്‍കാലത്ത് ഇത്തരം ചില നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയപ്പോള്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തു വരികയുണ്ടായി. മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാന്‍ സമ്മതിക്കില്ലെന്നും മറ്റുമാണ് ഇവര്‍ പറഞ്ഞത്. ഫലപ്രദമല്ലെന്ന് ഇപ്പോള്‍ കോടതി തന്നെ പറയുന്ന സ്വയം നിയന്ത്രണമാണ് ഇക്കൂട്ടര്‍ മുന്നോട്ടുവയ്‌ക്കാറുള്ളത്. ഫലപ്രദമാവില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവയ്‌ക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം.

സുപ്രീം കോടതി പോലും ഈ പ്രശ്‌നത്തിന്റെ ഗുരുതര സ്വഭാവം കണ്ടില്ലെന്ന് നടിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ആരും മറന്നുകാണില്ല. സോഷ്യല്‍ മീഡിയ നിരോധിച്ചതു കൊണ്ട് നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്നായിരുന്നു ചോദ്യം. എന്തായിരുന്നു അതിന്റെ ഫലം, എല്ലാവരും കണ്ടതല്ലേ അതെന്നുള്ള പരാമര്‍ശവുമുണ്ടായി. ഡിജിറ്റല്‍ ഉള്ളടക്കത്തിലെ നിയന്ത്രണങ്ങള്‍ വലിയ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നത് എങ്ങനെയെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് നേപ്പാളിലെ അനുഭവമെന്നും കോടതി സൂചിപ്പിക്കുകയുണ്ടായി.

അതേ കോടതി തന്നെ ഇപ്പോള്‍ മാറി ചിന്തിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഇതിനനുസൃതമായ നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഉണ്ടാകണം.

Tags: Supreme Courtobscene contentanti-nationalONLINE MEDIA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

India

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

Entertainment

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Entertainment

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

പുതിയ വാര്‍ത്തകള്‍

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.