Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അച്ഛനോളം പോന്ന മകൻ : രാഷ്‌ട്രീയ ചാതുര്യം ഇല്ലെന്ന് പറഞ്ഞ വിമർശകർക്ക് മുന്നിൽ നെഞ്ച് വിരിച്ച് ചിരാഗ് പാസ്വാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 04:31 pm IST
inIndia

പട്ന : ഈ വർഷത്തെ ബീഹാർ തെരഞ്ഞെടുപ്പ് എൻ‌ഡി‌എയ്‌ക്ക് വൻ വിജയമാണ് സമ്മാനിച്ചത്. ജെഡിയു മേധാവി നിതീഷ് കുമാറിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശക്തമായ കെട്ടുറപ്പ് എന്നും ഓർമ്മിക്കപ്പെടുകയും ചെയ്യും . എന്നാൽ അതിന് പുറമേ സോഷ്യലിസ്റ്റ് ഐക്കണുകളുടെ കാലഘട്ടത്തിനുശേഷം ഒരു യുവ നേതാവ് സംസ്ഥാനത്ത് തന്റെ സ്ഥാനം ഉറപ്പിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്. ചിരാഗ് പാസ്വാൻ എന്ന പേര് എന്നും ബീഹാറിന്റെ ചരിത്രത്തിൽ എഴുതപ്പെടുന്ന ഒന്നായി മാറിക്കഴിഞ്ഞു.

എൻ‌ഡി‌എയിലെ ഏറ്റവും ശക്തമായ പാർട്ടിയായ തന്റെ ലോക് ജനശക്തി പാർട്ടി 29 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. 20 സീറ്റുകളിൽ പാർട്ടി ലീഡ് ചെയ്തു . 2020 ൽ, ജെഡിയു മേധാവി നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം അന്നത്തെ ഐക്യ എൽജെപി സ്വതന്ത്രമായി മത്സരിക്കുകയും മത്സരിച്ച 130 ൽ അധികം സീറ്റുകളിൽ ഒന്ന് മാത്രം നേടുകയും ചെയ്തു. അതോടെ ബിഹാർ രാഷ്‌ട്രീയത്തിലെ അതികായനായി കണക്കാക്കപ്പെടുന്ന രാം വിലാസ് പാസ്വാന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ രാഷ്‌ട്രീയ ചാതുര്യവും മകൻ ചിരാഗിന് ഇല്ലെന്ന് പല രാഷ്‌ട്രീയ വിശകലന വിദഗ്ധരും വിധിയെഴുതി. അത് തിരുത്തിയാണ് ചിരാഗിന്റെ ഈ നേട്ടം.

2021 ൽ അദ്ദേഹത്തിന്റെ അമ്മാവൻ പശുപതി കുമാർ പരസും രാം വിലാസ് പാസ്വാന്റെ പാരമ്പര്യത്തിന്റെ ഉടമസ്ഥാവകാശത്തിനായി ശ്രമം നടത്തിയതിനെത്തുടർന്നാണ് പാർട്ടി പിളർന്നത് . പിന്നീട് സംസ്ഥാനം കണ്ടത് ചിരാഗിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. 43 വയസ്സുള്ള ചിരാഗ്, നേട്ടങ്ങൾ വെട്ടിപ്പിടിച്ചു.ചിരാഗും അദ്ദേഹത്തിന്റെ പാർട്ടിയിലെ മറ്റുള്ളവരും നടത്തിയ കഠിനാധ്വാനം 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫലം കണ്ടു, മത്സരിച്ച അഞ്ച് മണ്ഡലങ്ങളിലും അവർ വിജയിച്ചു.

തന്റെ വിമർശകർക്ക് ശക്തമായ മറുപടി നൽകി, ചിരാഗ് തന്റെ പാർട്ടിയെ എക്കാലത്തെയും മികച്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനത്തിലേക്ക് നയിച്ചു . “ഭാവി എന്തായിരിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ ആദ്യം ഞാൻ ഒരു ലെവൽ കടക്കുകയും പിന്നീട് അടുത്ത തന്ത്രം തീരുമാനിക്കുകയും ചെയ്യും. ബീഹാർ തിരഞ്ഞെടുപ്പിന് ശേഷമുള്ള എന്റെ അടിയന്തര മുൻഗണനകൾ 2027 ലെ ഉത്തർപ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകളാണ്. തുടർന്ന് 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, എന്റെ പ്രധാനമന്ത്രി നാലാം തവണയും തിരഞ്ഞെടുക്കപ്പെടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. തുടർന്ന് 2030 ൽ ശ്രദ്ധ കേന്ദ്രീകരിക്കും,” ബീഹാർ വിജയത്തിന് പിന്നാലെ ചിരാഗ് പറയുന്നു.

‘ഞാൻ പ്രിയങ്ക ഗാന്ധി ജിയുമായി സംസാരിക്കുന്നുണ്ട്, പക്ഷെ എന്റെ പ്രധാനമന്ത്രി അവിടെയുള്ളിടത്തോളം കാലം ഞാൻ എവിടേക്കും പോകില്ലെന്ന് ഞാൻ വീണ്ടും പറയാൻ ആഗ്രഹിക്കുന്നു. എന്റെ സമർപ്പണവും സ്നേഹവും നിലനിൽക്കും. ഞാൻ അദ്ദേഹത്തെ വളരെയേറെ സ്നേഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

Tags: Chirag paswan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

Main Article

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

India

തെറ്റിദ്ധരിപ്പിക്കുന്ന വിവരണം, പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാന്‍

India

രാഹുലിൻ്റേത് ഹൃദയമല്ല, വെറും ഒരു കല്ലാണ്…വന്ദേമാതരം ചൊല്ലുന്ന ആരെയും വർഗീയവാദികളായി മുദ്രകുത്തുന്നു : പ്രതിപക്ഷത്തെ മുൾമുനയിൽ നിർത്തി രാജേഷ് വർമ്മ

India

‘ അച്ഛന് വൃക്ക വേണമെങ്കിൽ സഹോദരൻ നൽകട്ടെ ‘ ; വിവാഹിതയായ സ്ത്രീകൾക്ക് ഉപദേശവുമായി ചിരാഗ് പാസ്വാൻ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.